താൾ:GaXXXIV5 1.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

162 Psalms, LXXII. സങ്കീൎത്തനങ്ങൾ ൭൨.

<lg n="14"> ഞാനോ എന്നും കാത്തിരുന്നു
നിന്റേ സകല സ്തുതിയും പെരുക്കും; </lg>

<lg n="15"> എൻ വായി നിന്റേ നീതിയെയും
നാൾ എല്ലാം നിൻ രക്ഷയെയും വൎണ്ണിക്ക;
എണ്ണങ്ങളെ അറിഞ്ഞു കൂടയല്ലോ.</lg>

<lg n="16"> യഹോവയായ കൎത്താവിന്റേ മിടുമകളോടു കൂടേ ഞാൻ വരട്ടേ;
നിന്റേ നീതിയെ മാത്രം ഓൎപ്പിക്കും.</lg>

<lg n="17"> ദൈവമേ, ചെറുപ്പത്തിലേ നീ എന്നെ പഠിപ്പിച്ചു
ഇതു വരേയും നിന്റേ അത്ഭുതങ്ങളെ ഞാൻ കഥിക്കും.</lg>

<lg n="18"> മൂപ്പുവരയും നരയോളവും ദൈവമേ എന്നെ കൈവിടൊല്ല;
നിൻ ഭുജത്തെ തലമുറയോടും
നിൻ വീൎയ്യത്തെ വരുവാനുള്ളവനോട് ഒക്കയും അറിയിക്കുംവരേ തന്നേ!</lg>

<lg n="19"> നിന്റേ നീതിയോ ദൈവമേ ഉയരത്തോളം (എത്തും);
വമ്പുകളെ ചെയ്യുന്ന ദൈവമേ,നിന്നെ പോലെ ആർ ഉള്ളു?</lg>

<lg n="20"> ഞങ്ങളെ പല ഞെരുക്കങ്ങളും തിന്മകളും കാണിച്ച്
നീ മടങ്ങി ഞങ്ങളെ ഉയിൎപ്പിക്കും
ഭൂമിയുടേ ആഴികളിൽനിന്നു മടങ്ങി ഞങ്ങളെ പൊന്തിക്കും.</lg>

<lg n="21">എൻ വലിപ്പത്തെ നീ വൎദ്ധിപ്പിച്ചു
തിരിഞ്ഞു എന്നെ ആശ്വസിപ്പിക്കയും ചെയ്യും.</lg>

<lg n="22"> ഞാനും വീണാവാദ്യങ്ങളാൽ നിന്നെ വാഴ്ത്തും
എൻ ദൈവമേ നിന്റേ സത്യത്തെ തന്നേ;
കിന്നരംകൊണ്ടു നിണക്കു കീൎത്തിക്കും ഇസ്രയേലിന്റേ വിശുദ്ധനേ.</lg>

<lg n="23"> നിണക്കു കീൎത്തിക്കും; ആകയാൽ എന്റേ അധരങ്ങളും
നീ വീണ്ടെടുത്ത എൻ ദേഹിയും ആൎക്കും.</lg>

<lg n="24"> എൻ തിന്മയെ തിരയുന്നവർ നാണിച്ച് അമ്പരന്നതുകൊണ്ടു
എന്റേ നാവും നാൾ എല്ലാം നിന്റേ നീതിയെ ധ്യാനിക്കും.</lg>

൭൨. സങ്കീൎത്തനം.

സന്ധി രാജാവിന്നു വേണ്ടി അപേക്ഷ (൫) സൎവ്വലോകം അവനെ അനു
സരിക്കേണ്ടതു (൧൨) അവൻ സാധുരക്ഷകനും സൎവ്വസമ്മതനും (൧൬) അനുഗ്ര
ഹകാരിയും ആകും.

ശലോമോന്റേതു.

<lg n="1"> ദൈവമേ രാജാവിന്നു നിന്റേ ന്യായവിധികളെയും
രാജപുത്രന്നു നിന്റേ നീതിയെയും കൊടുക്ക!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/172&oldid=189712" എന്ന താളിൽനിന്ന് ശേഖരിച്ചത്