താൾ:GaXXXIV5 1.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

146 Psalms, LIX. സങ്കീൎത്തനങ്ങൾ ൫൯.

<lg n="11"> പ്രതിക്രിയയെ കണ്ടിട്ടു നീതിമാൻ സന്തോഷിച്ചു
ദുഷ്ടന്റേ രക്തത്തിൽ അടികളെ കഴുകും.</lg>

<lg n="12">നീതിമാനു ഫലം ഉണ്ടു താനും, [പറയും.
ഭൂമിയിൽ വിസ്തരിക്കുന്ന ദൈവം ഉണ്ടു താനും എന്നു മനുഷ്യൻ (അന്നു)</lg>

൫൯. സങ്കീൎത്തനം.

ദുഷ്ടന്മാർ നിൎദ്ദോഷനെ ഹിംസിക്കയാൽ ന്യായവിധിയെ അപേക്ഷിച്ചും
(൭) നിശ്ചയമായി ആശിച്ചും (൧൧) അവരുടെ താഴ്ചയെ യാചിച്ചും (൧൫) പ്രാൎത്ഥ
നാനിവൃത്തിയിൽ ആശ്രയിച്ചും പാടിയതു.

സംഗീതപ്രമാണിക്കു; നശിപ്പിക്കൊല്ലാ.
ശൌൽ അയച്ചവർ ദാവിദിനെ കൊല്ലുവാൻ അവന്റേ ഭവനം കാത്ത
പ്പോൾ ദാവിദിന്റേ നിധി (൧ ശമു. ൧൯, ൧൧ ).

<lg n="2"> എൻ ദൈവമേ, എന്നെ ശത്രുക്കളിൽനിന്ന് ഉദ്ധരിച്ചു
എന്റേ എതിരാളികളിൽനിന്നു ഉയൎന്നിലത്താക്കുക;</lg>

<lg n="3"> അതിക്രമം പ്രവൃത്തിക്കുന്നവരിൽനിന്ന് എന്നെ ഉദ്ധരിച്ചു
രക്തപുരുഷരിൽനിന്നു രക്ഷിക്കേണമേ!</lg>

<lg n="4"> കണ്ടാലും യഹോവേ, അവർ എന്റേ പ്രാണനായി പതിയിരുന്നു
ശക്തിമാന്മാർ എന്നെക്കൊള്ളേ ഒരുമിക്കുന്നത്
എന്റേ ദ്രോഹവും എൻ പാപവും കൂടാതേയല്ലോ;</lg>

<lg n="5">എന്നിൽ കുറ്റം ഇല്ലാതേ കണ്ട് അവർ ഓടി ഒരുങ്ങി നില്ക്കുന്നു,
എന്നെ എതിരേല്പാൻ ഉണൎന്നു നോക്കുക!</lg>

<lg n="6"> സൈന്യങ്ങളുടയ ദൈവമായ യഹോവേ, ഇസ്രയേലിൻ ദൈവമേ,
നീയോ എല്ലാ ജാതികളെയും സന്ദൎശിപ്പാൻ ജാഗരിക്കേണമേ,
അരുതാതേ തോല്പിക്കുന്നവരോട് ഒക്കയും കൃപ ചെയ്യൊല്ലാ! (സേല)</lg>

<lg n="7">സന്ധ്യെക്ക് അവർ മടങ്ങി നായി പോലേ കുരച്ചു
പട്ടണം ചുററി നടക്കും.</lg>

<lg n="8"> ഇതാ വായികൊണ്ടു പൊഴിക്കും,
അവരുടേ അധരങ്ങളിൽ വാളുകൾ (ഉണ്ടു),</lg>

<lg n="9"> ആർ കേൾ്ക്കുന്നു എന്നുണ്ടുപോൽ.
നീയോ യഹോവേ, അവരെ കുറിച്ചു ചിരിക്കയും
സകല ജാതികളെയും പരിഹസിക്കയും ചെയ്യും.</lg>

<lg n="10"> എന്റേ ശക്തിയായുള്ളോവേ, ഞ്ചാൻ നിണക്കായി സൂക്ഷിച്ചു നോക്കും,
ദൈവമല്ലോ എനിക്കുയൎന്നിലം.-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/156&oldid=189682" എന്ന താളിൽനിന്ന് ശേഖരിച്ചത്