താൾ:GaXXXIV5 1.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

110 Psalms, XXXI. സങ്കീൎത്തനങ്ങൾ ൩൧.

<lg n="2"> യഹോവേ, ഞാൻ നിങ്കൽ ആശ്രയിക്കുന്നു (൭,൨),
ഞാൻ എന്നും നാണിച്ചു പോകരുതേ. (൨൫, ൨൦)!
നിന്റേ നീതിയാൽ എന്നെ വിടുവിക്കേകണമേ!</lg>

<lg n="3">നിന്റേ ചെവിയെ എങ്കലേക്കു ചാച്ചു വിരഞ്ഞു എന്നെ ഉദ്ധരിക്ക,
എനിക്ക് ഉറപ്പിച്ച പാറയും എന്നെ രക്ഷിപ്പാൻ ദുൎഗ്ഗഭവനവും ആക!</lg>

<lg n="4"> നീയല്ലോ എന്റേ ശൈലവും ദുൎഗ്ഗവും തന്നേ (൧൮, ൨),
തിരുനാമം നിമിത്തം നീ എന്നെ നടത്തി തെളിക്കും. (൨൩,൩);</lg>

<lg n="5"> എനിക്കായി അവർ ഒളിപ്പിച്ച വലയിൽനിന്നു (൯, ൧൬)
നീ എൻ ശരണമാകയാൽ എന്നെ പുറപ്പെടുവിക്കും.</lg>

<lg n="6"> നിന്റേ കൈയിൽ ഞാൻ എൻ ആത്മാവെ ഭരമേല്പിക്കുന്നു,
സത്യത്തിൻ ദേവനായ യഹോവേ, നീ എന്നെ വിണ്ടെടുത്തു.</lg>

<lg n="7"> മായയായ പൊയ്ദേവകളെ പ്രമാണിക്കുന്നവരെ പകെച്ചു
ഞാൻ യഹോവയിലത്രേ തേറി നില്ക്കുന്നു.</lg>

<lg n="8"> നീ എന്റേ താഴ്ചയെ കണ്ടു സങ്കടങ്ങളിൽ എൻ ദേഹിയെ അറിഞ്ഞു.
ശത്രുവിൻ കൈക്കൽ എന്നെ സമൎപ്പിക്കാതേ,</lg>

<lg n="9"> എൻ കാലുകളെ വിശാലതയിൽ നിറുത്തിയ ദയയിങ്കൽ
ഞാൻ ആനന്ദിച്ചു സന്തോഷിക്കട്ടേ!</lg>

<lg n="10"> യഹോവേ, കൃപ ചെയ്ക, ഞാനല്ലോ ക്ലേശിച്ചു:
വ്യസനത്താൽ എൻ കണ്ണു കുഴിഞ്ഞു (൬,൮), എൻ ദേഹിയും ജഡവും തന്നേ.</lg>

<lg n="11"> എൻ ജീവൻ ഖേദത്താലും
എന്റേ ആണ്ടുകൾ ഞരക്കത്താലും മുടിഞ്ഞും,
എന്റേ ഊക്ക് എൻ കൂറ്റത്താൽ ക്ഷീണിച്ചും
അസ്ഥികൾ നുരുമ്പിച്ചും പോയി.</lg>

<lg n="12">എന്റേ സകല മാറ്റാന്മാർ നിമിത്തം
ഞാൻ എൻ അയല്ക്കാൎക്കു വിശേഷാൽ നിന്ദയും പരിചയക്കാൎക്കു പേടിയുമാ
തെരുവിൽ എന്നെ കാണുന്നവർ എന്നെ വിട്ടു മണ്ടുന്നു. [യി ചമഞ്ഞു; </lg>

<lg n="13"> ചത്തവനെ പോലേ ഞാൻ ഹൃദയങ്ങളിൽനിന്നു മറന്നു പോയവൻ,
നഷ്ടപാത്രത്തോട് ഒത്തു ചമഞ്ഞു.</lg>

<lg n="14"> ഞാനല്ലോ പലരുടേ കുരള കേൾ്ക്കുന്നു,
അവർ ഒക്കത്തക്ക എന്നെക്കൊള്ളേ മന്ത്രിച്ചു
എൻ പ്രാണനെ എടുപ്പാൻ നിരൂപിക്കയിൽ ചുറ്റും അച്ചമത്രേ.</lg>

<lg n="15">ഞാനോ, യഹോവേ, നിങ്കൽ തേറി,
നീ എൻ ദൈവം എന്നു പറഞ്ഞു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/120&oldid=189610" എന്ന താളിൽനിന്ന് ശേഖരിച്ചത്