താൾ:GaXXXIV5 1.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൭൧. Psalms, LXXI. 161

൭൧. സങ്കീൎത്തനം.

നീതിനിമിത്തം കഷ്ടപ്പെടുന്നവൻ രക്ഷയും (൪) ബാല്യത്തിൽ കാണിച്ച
കൃപ പോലേ (൯) വാൎദ്ധക്യത്തിന്നും സഹായവും യാചിച്ചു (൧൪) പ്രത്യാശയിൽ
ഉറെച്ചു (൨൨) സ്തുതിക്കുന്നു (കാലം: ദാവിദിൻ പിന്നേ).

<lg n="1"> യഹോവേ, ഞാൻ നിങ്കൽ ആശ്രയിക്കുന്നു,
ഞാൻ എന്നും നാണിച്ചു പോകരുതേ!</lg>

<lg n="2"> നിന്റേ നീതിയാൽ എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ!
നിന്റേ ചെവിയെ എങ്കലേക്കു ചാച്ചു എന്നെ രക്ഷിക്ക!</lg>

<lg n="3"> എനിക്കു നിത്യം ചെല്വാനുള്ള ശരണപ്പാറയാക,
എന്നെ രക്ഷിപ്പാൻ കല്പിച്ചവനേ!
എന്റേ ശൈലവും ദുൎഗ്ഗവും നീ തന്നേ സത്യം. (൩ ൧, ൧ - ൪)</lg>

<lg n="4"> എൻ ദൈവമേ, ദുഷ്ടന്റേ കയ്യിൽനിന്നു,
വക്രിച്ചും പുളിച്ചും പോയവന്റേ കരത്തിൽനിന്ന് എന്നെ വിടുവിക്ക!</lg>

<lg n="5"> കൎത്താവായ യഹോവേ, നീ എന്റേ പ്രത്യാശയല്ലോ
ചെറുപ്പത്തിലേ എൻ ആശ്രയം തന്നേ.</lg>

<lg n="6"> ഉദരത്തിൽനിന്നു ഞാൻ നിന്റേ മേൽ ഊന്നിക്കൊണ്ട്
അമ്മയുടേ കുടലിൽനിന്നു നീ എന്നെ പോററിയവൻ;
എന്റേ സ്തുതി എന്നും നിങ്കലത്രേ.</lg>

<lg n="7"> പലൎക്കും ഞാൻ അതിശയം പോലേ ആയി
നീയോ എനിക്കു ശക്തിയുള്ള ശരണം. </lg>

<lg n="8"> നിന്റേ സ്തോത്രത്താലും
ദിനമ്പ്രതി നിൻ അലങ്കാരത്താലും എൻ വായി നിറയും.</lg>

<lg n="9"> എന്റേ വാൎദ്ധക്യകാലത്തിൽ എന്നെ തള്ളിക്കളയല്ലേ!
എന്റേ ഊക്കു ക്ഷയിക്കുമ്പോൾ എന്നെ കൈവിടൊല്ല!</lg>

<lg n="10"> കാരണം എന്റേ ശത്രുക്കൾ എന്നെ കൊണ്ടു പറഞ്ഞു
എൻ പ്രാണനേ കാത്തു നില്ക്കുന്നവർ തങ്ങളിൽ മന്ത്രിച്ചും ചൊല്ലുന്നിതു: </lg>

<lg n="11"> ദൈവം അവനെ കൈവിട്ടു
ഉദ്ധരിക്കുന്നവൻ ഇല്ലായ്കയാൽ പിന്നോടി അവനെ പിടിപ്പെടുവിൻ!</lg>

<lg n="12"> ദൈവമേ എന്നോട് അകന്നു പോകായ്ക
എൻ ദൈവമേ എന്റേ തുണെക്കായി ഉഴരേണമേ (൨൦, ൨൦)!</lg>

<lg n="13"> എൻ ദേഹിയെ ദ്വേഷിക്കുന്നവർ നാണിച്ചു മാഴ്കി
എൻ തിന്മയെ തിരയുന്നവർ നിന്ദയും ലജ്ജയും പൂണ്ടു പോകേ വേണ്ടു!</lg>


11

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/171&oldid=189710" എന്ന താളിൽനിന്ന് ശേഖരിച്ചത്