സങ്കീ. ൧൨൬. ൧൨൭. Psalms, CXXVI. CXXVII. 245
<lg n="4"> യഹോവേ, നല്ലവൎക്കും ഹൃദയനേരുള്ളവൎക്കും
നന്മ ചെയ്യേണമേ!</lg>
<lg n="5">തങ്ങളുടേ കോടുന്ന വഴികളെ തെറ്റിക്കുന്നവരെയോ
യഹോവ അതിക്രമം പ്രവൃത്തിക്കുന്നവരോടു കൂടേ പോകുമാറാക്കും.
ഇസ്രയേലിന്മേൽ സമാധാനം (ഉണ്ടാവു)!</lg>
൧൨൬. സങ്കീൎത്തനം.
ബാബൽ പ്രവാസത്തിൽനിന്നു രക്ഷിക്കയാൽ സ്തുതിച്ചു (൪) ദുഃഖശേഷ
ത്തെ സന്തോഷമാക്കി മാറ്റുവാൻ യാചിച്ചതു.
<lg n="1"> യാത്രാഗീതം.</lg>
<lg n="">ചിയോൻ അടിമയെ യഹോവ മാററിയപ്പോൾ
നാം സ്വപ്നം കാണുന്നവരെ പോലേ ആയി.</lg>
<lg n="2"> അന്നു നമ്മുടേ വായി ചിരിയാലും
നാവ് ആൎപ്പിനാലും നിറഞ്ഞു (ഇയ്യോബ് ൮, ൨൧),
അന്നു ജാതികളിൽ:
യഹോവ ഇവരോടു മഹത്തായി ചെയ്തു (യോവേ. ൨, ൨൧) എന്നു പറയും.</lg>
<lg n="3"> (അതേ) നമ്മോടു യഹോവ മഹത്തായി ചെയ്തിരിക്കുന്നു
നാം സന്തുഷ്ടരായ്തീൎന്നു.</lg>
<lg n="4"> യഹോവേ, ഞങ്ങളുടേ അടിമയെ മാറ്റുക
തെക്കേ നാട്ടിലേ നദികളെ പോലേ!</lg>
<lg n="5"> കണ്ണീരോടേ വിതെക്കുന്നവർ
ആൎപ്പോടേ കൊയ്യും.</lg>
<lg n="6"> വിത്തിനെ ചുമന്നും
വിതറിക്കൊണ്ടു കരഞ്ഞും പോകും,
തൻ കറ്റകളെ ചുമന്നും കൊണ്ട്
ആൎത്താൎത്തു വരും.</lg>
൧൨൭. സങ്കീൎത്തനം.
സ്വൈരവും ഭാഗ്യവും വിശേഷാൽ (൩) പുത്രസമ്പത്തും അദ്ധ്വാനത്താല
ല്ല യഹോവയിൽ നിന്നുണ്ടാകുന്നു.
<lg n="1"> ശലൊമോന്റെ യാത്രാഗീതം.</lg>
<lg n="">യഹോവ ഭവനത്തെ തീൎക്കാതേ ഇരുന്നാൽ
അതിനെ തീൎക്കുന്നവർ വെറുതേ അങ്ങ് അദ്ധ്വാനിക്കുന്നു.</lg>