താൾ:GaXXXIV5 1.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

178 Psalms, LXXX. സങ്കീൎത്തനങ്ങൾ ൮൦.

<lg n="3"> എഫ്രയിം ബിന്യമീൻ മനശ്ശ ഇവറ്റിൻ മുമ്പിൽ (൪ മോ. ൨, ൧൭. SS)
നിന്റേ ശൌൎയ്യത്തെ ഉണൎത്തി
ഞങ്ങൾക്കു രക്ഷെക്കായി ചെല്ലൂകേ വേണ്ടു!</lg>

<lg n="4"> ദൈവമേ, ഞങ്ങളെ യഥാസ്ഥാനത്താക്കി
ഞങ്ങൾ രക്ഷപെടുവാൻ തിരുമുഖത്തെ പ്രകാശിപ്പിക്കേണമേ!</lg>

<lg n="5"> സൈന്യങ്ങളുടെ ദൈവമായ യഹോവേ,
നിൻ ജനത്തിന്റേ പ്രാൎത്ഥനയെ കൊള്ളേ നീ എത്രത്തോളം പുകെക്കുന്നു?</lg>

<lg n="6"> കണ്ണീരപ്പംകൊണ്ട് അവരെ ഊട്ടി
കുററി നിറയ കണ്ണുനീരുകൾ കുടിപ്പിക്കുന്നു.</lg>

<lg n="7"> നീ ഞങ്ങളെ അയല്ക്കാൎക്കു വഴക്കാക്കി വെക്കുന്നു,
ഞങ്ങളുടേ ശത്രുക്കൾ തങ്ങളിൽ പരിഹസിക്കുന്നു.</lg>

<lg n="8"> സൈന്യങ്ങളുടേ ദൈവമേ ഞങ്ങളെ യഥാസ്ഥാനത്താക്കി
ഞങ്ങൾ രക്ഷപെടുവാൻ തിരുമുഖത്തെ പ്രകാശിപ്പിക്കേണമേ!</lg>

<lg n="9">മിസ്രയിൽനിന്ന് നീ മുന്തിരിവള്ളിയെ പുറപ്പെടുവിച്ചു
ജാതികളെ പുറത്താക്കി അതിനെ നട്ടു (൪൪, ൩).</lg>

<lg n="10"> അതിന്റേ മുമ്പിൽ നീ വാരി
അതും വേർ പാകി ഭൂമിയെ നിറെച്ചു.</lg>

<lg n="11"> മലകൾ അതിൻ നിഴലാലും
ദിവ്യദേവദാരുക്കൾ അതിൻ കൊടികളാലും മൂടി വന്നു.</lg>

<lg n="12"> കടലോളം തൻ കൊമ്പുകളെയും
(ഫ്രത്ത്) നദി വരേ തൻ തളിരുകളെയും നീട്ടി വിടും.</lg>

<lg n="13"> അതിന്റേ മതിലുകൾ നി എന്തിനു തകൎത്തു
വഴിയിൽ കൂടി കടക്കുന്നവർ എല്ലാം പറിപ്പാറാക്കി?</lg>

<lg n="14"> കാട്ടിൽനിന്നുള്ള പന്നി അതിനെ മാന്തി
നിലത്തിന്മേൽ ഇളകുന്നത് അതിനെ മേഞ്ഞു കളയും.</lg>

<lg n="15"> സൈന്യങ്ങളുടേ ദൈവമേ, അല്ലയോ തിരിഞ്ഞു വന്നു
സ്വൎഗ്ഗത്തിങ്കന്നു നോക്കി കണ്ടു ഈ വള്ളിയെ സന്ദൎശിക്കേണമേ!</lg>

<lg n="16">നിന്റേ വലങ്കൈ നട്ടതിനെയും
നിണക്കായി നീ ഉറപ്പിച്ച മകനെയും ആഛാദിക്കേണമേ!</lg>

<lg n="17"> അതു തീയിൽ വെന്തു ചെത്തിപ്പോയി;
തിരുമുഖത്തിന്റേ ശാസനയാൽ അവർ കെട്ടു പോകുന്നു.</lg>

<lg n="18"> നിന്റേ വലങ്കൈക്കല്ലേ പുരുഷനും [ഉണ്ടായിരിക്ക!
നിണക്കായി നീ ഉറപ്പിച്ച മനുഷ്യപുത്രനും ആയവന്റെ മേൽ തൃക്കൈ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/188&oldid=189743" എന്ന താളിൽനിന്ന് ശേഖരിച്ചത്