താൾ:GaXXXIV5 1.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൪൪ . Psalms, XLIV. 129

<lg n="2"> ദൈവമേ, ഞങ്ങൾ ചെവികളാൽ കേട്ടു,
നീ പിതാക്കന്മാരുടേ നാളുകളിൽ
പുരാണദിവസങ്ങളിൽ ചെയ്ത പ്രവൃത്തിയെ അവർ ഞങ്ങളോട് വൎണ്ണിച്ചതു:</lg>

<lg n="3"> തൃക്കൈ കൊണ്ടു നീ ജാതികളെ നീക്കി ഇവരെ നട്ടു,
കുലങ്ങളെ കെടുത്തു ഇവരെ പരത്തി;</lg>

<lg n="4"> തങ്ങളുടേ വാൾകൊണ്ടല്ലല്ലോ അവർ ദേശത്തെ അടക്കി,
സ്വഭുജമല്ല അവരെ രക്ഷിച്ചതു,
നിന്റേ വലങ്കൈയും ഭുജവും തിരുമുഖത്തിൻ വെളിച്ചവും അത്രേ;
കാരണം നിണക്ക് അവർ തൂചിച്ചു.</lg>

<lg n="5"> ദൈവമേ, നീ തന്നേ എന്റേ രാജാവു,
യാക്കോബിൻ രക്ഷകളെ കല്പിക്കേണമേ!</lg>

<lg n="6"> നിന്നാൽ ഞങ്ങൾ മാറ്റാന്മാരെ ഉന്തും ( ൫ മോ. ൩൩, ൧൭),
തിരുനാമത്താൽ ഞങ്ങളുടേ എതിരികളെ ചവിട്ടും.</lg>

<lg n="7">ഞാനല്ലോ എന്റേ വില്ലിലല്ല തേറുവതു,
എന്റേ വാളല്ല എന്നെ രക്ഷിപ്പതു;</lg>

<lg n="8"> ഞങ്ങളേ മാറ്റാന്മാരിൽനിന്നു നീ അത്രേ രക്ഷിച്ചു
ഞങ്ങളുടേ പകയരെ നാണിപ്പിച്ചതു.</lg>

<lg n="9"> എല്ലാ നാളും ഞങ്ങൾ ദൈവത്തിൽ പ്രശംസിച്ചു പോന്നു
തിരുനാമത്തെ എന്നും വാഴ്ത്തും. (സേല)</lg>

<lg n="10">എന്നിട്ടും നീ ഞങ്ങളെ വെറുത്തു അമ്പരപ്പിക്കയും
ഞങ്ങളുടേ സൈന്യങ്ങളോടു കൂട പുറപ്പെടാതിരിക്കയും,</lg>

<lg n="11"> മാറ്റാന്മുമ്പാകേ ഞങ്ങളെ പിന്തിരിയുമാറാക്കുകയും
ഞങ്ങടേ പകയർ തങ്ങൾ്ക്കായി കവരുകയും,</lg>

<lg n="12">നീ ഞങ്ങളെ ഭക്ഷണത്തിന്നാടുപോലേ ആക്കി
ജാതികളിൽ ചിന്നിക്കയും,</lg>

<lg n="13"> നിൻ ജനത്തെ അസാരത്തിന്നു വിറ്റു
അവരുടേ വിലകൊണ്ടു ധനം പെരുക്കാതേ ഇരിക്കയും,</lg>

<lg n="14"> ഞങ്ങളെ അയല്ക്കാരിൽ നിന്ദയും
ചുറ്റുമുള്ളവൎക്കു ഹാസ്യവും ഇളപ്പവും ആക്കുകയും,</lg>

<lg n="15"> ഞങ്ങളെ ജാതികളിൽ പഴഞ്ചൊല്ലും
കുലങ്ങളിൽ തലക്കുലുക്കലും ആക്കിതീൎക്കയും ചെയ്യുന്നു.</lg>

<lg n="16"> എന്റേ അമ്പരപ്പു ദിവസേന എന്റേ മുമ്പിൽ ആയി
മുഖത്തിൻ ലജയും എന്നെ മൂടിയതു.</lg>


9

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/139&oldid=189650" എന്ന താളിൽനിന്ന് ശേഖരിച്ചത്