താൾ:GaXXXIV2.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൬)

വിളിച്ചു മൊശയൊട ഞങ്ങളെ വനത്തിൽ മരിക്കെണ്ട
തിന്ന കൂട്ടി കൊണ്ടു വന്നുവൊ മിസ്രയിൽ കുഴിച്ചിടുവാൻ
സ്ഥലം ഇല്ലയൊ ഇവിടെ മരിക്കുന്നതിനെക്കാൾ മിസ്ര
ക്ക‍ാൎക്ക വെല ചെയ്യുന്നതത്രെ നല്ലത എന്നും മറ്റും പറ
ഞ്ഞപ്പൊൾ. മൊശെ നിങ്ങൾ ഭയപ്പടാതെ ഇരിപ്പിൻ
മിണ്ടാതെ നിലനിന്ന യഹൊവ ചെയ്യുന്ന രക്ഷയെ
നൊക്കിക്കൊൾവിൻ യഹൊവ നിങ്ങൾക്ക വെണ്ടി യു
ദ്ധം ചെയ്യും ൟ മിസ്രക്കാരെ മെലാൽ കാണുകയും ഇ
ല്ല എന്നു പറഞ്ഞു. യഹൊവ മൊശയൊട നീ എന്തി
ന്നായി എന്നെ വിളിക്കുന്നു നെരെ നടക്കെണം എന്ന
ഇസ്രയേലരൊട പറഞ്ഞു ദണ്ഡുകൊണ്ടു സമുദ്രത്തെ വി
ഭാഗിക്ക എന്നാൽ ഇസ്രയെലർ അതിന്നടുവിൽ കൂടി ക
ടന്നുപൊകുമാറാകും മിസ്രക്കാർ എന്റെ വൈഭവം കാ
ണുമാറാകും എന്നരുളിചെയ്തവാറെ. മെഘതൂണിലുള്ള
ദെവദൂതൻ ഇസ്രയെലരുടെ മുമ്പുവിട്ടു രണ്ട സൈന്യ
ങ്ങളുടെ നടുവിൽ വന്നു രാത്രി മുഴുവനും ഇസ്രയെലൎക്ക
വെളിച്ചവും മറ്റവൎക്ക ഇരിട്ടും ആയി നിന്നുകൊണ്ടിരു
ന്നു. മൊശെ ചെങ്കടലിന്മെൽ കൈ നീട്ടിയപ്പൊൾ യ
ഹൊവ കിഴക്കങ്കാറ്റിനാൽ വെള്ളത്തെ രണ്ട ഭാഗവുമാ
ക്കീട്ട ഇസ്രയെലർ അതിന്നടുവിൽ കൂടി കടന്നു. മിസ്ര
ക്കാർ പിന്തുടൎന്ന തെർ കുതിരകളൊടും കൂട ചെന്നപ്പൊൾ
പുലർകാലെ യഹൊവ മേഘാഗ്നിത്തൂണിൽനിന്ന മിസ്ര
സൈന്യം നൊക്കി വൈഷമ്യം വരുത്തി തെർ ഉരുളുകളെ
നീക്കിക്കളഞ്ഞു പ്രയാസെന സഞ്ചരിക്കുമാറാക്കി. അ
പ്പൊൾ മിസ്രക്കാർ നാം ഒടിപൊക യഹൊവ ഇസ്രയെ
ൽക്ക വെണ്ടി യുദ്ധം ചെയ്യുന്നു എന്ന തമ്മിൽ പറഞ്ഞ ഉ
ടനെ, നീ കടലിന്മെൽ കൈ നീട്ടുക എന്ന യഹൊവ
യുടെ കല്പന കെട്ടു മൊശെ കൈ നീട്ടി സമുദ്രം തിരിച്ചു
വന്നിട്ട മിസ്രക്കാർ അതിന്റെ നെരെ ഒടി ആരും ശെ
ഷിക്കാതെ എല്ലാവരും വെള്ളത്തിൽ മുഴുകിപൊകയും ചെ
യ്തു. ഇപ്രകാരം യഹൊവയുടെ രക്ഷാശക്തിയെ ഇസ്ര
യെലർ കണ്ട ഭയവിശ്വാസങ്ങളൊടും കൂട സ്തുതിക്കയും
ചെയ്തു. ആയതഎന്തെന്നാൽ,

യഹൊവ ഏറ്റവും പ്രബലപ്പെടുകകൊണ്ട ഞാൻ
അവനെ സ്തുതിക്കും കുതിരയെയും അതിന്മെൽ ഇരുന്ന
വനെയും സമുദ്രത്തിൽ കളഞ്ഞിരിക്കുന്നു. എനിക്ക ബ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/80&oldid=177637" എന്ന താളിൽനിന്ന് ശേഖരിച്ചത്