താൾ:GaXXXIV5 1.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

108 Psalms, XXIX. XXX. സങ്കീൎത്തനങ്ങൾ ൨൯. ൩൦.

൨൯. സങ്കീൎത്തനം

ദൂതരാൽ വന്ദ്യനായ യഹോവ (൩) ഏഴ് ഇടിമുഴക്കങ്ങളാൽ തന്റേ തേജ
സ്സിനെ ഭൂമിയിൽ വിളങ്ങിക്കയാൽ (൧൦) സഭെക്ക് ആശ്രയം വൎദ്ധിക്കുന്നു.

ദാവിദിന്റേ കീൎത്തന

<lg n="1"> ദേവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ,
തേജസ്സും ശക്തിയും യഹോവെക്കു കൊടുപ്പിൻ!</lg>

<lg n="2"> യഹോവെക്ക് അവന്റേ നാമതേജസ്സെ കൊടുപ്പിൻ,
വിശുദ്ധാലങ്കാരത്തിൽ യഹോവയെ തൊഴുവിൻ!</lg>

<lg n="3"> യഹോവാശബ്ദം ജല (ധര)ങ്ങളിന്മീതേ ആകുന്നു;
തേജസ്സുള്ള ദേവൻ മുഴക്കുന്നു,
പെരുത്ത ജലങ്ങളിന്മീതേ യഹോവ തന്നേ.</lg>

<lg n="4"> യഹോവാശബ്ദം ഉൗക്കിൽ ആകുന്നു,
യഹോവാശബ്ദം പ്രഭാവത്തിൽ തന്നേ.</lg>

<lg n="5"> യഹോവാശബ്ദം ദേവദാരുക്കളെ തകൎക്കുന്നു
ലിബനോന്റേ ദാരുക്കളെ യഹോവ തകൎക്കുന്നു.</lg>

<lg n="6"> കന്നുകുട്ടി പോലേ അവറ്റെ തുള്ളിക്കുന്നു.
ലിബനോനെയും ശിൎയ്യോനെയും എരുമക്കിടാക്കളെ പോലേ തന്നേ.</lg>

<lg n="7"> യഹോവാശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.</lg>

<lg n="8"> യഹോവാശബ്ദം മരുഭൂമിയെ നടുക്കുന്നു,
യഹോവ കദെശ് മരുവിനെ നടുക്കുന്നു.</lg>

<lg n="9"> യഹോവാശബ്ദം മാൻപേടകളെ പെറുവിച്ചു,
കാടുകളെ ഉതിൎക്കുന്നു;
അവന്റേ മന്ദിരത്തിലേ ഒക്കയും തേജസ്സ് എന്ന് പറയുന്നു.</lg>

<lg n="10">യഹോവ ജലപ്രളയത്തിന്നായി ഇരുന്നു കൊണ്ടു,
പിന്നേയും യഹോവ യുഗപൎയ്യന്തം രാജാവായിരിക്കും.</lg>

<lg n="11"> യഹോവ തന്റേ ജനത്തിന്നു ശക്തി കൊടുക്കും,
യഹോവ സമാധാനം കൊണ്ടു സ്വജനത്തെ അനുഗ്രഹിക്കും.</lg>

൩൦. സങ്കീൎത്തനം.

ആപത്തിൽനിന്നു രക്ഷിച്ചതിന്നു സ്തുതിയും (൭) ഡംഭിന്നുള്ള ശിക്ഷയാൽ
(൧൨) ഫലം വന്നതിന്റേ വിവരവും.

ആലയപ്രതിഷ്ഠയിങ്കലേ പാട്ടാകുന്ന ദാവിദിൻ കീൎത്തന.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/118&oldid=189605" എന്ന താളിൽനിന്ന് ശേഖരിച്ചത്