താൾ:GaXXXIV5 1.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൩൨. Psalms, XXXII. 111

<lg n="16"> എന്റേ കാലങ്ങൾ നിങ്കൈക്കൽ തന്നേ;
എന്നെ പിന്തുടരുന്ന ശത്രുക്കളുടേ കൈയിൽനിന്ന് എന്നെ ഉദ്ധരിക്കേണ</lg>

<lg n="17"> അടിയന്മേൽ തിരുമുഖത്തെ പ്രകാശിപ്പിച്ചു [മേ!
നിന്റേ ദയയാൽ എന്നെ രക്ഷിക്ക!</lg>

<lg n="18"> യഹോവേ, നിന്നെ വിളിക്കയാൽ ഞാൻ നാണിച്ചു പോകരുതേ,
ദുഷ്ടർ നാണിച്ചു പാതാളത്തിന്നു മിണ്ടാതേ പോക!</lg>

<lg n="19"> ഡംഭവും ധിക്കാരവും പൂണ്ടു
നീതിമാന്നു നേരേ തിളപ്പു ചൊല്ലുന്ന കള്ള അധരങ്ങൾ മുട്ടി പോവാറാക!</lg>

<lg n="20"> നിന്നെ ഭയപ്പെടുന്നവൎക്കു നീ സംഗ്രഹിച്ചും
നിങ്കൽ ആശ്രയിക്കുന്നവൎക്കു മനുഷ്യപുത്രർ കാണ്കേ ചെയ്തും കൊടുക്കുന്ന
നിന്റേ നന്മ എത്ര വലിയതു! [ക്കുന്നു, </lg>

<lg n="21"> പുരുഷരുടേ കൂട്ടുകെട്ടിൽനിന്നു നീ അവരെ തിരുമുഖത്തിൻ മറയിൽ മറെ
നാവുകളുടേ വിവാദത്തിൽനിന്നു കുടിലകം അവരെ നിക്ഷേപിക്കുന്നു.</lg>

<lg n="22"> ഉറപ്പിച്ച നഗരത്തിൽ തന്റേ ദയയെ എനിക്കു വിശേഷിച്ചുള്ള
യഹോവ അനുഗ്രഹിക്കപ്പെട്ടവൻ!</lg>

<lg n="23"> ഞാനോ നിന്റേ കണ്ണുകളുടേ മുമ്പിൽനിന്നു സംഹരിക്കപ്പെട്ടു
എന്ന് എന്റേ തത്രപ്പാട്ടിൽ പറഞ്ഞു; [സത്യം.
എങ്കിലും ഞാൻ നിന്നോടു കൂക്കികൊണ്ടു കെഞ്ചുന്ന ശബ്ദത്തെ നീ കേട്ടു</lg>

<lg n="24"> അല്ലയോ അവന്റേ ഭക്തന്മാരേ, യഹോവയെ സ്നേഹിപ്പിൻ!
യഹോവ വിശ്വാസ്യതയെ സൂക്ഷിച്ചും
ഡംഭം ചെയ്യുന്നുവന്നു വഴിഞ്ഞവണ്ണം പകരം കൊടുത്തും വരുന്നവൻ.</lg>

<lg n="25"> യഹോവയിൽ ആശ വെച്ചവർ എല്ലാവരും,
ഹൃദയം ഉറപ്പിച്ചു ബലപ്പെടുവിൻ.</lg>

൩൨. സങ്കീൎത്തനം.

പാപക്ഷമയുടേ ഭാഗ്യം. (൩) ഏറ്റു പറകയാൽ കിട്ടിയത് (൬) അറിഞ്ഞു
സന്തോഷിച്ചു (൮) സഭെക്കുപദേശം ചൊല്ലിയതു (൨ ശമു. ൧൨.).

ദാവിദിന്റേ ഉപദേശപ്പാട്ടു.

<lg n="1"> ദ്രോഹം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ധന്യൻ.</lg>

<lg n="2"> യഹോവ അകൃത്യം എണ്ണാതെ വിട്ടും
ആത്മാവിൽ വ്യാപ്തി ഇല്ലാതേയും ഇരിക്കുന്ന മനുഷ്യൻ ധന്യൻ.</lg>

<lg n="3"> എങ്ങനേ എന്നാൽ ഞാൻ മിണ്ടാതിരിക്കുമ്പോൾ
ദിവസേന വാവിട്ടലറുന്നതിനാൽ, എന്റേ അസ്ഥികൾ ക്ഷയിച്ചു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/121&oldid=189612" എന്ന താളിൽനിന്ന് ശേഖരിച്ചത്