താൾ:GaXXXIV5 1.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൪൨. Psalms, CXLII. 187

<lg n="6"> അവരുടേ ന്യായാധിപന്മാർ തള്ളിവിടപ്പെട്ടു ശൈലത്തിൻ വശത്തിൽ
[ആകുന്നു,
അപ്പോൾ എന്റേ മൊഴികളെ മനോഹരം എന്നു (ബോധിച്ചു) കേൾ്ക്കും.</lg>

<lg n="7"> ഉഴുന്നവൻ മണ്ണിനെ കീറുമ്പോലേ തന്നേ
ഞങ്ങളുടേ അസ്ഥികൾ പാതാളത്തിൻ വായ്ക്കൽ ചിന്നിക്കിടക്കുന്നു.</lg>

<lg n="8"> എന്റേ കണ്ണുകളോ കൎത്താവായ യഹോവേ, നിങ്കലേക്കത്രേ,
നിന്നിൽ ഞാൻ ആശ്രയിക്കുന്നു എൻ ദേഹിയെ ഒഴിച്ചുകളയൊല്ല!</lg>

<lg n="9"> എന്നെ അകപ്പെടുത്തുന്ന കണിയുടേ വശത്തുനിന്നും
അകൃത്യം പ്രവൃത്തിക്കുന്നവരുടേ കുടുക്കുകളിൽനിന്നും എന്നെ കാക്കേണമേ!</lg>

<lg n="10"> ഞാൻ കടന്നു പോവോളം നേരം
ദുഷ്ടന്മാർ താന്താങ്ങളുടേ വലകളിൽ വീണേയാവു!</lg>

൧൪൨. സങ്കീൎത്തനം.

മഹാക്ലേശത്തിൽ (൬) യഹോവയെ തന്റേ ഓഹരിയാക്കി രക്ഷ അപേ
ക്ഷിച്ചതു (൫൭).

<lg n="1"> ദാവിദിന്റേ ഉപദേശപ്പാട്ടു; ഗുഹയിൽ ഇരിക്കുമ്പോഴുള്ള പ്രാൎത്ഥന.</lg>

<lg n="2"> യഹോവയോട് എൻ ശബ്ദത്താലേ കൂക്കുന്നു
യഹോവയോട് എൻ ശബ്ദത്താലേ കെഞ്ചി യാചിക്കുന്നു.</lg>

<lg n="3"> അവന്റേ മുമ്പിൽ എന്റേ ധ്യാനം പകൎന്നു
എന്റേ ഞെരിക്കത്തെ അവന്മുമ്പിൽ കഥിക്കും.</lg>

<lg n="4"> എന്നോട് എൻ ആത്മാവ് തളൎന്നിരിക്കയിൽ
എന്റേ പാതയെ നീ അറിയുന്നു;
ഞാൻ നടക്കേണ്ടും വഴിയിൽ
അവർ എനിക്കായി കണി ഒളിപ്പിച്ചു വെച്ചു,</lg>

<lg n="5"> വലത്തോട്ടു നോക്കി കാണ്ക,
എന്നെ ബോധിക്കുന്നവൻ ആരും എനിക്ക് ഇല്ല;
അഭയസ്ഥാനം (എല്ലാം) കെട്ടു പോയി;
എൻ ദേഹിയെ കരുതി തേടുന്നവൻ ഇല്ല.</lg>

<lg n="6"> യഹോവേ, നിന്നോടു ഞാൻ കൂക്കി
നിയേ എൻ ആശ്രയം
ജീവനുള്ളവരുടേ ദേശത്തിൽ എൻ അംശം തന്നേ എന്നു പറയുന്നു.</lg>

<lg n="7"> ഞാൻ ഏറ്റം മെലിഞ്ഞു വലഞ്ഞതിനാൽ എൻ ആൎപ്പിനെ കുറിക്കൊണ്ട്,
എന്നെ ഹിംസിക്കുന്നവരിൽനിന്നു ഉദ്ധരിക്കേണമേ, അവർ എന്നിൽ
[തിറമേറിയവരല്ലോ!</lg>


17*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/269&oldid=189902" എന്ന താളിൽനിന്ന് ശേഖരിച്ചത്