താൾ:GaXXXIV5 2.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4 Isaiah, II. യശയ്യാ ൨. അ.

<lg n="">ക്കും യാക്കോബ് ദൈവത്തിന്റെ ആലയത്തിലേക്കും കരേറിപ്പോക, അ
വൻ സ്വമാൎഗ്ഗങ്ങളെ നമുക്ക് ഉപദേശിക്ക, അവന്റെ ഞെറികളിൽ നാം
</lg><lg n="൪"> നടക്കയും ചെയ്യും എന്നു പറയും. ചിയോനിൽനിന്നു ധൎമ്മോപദേശ
വും യരുശലേമിൽനിന്നു യഹോവാവചനവും പുറപ്പെടുമല്ലോ. (അന്ന്)
അവൻ ജാതികൾക്ക് നടുതീൎത്തു പല വംശങ്ങൾക്കും ശാസന വിധിപ്പ
താൽ ആയവർ വാളുകളെ കൊഴുക്കളായിട്ടും കുന്തങ്ങളെ ചെത്തുകത്തിക
ളായിട്ടും അടിച്ചു തീൎക്കും, ജാതിയെക്കൊള്ളേ ജാതി വാൾ ഓങ്ങുകയില്ല,
അവർ യുദ്ധത്തെ ഇനി അഭ്യസിക്കുകയും ഇല്ല. (മീക. ൪, ൧-൪).
</lg>

<lg n="൫"> അല്ലയോ യാക്കോബ് ഗ്രഹമേ നാം യഹോവയുടെ വെളിച്ചത്തിൽ
</lg><lg n="൬"> നടന്നു വരിക! നീയോ യാക്കോബ് ഗൃഹമാകുന്ന നിൻജനത്തെ തള്ളി
ക്കളഞ്ഞതു അവർ കിഴക്കന്മൎയ്യാദകളാലും ഫലിഷ്ടരെ പോലേ ശകുന
</lg><lg n="൭"> ക്കാരാലും നിറഞ്ഞും, പരദേശമക്കളോടു കൈയടിച്ചും ഇരിക്കുന്നു. അവ
ന്റെ ദേശം വെള്ളി പൊന്നുകൊണ്ടും സമ്പൂൎണ്ണം, നിക്ഷേപങ്ങൾക്ക് ഓർ
അറ്റവും ഇല്ല; കുതിരകളാലും അവന്റെ ദേശം സമ്പൂൎണ്ണം,രഥങ്ങൾക്ക്
</lg><lg n="൮"> ഓർ അറ്റവും ഇല്ല. അസത്തുകളാലും അവന്റെ ദേശം സമ്പൂൎണ്ണം, തൻ
</lg><lg n="൯"> കൈക്രിയെക്കും വിരലുകൾ തിൎത്തതിന്നും അവർ വണങ്ങുന്നു. എന്നിട്ടു
മനുഷ്യൻ താണു പുരുഷൻ കിഴിഞ്ഞു, നീ അവരോടു ക്ഷമിക്കയോ ഇല്ല.
</lg><lg n="൧൦"> യഹോവയുടെ പേടിനിമിത്തം അവന്റെ പ്രഭാവത്തിന്റെ പ്രഭയിൽ
</lg><lg n="൧൧"> നിന്നു പാറയിൽ പുക്കു പൂഴിയിൽ ഒളിച്ചുകൊൾ! മനുഷ്യരുടെ പൊ
ക്കക്കണ്ണുകൾ കിഴികയും പുരുഷരുടെ ഉയൎച്ച താഴുകയും അന്നാൾ യഹോ
വ മാത്രം ഉന്നതപ്പെടുകയും ചെയ്യും.
</lg>

<lg n="൧൨"> സൈന്യങ്ങളുടയ യഹോവെക്കാകട്ടേ ഒരു നാൾ ഉള്ളതു എല്ലാ പൊ
ക്കത്തിനും ഉയൎച്ചെക്കും ഉന്നതിക്കും മേലേ, അതു താഴുവാൻ തന്നേ.
</lg><lg n="൧൩"> ലിബനോനിൽ ഉയൎന്നെഴും സകലദേവതാരങ്ങളിന്മേലും ബാശാനിലേ
</lg><lg n="൧൪"> എല്ലാ കുരുമരങ്ങളിന്മേലും, എല്ലാ ഉയൎന്ന മലകളിന്മേലും എല്ലാ ഉന്നത
</lg><lg n="൧൫"> കുന്നുകളിന്മേലും, പൊക്കമുള്ള സകലഗോപുരത്തിന്മേലും ഉറപ്പുള്ള എ
</lg><lg n="൧൬"> ല്ലാ മതിലിന്മേലും, തൎശീശിലേ എല്ലാ കപ്പലുകളിന്മേലും എല്ലാ കാമ്യക
</lg><lg n="൧൭"> ണിക്കോപ്പുകളിന്മേലും (ഉള്ളതു); മനുഷ്യന്റെ പൊക്കം താഴകയും പു
രുഷരുടെ ഉയൎച്ച കിഴകയും അന്നാൾ യഹോവ മാത്രം ഉന്നതപ്പെ
</lg><lg n="൧൮"> ടുകയും ചെയ്യും (൧൧). അസത്തുകളോ എപ്പേരും കഴിഞ്ഞുപോകും.
</lg><lg n="൧൯">ഭൂമിയെ നടുക്കുവാൻ യഹോവ എഴുനീൽക്കയിൽ (ജനങ്ങൾ) അവന്റെ
പേടിനിമിത്തം അവന്റെ പ്രഭാവത്തിന്റെ പ്രഭയിൽനിന്നു പാറഗുഹ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/10&oldid=191626" എന്ന താളിൽനിന്ന് ശേഖരിച്ചത്