താൾ:GaXXXIV5 1.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൨൨ . Psalms, XXII. 99

<lg n="8"> കാരണം രാജാവ് യഹോവയിൽ തേറിക്കൊണ്ട്
അത്യുന്നതന്റേ ദയയാൽ കുലുങ്ങാതിരിക്കുന്നു.</lg>

<lg n="9"> നിന്റേ കൈ നിൻ ശത്രുക്കളെ ഒക്കയും കണ്ടെത്തും,
നിൻ വലങ്കൈ പകയരോട് എത്തും.</lg>

<lg n="10"> നിൻ സന്നിധാനകാലത്തിൽ നീ അവരെ തീയുലയിൽ പോലേ ആക്കും,
യഹോവ അവരെ തൻ കോപത്താൽ വിഴുങ്ങും,
തീ അവരെ തിന്നുകയും ചെയ്യും.</lg>

<lg n="11"> അവരുടേ ഫലത്തെ നീ ഭൂമിയിൽനിന്നും
അവരുടേ സന്തതിയെ മനുഷ്യപുത്രരിൽനിന്നും നശിപ്പിക്കും.</lg>

<lg n="12"> അവർ നിണക്ക് എതിരേ ദോഷത്തെ കുലയേറ്റി
ഉപായം ഭാവിച്ചിട്ടും ആവത് ഒന്നും ഉണ്ടാകയില്ല.</lg>

<lg n="13"> നീയല്ലോ നിന്റേ ഞാണുകളിന്മേൽ അവരുടേ മുഖത്തെക്കൊള്ളേ തൊടു
അവരെ മുതുകാക്കി വെക്കും. [ത്തു കൊണ്ട്</lg>

<lg n="14"> യഹോവേ, നിൻ ശക്തിയിൽ ഉയരേണമേ!
നിന്റേ വീൎയ്യത്തെ ഞങ്ങൾ പാടിക്കീൎത്തിക്ക!</lg>

൨൨ . സങ്കീൎത്തനം.

പിതാക്കന്മാൎക്കും തന്റേ ബാല്യത്തിലും ദൈവമായവൻ തന്നെ കൈവിടുക
യാൽ നീതിമാൻ വിലപിച്ചു, (൧൩) സങ്കടം വിവരിച്ചു ചൊല്ലി പ്രാൎത്ഥിച്ചു,
(൨൩) സ്വരക്ഷയാൽ ഇസ്രയെലിന്നും ജാതികൾക്കും മഹാഫലം വരുന്നതിനായി
സ്തുതിക്കുന്നു.

സംഗീതപ്രമാണിക്കു, അരുണോദയത്തിൻ മാൻപേട എന്ന രാഗത്തിൽ;
ദാവിദിൻ കീൎത്തന

<lg n="2"> എൻ ദേവനേ, എൻ ദേവനേ, നീ എന്നെ കൈവിട്ടത് എന്തു?
എൻ രക്ഷെക്കു ഞാൻ അലറുന്ന വാക്കുകൾ (എത്ര) ദൂരം!</lg>

<lg n="3"> എൻ ദൈവമേ, ഞാൻ പകലിൽ വിളിക്കുന്നു, നി ഉത്തരം തരുന്നതും ഇല്ല;
രാത്രിയിലും, മൌനത ലഭിക്കുന്നതും ഇല്ല.</lg>

<lg n="4"> നീയോ ഇസ്രയേലിൻ സ്തുതികളിന്മേൽ ഇരുന്നുകൊള്ളുന്ന
വിശുദ്ധൻ തന്നേ.</lg>

<lg n="5"> നിങ്കലത്രേ ഞങ്ങടേ പിതാക്കന്മാർ തേറി,
അവർ തേറി നീയും അവരെ വിടുവിച്ചു;</lg>

<lg n="6"> നിന്നോട് അവർ കൂക്കി പോക്കു ലഭിച്ചു,
നിന്നിൽ തേറി ലജ്ജിക്കാതേ നില്ക്കയും ചെയ്തു.</lg>


7*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/109&oldid=189587" എന്ന താളിൽനിന്ന് ശേഖരിച്ചത്