താൾ:GaXXXIV5 1.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

248 Psalms, CXXXI. CXXXII. സങ്കീ. ൧൩൧. ൧൩൨.

<lg n="4"> നിന്നെ ഭയപ്പെടേണ്ടത്തിന്നു
വിമോചനം നിന്നോട് ഉണ്ടല്ലോ.</lg>

<lg n="5"> ഞാൻ യഹോവയെ കാത്തുനിന്നു എൻ ദേഹി കാത്തുനിന്നു
അവന്റേ വചനത്തെ ഞാൻ പ്രത്യാശിച്ചു.</lg>

<lg n="6"> കാവലാളുകൾ പുലൎച്ച
കാവലാളുകൾ പുലൎച്ചയെ (ശ്രദ്ധിപ്പതിലും) അധികം
എൻ ദേഹി കൎത്താവിലേക്ക് (ആയി).</lg>

<lg n="7"> ഇസ്രയേൽ യഹോവയിലേക്കു പ്രത്യാശിക്ക (൧൩൧, ൩)!
കാരണം ദയ എന്നതും
പെരിക വീണ്ടെടുപ്പും യഹോവയോടേ ഉള്ളു.</lg>

<lg n="8"> ആയവൻ ഇസ്രയേലെ
സകല അകൃത്യങ്ങളിൽനിന്നും വീണ്ടുകൊള്ളും.</lg>

൧൩൧. സങ്കീൎത്തനം.

താഴ്മയോടേ ശിശു പോലേ ആശ്രയിപ്പതു.

<lg n="1"> ദാവിദിന്റേ യാത്രാഗീതം.</lg>

<lg n=""> യഹോവേ, എന്റേ ഹൃദയം ഞെളിഞ്ഞിട്ടില്ല എൻ കണ്ണുകൾ ഉയൎന്നതും
എനിക്കു മീതേ വലുതും അത്ഭുതവും [ഇല്ല
ആയവററിൽ ഞാൻ നടക്കുന്നതും ഇല്ല.</lg>

<lg n="2"> മുലമാറിയ കുട്ടി അമ്മയോടുള്ള പോലേ
എൻ ദേഹിയെ ഞാൻ നികത്തി ശമിപ്പിച്ചു സത്യം,
എൻ ദേഹി ആ കുട്ടിയെ പോലേ എന്നോട് ആകുന്നു.</lg>

<lg n="2"> ഇസ്രയേൽ ഇന്നുമുതൽ എന്നേക്കും
യഹോവയിൽ പ്രത്യാശിക്ക.</lg>

൧൩൨. സങ്കീൎത്തനം.

ദാവിദ് ദേവാലയത്തിന്നായി അദ്ധ്വാനിച്ചതു (൬) സഫലമായ്വന്നു (൧൦)
ആകയാൽ ദൈവം അവന്റേ വംശം ഓൎത്തു (൧൩) ചിയോന്റേ വാഴ്ചയെ പു
തുക്കേണം (ജരുബാബലിന്റേ കാലത്തിൽ?).

<lg n="1"> യാത്രാഗീതം.</lg>

<lg n="">യഹോവേ, ദാവിദിന്
അവന്റേ സകല കഷ്ടതയും ഓൎക്കേണമേ!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/258&oldid=189881" എന്ന താളിൽനിന്ന് ശേഖരിച്ചത്