താൾ:GaXXXIV5 2.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

96 Isaiah, LIX. യശയ്യാ. ൫൯. അ.

<lg n="">ടേ ഞെറികളിൽ ന്യായം ഒട്ടും ഇല്ല, പാതകളെ തങ്ങൾക്കായി വക്രമാ
ക്കുന്നു, അതിൽ സഞ്ചരിക്കുന്നവൻ ആരും സമാധാനത്തെ അറിയാ.

</lg> <lg n="൯">എന്നതുകൊണ്ടു ന്യായം ഞങ്ങളോട് അകന്നു നീതി ഞങ്ങളോട് എ
ത്താതേ ഇരിക്കുന്നു, ഞങ്ങൾ വെളിച്ചത്തിന്നു കാത്തിരിക്കേ അതാ ഇരിട്ടു;
</lg><lg n="൧൦">തുളക്കത്തിന്നു (കാത്താൽ) തമസ്സിലേ നടപ്പു. കുരുടരെ പോലേ ഞങ്ങൾ
ചുവർ തപ്പിപ്പിടിച്ചു, കണ്ണില്ലാത്തവണ്ണം തപ്പിനടക്കുന്നു, അന്തിമയക്കിൽ
കണക്കേ ഞങ്ങൾ ഉച്ചെക്കും ഇടറി, പുഷ്ടന്മാരുടേ നടുവിൽ ശവങ്ങളായി
</lg><lg n="൧൧">(നടക്കുന്നു). ഞങ്ങൾ ഒക്കേ കരടികൾ പോലേ ചിനക്കി പ്രാവുപോ
ലേ കുറുട്ടിപ്പോരുന്നു, ന്യായത്തിന്നു കാത്തിരിക്കേ അത് ഇല്ല, രക്ഷെക്കു
</lg><lg n="൧൨">(കാത്താൽ) അത് അകലേ ഉള്ളു.— കാരണം തിരു മുമ്പിൽ ഞങ്ങളുടേ
ദ്രോഹങ്ങൾ പെരുകി, ഇങ്ങേ പാപങ്ങൾ ഞങ്ങൾക്കു നേരേ സാക്ഷി
നിൽക്കുന്നു; ഞങ്ങടേ ദ്രോഹങ്ങൾ ഇങ്ങുണ്ടു സത്യം, ഞങ്ങടേ കുറ്റങ്ങളെ
അറിഞ്ഞുവരുന്നു; സ്വാമിദ്രോഹം, യഹോവയെ നിഷേധിക്ക, ഞങ്ങളു
ടേ ദൈവത്തെ വിട്ടു പിൻ വാങ്ങുക, പീഡയും മത്സരവും സംസാരിക്ക,
</lg><lg n="൧൩">ചതിവാക്കുകളെ ഹൃദയത്തിൽ ഉല്പാദിച്ച് ഉച്ചരിക്ക. എന്നീ വകയാൽ
ന്യായം പിറകോട്ടു തള്ളപ്പെട്ടു, നീതി ദൂരേ നിന്നു പോയി, മന്നത്തിങ്കല
</lg><lg n="൧൪">ല്ലോ സത്യം എന്നത് ഇടറുന്നു, നേരും പ്രവേശിച്ചു കൂടാ. പിന്നേ സ
ത്യം കാണ്മാനും ഇല്ല തിന്മയെ വിട്ടു വാങ്ങുന്നവൻ ഇരയായ്പ്പോകുന്നു.
</lg><lg n="൧൫. ൧൬">ആയതു യഹോവ കണ്ടു ന്യായം ഇല്ലായ്കയാൽ ഇഷ്ടക്കേടായി. ഒരു
പുരുഷനും ഇല്ല എന്നു കണ്ടു തടുക്കാകുന്നവൻ ഇല്ലായ്കയാൽ ആശ്ചര്യ
പ്പെട്ടു; എന്നാറേ അവന്റേ ഭുജം അവനു രക്ഷ വരുത്തി അവന്റേ
</lg><lg n="൧൭">നീതി അവനെ താങ്ങി. കവചം പോലേ നീതിയെയും രക്ഷാശിരസ്ത്രം
തലമേലും കെട്ടി പ്രതിക്രിയാവസ്ത്രങ്ങൾ ഉടുപ്പാക്കി ചുറ്റി പുതപ്പായി
</lg><lg n="൧൮">എരിവിനെ പുതെച്ചു.- ക്രിയകൾക്കു തക്കവണ്ണം അവൻ പകരം ഒ
പ്പിക്കും, തന്റേ മാറ്റാന്മാർക്കു ഊഷ്മാവും ശത്രുക്കൾക്കു പ്രതികാരവും; (ദൂര)
</lg><lg n="൧൯">ദ്വീപുകൾക്കും പ്രതിക്രിയ ഒപ്പിക്കും. പിന്നേ അസ്തമാനത്തുള്ളവരും
യഹോവാനാമത്തെയും സൂര്യോദയത്തിൽ നിന്നവരും അവന്റേ തേജ
സ്സെയും ഭയപ്പെടും, അവൻ വരുന്നതു യഹോവാശ്വാസം ഓടിക്കുന്നൊ
</lg><lg n="൨൦">രു തിങ്ങിയ പുഴ പോലേ തന്നേയല്ലോ. ചിയ്യോനിലേക്കു വീണ്ടുകൊ
ള്ളുന്നവൻ വരുന്നു, യാക്കോബിലേ ദ്രോഹത്തിൽനിന്നു മനന്തിരിഞ്ഞവ
</lg><lg n="൨൧">ർക്കത്രേ എന്നു യഹോവയുടേ അരുളപ്പാടു. ഞാനാകട്ടേ, യഹോവ പറ
യുന്നു, അവരോട് എന്റേ നിയമമാവിതു: നിന്മേലുള്ള എന്റേ ആത്മാ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/102&oldid=191825" എന്ന താളിൽനിന്ന് ശേഖരിച്ചത്