താൾ:GaXXXIV5 1.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

100 Psalms, XXII. സങ്കീൎത്തനങ്ങൾ ൨൨

<lg n="7"> ഞാനോ പുരുഷനല്ല പുഴവത്രേ,
മനുഷ്യനിന്ദയും ജനത്താൽ ധിക്കരിക്കപ്പെടുന്നവനും തന്നേ.</lg>

<lg n="8"> എന്നെ കാണുന്നവർ ഒക്കവേ എന്നെ പരിഹസിച്ചു
ചുണ്ടുകൊണ്ടിളിച്ചു തല കുലുക്കിക്കൊള്ളുന്നു.</lg>

<lg n="9"> അവൻ യഹോവമേൽ തന്നെ ഉരുട്ടി, ഇവൻ അവനെ വിടുവിക്കട്ടേ!
അവനിൽ പ്രസാദിക്കയാൽ ഉദ്ധരിക്കട്ടേ! എന്നത്രേ.</lg>

<lg n="10"> നീയോ വയറ്റിൽനിന്ന് എന്നെ വലിച്ചു
അമ്മമുലകളിൽ എന്നെ ആശ്രയിപ്പിച്ചു;</lg>

<lg n="11"> ഗൎഭപാത്രത്തിങ്കന്നു ഞാൻ നിന്റേ മേൽ എറിയപ്പെട്ടു,
എൻ അമ്മയുടേ ഉദരം മുതൽ നീയേ എൻ ദേവൻ.</lg>

<lg n="12"> എനിക്കു ദൂരത്താകൊല്ല!
സഹായി ഇല്ലായ്കയാൽ സങ്കടം അരികത്തുണ്ടല്ലോ!</lg>

<lg n="13"> പല കാളകളും എന്നെ ചുറ്റി
ബാശാനിലേ ക്കൂറ്റങ്ങൾ എന്നെ വളഞ്ഞു;</lg>

<lg n="14"> പറിച്ചലറുന്ന സിംഹമായി
എന്റേ മേൽ വായി പിളൎക്കുന്നു;</lg>

<lg n="15"> ഞാൻ വെള്ളം പോലേ തൂകപ്പെട്ടു,
എന്റേ എല്ലുകൾ ഒക്കയും ഭിന്നിച്ചു പോയി,
എന്റേ ഹൃദയം മെഴുകു പോലേ ആയി,
കുടലുകളുടേ നടുവേ ഉരുകി പോയി.</lg>

<lg n="16"> എന്റേ ഊക്ക് ഓടു പോലേ ഉണങ്ങി,
എൻ നാവ് അണ്ണാക്കിനോടു പറ്റുന്നു.</lg>

<lg n="17"> ചാവിൻ പൊടിയിൽ നീ എന്നെ കിടത്തും,
കാരണം നായ്ക്കൾ എന്നെ ചുറ്റി,
ദുൎജ്ജനക്കൂട്ടം എന്നെ ചുഴന്നു,
എന്റേ കൈകളെയും കാലുകളെയും തുളെച്ചു.</lg>

<lg n="18"> എന്റേ എല്ലുകളെ എല്ലാം എണ്ണുന്നു,
അവർ നോക്കി എന്നെ കണ്ടു നില്ക്കുന്നു.</lg>

<lg n="19"> തങ്ങളിൽ എന്റേ വസ്ത്രങ്ങളെ പകുത്തു
എന്റേ തുണിമേൽ ചീട്ടുമിടുന്നു.</lg>

<lg n="20"> നീയോ, യഹോവേ, അകന്നു പോകൊല്ലാ!
എന്റേ ഊറ്റമായുള്ളോവേ, എൻ തുണെക്കായി വിരഞ്ഞു വരിക!</lg>

<lg n="21"> എൻ പ്രാണനെ വാളിങ്കന്നും
എന്റേ ഏകാകിനിയെ നായിൻ കൈക്കൽനിന്നും ഉദ്ധരിക്കേണമേ!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/110&oldid=189589" എന്ന താളിൽനിന്ന് ശേഖരിച്ചത്