താൾ:GaXXXIV5 2.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൬൦. അ. saiah, LX. 97

<lg n="">വും നിൻ വായിൽ ആക്കിയ എന്റേ വാക്കുകളും നിന്റേ വായും സന്ത
തിയുടേ വായും സന്തതിസന്തതിയുടേ വായും ഇന്നു മുതൽ എന്നേക്കും
വിട്ടു നീങ്ങുക ഇല്ല എന്നു യഹോവ പറയുന്നു.
</lg>

൬൦. അദ്ധ്യായം.

യഹോവാതേജസ്സ് പുതിയ യരുശലേമിൽ ആവസിച്ചു (൪)മിക്ക ജാതി
കളെയും സർവ്വലോകധനത്തെയും ആകർഷിക്കുമ്പോൾ (൮)അതിന്റേ മക്കൾ
ദൂരത്തുനിന്നു ചേരുകയും (൧൨)നഗരം അത്യന്തം വളരുകയും (൧൭)ദൈവം
അതിൽ വാഴുകയും ചെയ്യും.

<lg n="൧"> അല്ലയോ എഴുനീറ്റു പ്രകാശമാക! നിന്റേ പ്രകാശം വന്നുവല്ലോ,
</lg><lg n="൨"> യഹോവാതേജസ്സും നിന്മേൽ ഉദിച്ചു. ഇതാ ഇരുട്ടു ഭൂമിയെയും കാർമ്മു
കിൽ വംശങ്ങളെയും മൂടിക്കിടക്കുന്നു, നിന്റെ മേലോ യഹോവ ഉദിക്കുന്നു
</lg><lg n="൩"> അവന്റേ തേജസ്സും നിന്മേൽ കാണപ്പെടും. നിന്റേ പ്രകാശത്തേക്കു
ജാതികളും നിൻ ഉദയത്തെളക്കത്തിന്നു രാജാക്കളും ചെല്ലുന്നു.
</lg><lg n="൪"> കണ്ണുകളെ ഉയർത്തി ചുറ്റും കാൺങ്ക; ഇവർ ഒക്ക കൂടി നിങ്കലേക്കു വ
രുന്നു നിന്റേ പുത്രന്മാർ ദൂരത്ത്നിന്നും പുത്രിമാർ ഉക്കത്ത് എടുക്കപ്പെട്ടും
</lg><lg n="൫"> വരുന്നു. അന്നു നീ കണ്ടു മിന്നും, ഹൃദയം പിടെച്ചു വിരിയും, നിങ്കലേ
ക്കാകട്ടേ സമുദ്രത്തിന്റേ ആരവാരം തിരിഞ്ഞു ജാതികളുടേ മുതലും വന്നു
</lg><lg n="൬"> ചേരുന്നു. ഒട്ടകക്കവിച്ചൽ നിന്നെ മൂടും, മിദ്യാൻ ഏഫ എന്നവരുടേ
ചിറ്റൊട്ടകങ്ങൾ ആദിയായി ഒക്കയും ശബയിൽനിന്നു പൊന്നും കുന്തു
രുക്കവും പേറി വന്നു യഹോവയുടേ സങ്കീർത്തനങ്ങൾ സുവിശേഷി
</lg><lg n="൭"> ക്കുന്നു. കേദാരിലേ ആട്ടിങ്കൂട്ടം എല്ലാം നിന്നോട് ഒന്നിച്ചു കൂടും നബ
യോത്തിലേ മുട്ടാടുകൾ നിന്നെ സേവിക്കും, അവ എൻ പീഠത്തിന്മേൽ
പ്രസാദത്തിന്നായി കയറും, എൻ അഴകിയ ആലയത്തിന്നു ഞാൻ ഘനം
വരുത്തുകയും ചെയ്യും.

</lg>

<lg n="൮"> അതാ മേഘം പോലേയും തങ്ങടേ ചാലകങ്ങളിലേക്കു പ്രാക്കൾ പോ
</lg><lg n="൯"> ലേയും ഈ പറക്കുന്നത് ആരു പോൽ? ദൂരത്തുനിന്നു നിന്റേ മക്കളെ
തങ്ങടെ പൊന്നും വെള്ളിയുമായി നിൻ ദൈവമായ യഹോവയുടെ നാമ
ത്തിലേക്കും നിനക്കു ഘനം വരുത്തുന്ന ഇസ്രയേലിലേ വിശുദ്ധങ്കലേക്കും
കൊണ്ടുവരേണ്ടതിന്നല്ലോ തർശീശ്കപ്പലുകൾ ആദിയായി ദ്വീപുകൾ
</lg><lg n="൧൦"> എനിക്കായി കാത്തിരിക്കുന്നു. പരദേശക്കാർനിന്റേ മതിലുകളെ പണി
യിക്കും, അവരുടേ രാജാക്കൾ നിണക്കു ശുശ്രൂഷിക്കും ഞാൻ ആകട്ടേ
</lg>7

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/103&oldid=191827" എന്ന താളിൽനിന്ന് ശേഖരിച്ചത്