താൾ:GaXXXIV5 2.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൫൯. അ. Isaiah, LIX. 95

<lg n="">ച്ചവർ യുഗാന്തര ഇടിവുകളെ പണിയിക്കും, തലമുറതലമുറ കണ്ട അടി
സ്ഥാനങ്ങളെ നീ നിറുത്തും, മതിൽക്കേടു തീർപ്പവൻ എന്നും കുടിയിരിപ്പാൻ
നിരത്തുകളെ യഥാസ്ഥാനത്താക്കുവോൻ എന്നും നീ വിളിക്കപ്പെടും.
</lg><lg n="൧൩">ശബ്ബത്തെ (മീറായ്‌വാൻ) നീ കാൽ ഒഴിച്ചു വാങ്ങി എൻ വിശുദ്ധദിവ
സത്തിൽ കാര്യങ്ങൾ നടക്കാതേ ശബ്ബത്തെ കൌതുകം എന്നും, യഹോ
വെക്കു വിശുദ്ധമായതു ഗൌരവം എന്നും വിളിക്കയും, നിന്റേ വഴിക
ളെ ചെയ്യാതേ നിന്റേ കാര്യങ്ങളെ നടക്കാതേ ഗുണദോഷം പറയാതേ
</lg><lg n="൧൪">കണ്ടു അതിനെ ബഹുമാനിക്കയും ചെയ്താൽ; അന്നു നീ യഹോവയിൽ
രസിച്ചു ലയിക്കും, ഞാൻ ഭൂമിയുടേ അഗ്രങ്ങളിന്മേൽ നിന്നെ മണ്ടിച്ചു കി
ടാകി, നിന്നപ്പനായ യാക്കോബിന്റേ അവകാശത്തെ ഭുജിപ്പിച്ചു തരും.
യഹോവവായി ഉരെച്ചു സത്യം.

</lg>

൫൯. അദ്ധ്യായം.

രക്ഷയെ താമസിപ്പിക്കുന്നതു പാപവാഴ്ചയത്രേ (൯) എന്നറിഞ്ഞു സ്വീകരി
ച്ചാൽ (൧൬) യഹോവ താൻ നീതിയെ നടത്തി ന്യായം വിധിച്ചു ഇസ്രയേലെ
വീണ്ടുകൊള്ളും.

<lg n="൧">കണ്ടാലും യഹോവകൈ രക്ഷിക്കാതോളം ചുരുങ്ങീട്ടില്ല, ചെവി കേ
</lg><lg n="൨">ളാതോളം കനത്തതും ഇല്ല, നിങ്ങളെയും നിങ്ങടേ ദൈവത്തെയും വേ
റാക്കുന്നതു നിങ്ങളുടേ കുറ്റങ്ങളത്രേ, കേളാതവണ്ണം തിരുമുഖത്തെ നിങ്ങ
</lg><lg n="൩">ൾക്കു മറെക്കുന്നതു നിങ്ങടേ പാപങ്ങളത്രേ. നിങ്ങളുടേ ഉള്ളങ്കൈകൾ
ചോര പിരണ്ടു, വിരലുകൾ അകൃത്യം (പിരണ്ടു) നിങ്ങടേ ചുണ്ടുകൾ ച
</lg><lg n="൪">തി പറഞ്ഞു നാക്കു അക്രമവും ഉരെക്കുന്നു. നീതിയിൽ (സാക്ഷി)വിളി
ക്കുന്നവനും ഉണ്മയിൽ വ്യവഹരിക്കുന്നവനും ആരും ഇല്ല, മായയിൽ ആ
ശ്രയിച്ചു പൊള്ളു പറകയും, കിണ്ടത്താൽ ഗർഭം ധരിച്ച് അക്രമം പ്രസ
</lg><lg n="൫">വിക്കയും ഉള്ളു. മൂർഖന്റേ മുട്ടകളെ പൊരുന്നി വണ്ണാൻ വലകളെ നെ
യ്യുന്നു, ആ മുട്ടകളിൽ ഒന്നു തിന്നുന്നവൻ മരിക്കും, ചവിട്ടി ചതെച്ചാൽ
</lg><lg n="൬">സർപ്പം പുറത്തു വരുന്നു. അവരുടേ നെയ്ത്തു തുണിക്കാകാ, അവരുടേ പ
ണികൾ പുതെപ്പാൻ പോരാ, അവരുടേ പണികൾ അക്രമപ്പണിയത്രേ,
</lg><lg n="൭">അവരുടേ കൈകളിൽ സാഹസകർമ്മമേ ഉള്ളു. അവരുടേ കാലുകൾ
ദോഷത്തിന്ന് ഓടി കുറ്റമില്ലാത്ത രക്തം ചിന്തുവാൻ ഉഴറുന്നു, അവരു
ടേ വിചാരങ്ങൾ അക്രമവിചാരങ്ങൾ, അവരുടേ നിരത്തുകളിൽ ഇടി
</lg><lg n="൮">വും പൊടിവും (കാണും). സമാധാനവഴിയെ അറിയുന്നില്ല, അവരു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/101&oldid=191823" എന്ന താളിൽനിന്ന് ശേഖരിച്ചത്