താൾ:GaXXXIV2.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൨)

റിയിച്ചാറെ ജനം എല്ലാം ഒന്നിച്ചു യഹൊവ ചൊന്നത
ഒക്കെയും ഞങ്ങൾ ചെയ്യാം എന്നുത്തരം പറഞ്ഞു. അപ്ര
കാരം മൊശെ ഉണൎത്തിച്ചപ്പൊൾ യഹൊവ നീ ചെന്നു
ഇന്നും നാളയും ജനത്തിന്നു ശുദ്ധിയെ കല്പിച്ചു മൂന്നാം
ദിവസത്തിനായി ഒരുങ്ങുമാറാക്ക. പൎവതത്തിന്നു ചു
റ്റും അതിരുണ്ടാക്കി നിങ്ങൾ അതിൽ കരെറാതെ ഇരി
പ്പാൻ നൊക്കുവിൻ ജന്തുവൊ മനുഷ്യനൊ മലയടി
തൊടുന്നത എല്ലാം മരിക്കെണം എന്നു പറക: എന്നതു
കെട്ടാറെ മൊശെ ഇറങ്ങി ജനത്തെ ശുദ്ധീകരിച്ചു വസ്ത്ര
വും അലക്കിച്ചു ഒരുങ്ങുമാറാക്കയും ചെയ്തു.

മൂന്നാം ദിവസം പുലരുമ്പൊൾ കൊടുങ്കാറ്റും മിന്ന
ലുകളും ഇടിമുഴക്കവും കനത്ത മഴക്കാറും മഹാ കാഹള ശ
ബ്ദവും പൎവ്വതത്തിന്മെൽ ഉണ്ടായതിനാൽ പാളയത്തിൽ
ഉള്ള ജനം നടുങ്ങി. അപ്പൊൾ അഗ്നിയും ധൂമവും ചെ
ൎന്നു ഇളകി വിറെക്കുന്ന മലയിൽ ദൈവത്തെ എതിരെ
ല്പാൻ മോശെ ജനത്തെ പാളയത്തുനിന്നു നടത്തി മ
ലെക്ക താഴെ നില്പിച്ചു കാഹള ശബ്ദം ഏറ്റം വൎദ്ധി
ച്ചപ്പൊൾ ശിഘരത്തിൽ ഇറങ്ങിയ യഹൊവ മോശെയെ
വിളിച്ചാറെ അവൻ കരെറി സംസാരിക്കയും ചെയ്തു. ഇ
റങ്ങിയപ്പൊൾ ദൈവം ൟ വാക്യങ്ങൾ എല്ലാം അരുളി
ചെയ്തു.

൧. അടിമ വീടായ മിസ്രദേശത്തു നിന്നു നിന്നെ കൊ
ണ്ടുവന്നവനായ യഹൊവയായ ഞാൻ നിന്റെ ദൈ
വം ആകുന്നു. ഞാൻ അല്ലാതെ അന്യ ദൈവങ്ങൾ നി
ണക്കുണ്ടാകരുത.

൨. നിണക്ക ഒരു വിഗ്രഹത്തെയും ഉണ്ടാക്കരുത. അ
വറ്റെ കുമ്പിടുകയും സെവിക്കയും അരുത.

൩. നിന്റെ ദൈവമായ യഹൊവയുടെ നാമം വൃഥാ
എടുക്കരുത.
൪. സ്വസ്ത്ഥനാളിനെ ശുദ്ധീകരിപ്പാൻ ഒൎക്ക.

൫. നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക.

൬. നീ കുലചെയ്യരുത.

൭. നീ വ്യഭിചാരം ചെയ്യരുത.

൮. നീ മോഷ്ടിക്കരുത.

൯. നിന്റെ കൂട്ടുകാരന്റെ നേരെ കള്ളസാക്ഷി പറ
യരുത.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/86&oldid=177643" എന്ന താളിൽനിന്ന് ശേഖരിച്ചത്