താൾ:GaXXXIV5 1.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92 Psalms, XVIII. സങ്കീൎത്തനങ്ങൾ ൧൮.

<lg n="5"> എന്റേ നടകൾ നിന്റേ ചുവടുകളെ പിടിച്ചുകൊണ്ടു
എന്റേ അടികൾ കുലുങ്ങാതേ ഇരുന്നു.</lg>

<lg n="6"> നിന്നെ ഞാൻ വിളിച്ചു; നീയല്ലോ, ദേവനേ, എനിക്കുത്തരം തരും!
നിൻ ചെവിയെ എനിക്കു ചാച്ചു എൻ ചൊല്ലിനെ കേൾ്ക്ക!</lg>

<lg n="7"> ആശ്രിതരെ രക്ഷിക്കുന്നവനായുള്ളോവേ,
കലഹിക്കുന്നവർ നിമിത്തം
നിൻ വലങ്കയ്യാൽ നിന്റേ ദയകളെ വിശേഷിപ്പിക്ക!</lg>

<lg n="8"> കണ്മണി പോലേ എന്നെ കാത്തു (൫ മോ.൩൨, ൧൦)
നിൻ ചിറകുകളുടേ നിഴലിൽ എന്നെ മറെക്ക,</lg>

<lg n="9"> എന്നെ നിഗ്രഹിക്കുന്ന ദുഷ്ടരിൽ നിന്നു
പ്രാണനായികൊണ്ട് എന്നെ വളഞ്ഞുകൊള്ളുന്ന ശത്രുക്കളിൽനിന്നു തന്നേ!</lg>

<lg n="10"> അവർ നൈകൊണ്ടു (ഹൃദയം) അടെച്ചു
വായികൊണ്ടു ഡംഭം പറഞ്ഞു;</lg>

<lg n="11"> ഞങ്ങളുടേ നടകളെ (നോക്കി) ഇപ്പോൾ തന്നേ ഞങ്ങളെ ചുററിക്കൊണ്ടു
നിലത്തോടു ചേൎപ്പാൻ കണ്ണുകളെ വെക്കുന്നു.</lg>

<lg n="12"> അവൻ പറിപ്പാൻ കൊതിക്കുന്ന സിംഹത്തോടും
മറയത്തു വസിക്കുന്ന ചെറുകോളരിയോടും സമൻ.</lg>

<lg n="13"> യഹോവേ, എഴുനീറ്റു മുന്നെത്തി അവനെ കമിഴ്ത്തി വെക്കേണമേ!
ദുഷ്ടനിൽനിന്ന് എൻ ദേഹിയെ നിൻ വാളുകൊണ്ടും,</lg>

<lg n="14"> യഹോവേ, നിൻ കൈയാൽ പുരുഷരിൽനിന്നും വിടുവിക്കേണമേ,-
നീ സ്വരൂപിച്ചവകൊണ്ടു വയറു നിറെപ്പിക്കയാൽ
ഈ ആയുസ്സിൽ പങ്കു ലഭിക്കുന്ന പ്രപഞ്ചപുരുഷരിൽനിന്നു തന്നേ!
അവൎക്കു മക്കളാൽ തൃപ്തി ഉണ്ടു,
തങ്ങളുടേ സമ്പത്തു സ്വശിശുക്കൾ്ക്കു വിട്ടേക്കുന്നുണ്ടു.</lg>

<lg n="15"> ഞാനോ നീതിയിൽ നിൻ മുഖത്തെ നോക്കും,
ഉണരുമ്പോൾ നിന്റേ രൂപത്താൽ തൃപ്തനാകും.</lg>

൧൮. സങ്കീൎത്തനം.

രാജാവ് കൃതജ്ഞത പൂണ്ടു (൫) പ്രാണഭയങ്ങളിൽനിന്ന് അതിശയമായ ഉ
ദ്ധാരണങ്ങൾ എല്ലാം (൨ ൧) ഭക്തിസത്യം നിമിത്തം തനിക്കു സാധിച്ചതിനെ
ഓൎത്തു, (൩ ൨) ഇസ്രയേലിലും ജാതികളിലും ഉണ്ടായ നിത്യരാജത്വത്തെ വൎണ്ണിച്ചു,
(൪൭) സൎവ്വലോകത്തും ദേവസ്തുതിയെ പരത്തുന്നതു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/102&oldid=189574" എന്ന താളിൽനിന്ന് ശേഖരിച്ചത്