താൾ:GaXXXIV5 1.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

126 Psalms, XL. സങ്കീൎത്തനങ്ങൾ ൪൦.

൪൧. സങ്കീൎത്തനം.

കനിവു കാട്ടുന്നവനു ദേവകരുണ ഉണ്ടാകുന്നതു കൊണ്ടു (൫) ശത്രുക്കളുടേ
വ്യാജത്താൽ ക്ലേശിക്കുന്ന ദയാലു (൧൧) രക്ഷ യാചിച്ചു തേറുന്നതു.

സംഗീതപ്രമാണിക്കു; ദാവിദിന്റേതു.

<lg n="2"> എളിയവനെ കരുതിക്കൊള്ളുന്നവൻ ധന്യൻ,
ദുൎദ്ദിവസത്തിൽ യഹോവ അവനെ വിടുവിക്കും.</lg>

<lg n="3"> യഹോവ അവനെ കാത്തുയിൎപ്പിക്കും,
അവനു നാട്ടിൽ ഭാഗ്യം വരും.</lg>

<lg n="4"> നീ അവനെ ശത്രുക്കളുടേ ഇഛ്ശയിൽ ഏല്പിക്കയില്ല.
യഹോവ അവനെ രോഗശയ്യമേൽ താങ്ങുന്നു,
അവന്റേ വ്യാധിയിലേ കിടക്കെക്ക് എല്ലാം നീ മാറ്റം വരുത്തുന്നു.</lg>

<lg n="5"> ഞാനോ പറഞ്ഞിതു: യഹോവേ, എന്നോടു കരുണ ആകേണമേ,
ഞാൻ നിന്നോടു പാപം ചെയ്കയാൽ എൻ ദേഹിക്കു ചികിത്സിക്ക!</lg>

<lg n="6"> എപ്പോൾ അവൻ മരിക്കയും അവന്റേ പേർ നശിക്കയും ആം എന്ന്
എന്റേ ശത്രുക്കൾ എന്നെ കൊണ്ടു ദോഷം പറയുന്നു.</lg>

<lg n="7"> (ഒരുവൻ എന്നെ) കാണ്മാൻ വരുമ്പോൾ മായം പറയും,
ഹൃദയംകൊണ്ട് അവൻ കിണ്ടം കൂട്ടുകേ ഉള്ളൂ,
പിന്നേ പുറത്തു പോയാൽ ഉരിയാടും</lg>

<lg n="8"> എന്റേ പകയർ എല്ലാവരും ഒന്നിച്ച് എന്റേ നേരേ മുരണ്ടു
എനിക്കു തിന്മയെ നിരൂപിക്കുന്നു:</lg>

<lg n="9"> വല്ലായ്മയുള്ള കാൎയ്യം അവന്മേൽ വാൎക്കപ്പെടുന്നു.
ഇന്നു കിടക്കുന്നവൻ ഇനി എഴുനീല്ക്കയും ഇല്ല, എന്നത്രേ.</lg>

<lg n="10"> ഞാൻ തേറിയ എന്റേ കൂട്ടുകാരനും
എന്റേ അപ്പം തിന്നുന്നവൻ തന്നേ എന്റേ നേരേ മടമ്പുയൎത്തുന്നു.</lg>

<lg n="11"> നീയോ, യഹോവേ, എന്നോടു കരുണ ചെയ്തു
ഞാൻ അവൎക്കു പകരം കൊടുപ്പാൻ എന്നെ നിവൎത്തിക്ക.</lg>

<lg n="12"> നീ എങ്കിൽ പ്രസാദിച്ചു എന്നുള്ളത്
എന്റേ ശത്രുവിന് എന്മേൽ ജയഘോഷം വരായ്കയാൽ തന്നേ ഞാനറിയു</lg>

<lg n="13"> എന്നെയോ എൻ തികവിൻ നിമിത്തം നീ ഊന്നിച്ചു [ന്നു.
എന്നേക്കും തിരുമുമ്പിൽ എന്നെ നിറുത്തുന്നു.</lg>

ഇസ്രയേലിൻ ദൈവമായ യഹോവ യുഗംമുതൽ
യുഗപൎയ്യന്തം വാഴ്ത്തപ്പെടാക! (൧ നാൾ. ൧൬, ൩൬)
ആമെൻ, ആമെൻ!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/136&oldid=189642" എന്ന താളിൽനിന്ന് ശേഖരിച്ചത്