താൾ:GaXXXIV5 1.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

194 Psalms, XCIII. സങ്കീൎത്തനങ്ങൾ ൯൩.

<lg n="4"> പത്തു കമ്പിയിലും വീണയിലും
കിന്നരത്തിന്മേൽ ധ്യാനിക്കുന്നതിനാലും കഥിക്കുന്നതു (നന്നു).</lg>

<lg n="5"> യഹോവേ, നിന്റേ പ്രവൃത്തിയാൽ നീ എന്നെ സന്തോഷിപ്പിച്ചുവല്ലോ;
തൃക്കൈകളുടേ ക്രിയയാൽ ഞാൻ ആൎക്കും.</lg>

<lg n="6"> യഹോവേ, നിന്റേ ക്രിയകൾ എത്ര വമ്പിച്ചവ!
നിന്റേ വിചാരങ്ങൾ ഏറ്റം ആഴുന്നു.</lg>

<lg n="7"> ആയതിനെ പൊട്ടൻ അറിയുന്നില്ല
ബുദ്ധിഹീനൻ വിവേചിക്കുന്നില്ല (൭൩, ൨൨).</lg>

<lg n="8"> ദുഷ്ടന്മാർ പുല്ലു പോലേ മുളെച്ചും
അതിക്രമം പ്രവൃത്തിക്കുന്നവർ എല്ലാം പൂത്തും വന്നാൽ
അത് എന്നും സദാകാലവും വേരറുവാനായിട്ടത്രേ.</lg>

<lg n="9">നീയോ, യഹോവേ, യുഗപൎയ്യന്തം ഉയരത്തു തന്നേ.</lg>

<lg n="10"> കാരണം, യഹോവേ, നിന്റേ ശത്രുക്കൾ,
കണ്ടാലും നിന്റേ ശത്രുക്കൾ അതാ കെട്ടുപോകും,
അതിക്രമം പ്രവൃത്തിക്കുന്നവർ ഒക്കയും ചിന്നിപ്പോകും.</lg>

<lg n="11"> നീ കാട്ടിക്കൊത്തവണ്ണം എൻ കൊമ്പിനെ ഉയൎത്തി
പച്ച തൈലംകൊണ്ട് എന്മേൽ തൂകി.</lg>

<lg n="12"> എന്റേ ഒറ്റു നോക്കുന്നവരിൽ എന്റേ കണ്ണു പാൎത്തുകൊണ്ടു
എന്റേ നേരേ എഴുനീല്ക്കുന്ന ദുഷ്കൃതികളിൽ എന്റേ ചെവികൾ (ആവോ</lg>

<lg n="13"> നീതിമാൻ പന പോലേ തളിൎക്കും [ളം) കേട്ടു വരുന്നു.
ലിബനോനിലേ ദേവദാരു പോലേ വളരും;</lg>

<lg n="14"> യഹോവാലയത്തിൽ നടപ്പെട്ട്
അവർ നമ്മുടേ ദൈവത്തിൻ പ്രാകാരങ്ങളിൽ തളിൎക്കും.</lg>

<lg n="15"> നരയിലും അവർ ഇനി തഴെച്ചു
പുഷ്ടിയും പച്ചയും പൂണ്ടുനിന്നു,</lg>

<lg n="16"> യഹോവ നേരുള്ളവൻ എന്നും
എൻ പാറയായവൻ വക്രത ഒട്ടും ഇല്ലാത്തവൻ എന്നും അറിയിപ്പാറാകും.</lg>

൯൩ . സങ്കീൎത്തനം.

വിശ്വം ഭരിക്കുന്നവൻ കയൎക്കുന്ന ജാതികളെ അമൎക്കയാൽ സ്തുത്യൻ.

<lg n="1"> യഹോവ വാണു (യശ. ൨൪, ൨൩) ഗൌരവം പൂണ്ടിരിക്കുന്നു;</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/204&oldid=189774" എന്ന താളിൽനിന്ന് ശേഖരിച്ചത്