താൾ:GaXXXIV2.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൨)

രാജാവ മൊശയെയും അഹറൊനെയും വരുത്തി ഞാൻ
പാപം ചെയ്തു യഹൊവ നീതിമാൻ ഞാനും എന്റെ
ജനവും ദൊഷവാന്മാർ ഇടിയും കന്മഴയും മതിയാക്കെ
ണ്ടതിന്ന യഹൊവയൊടപെക്ഷിപ്പിൻ താമസം കൂടാ
തെ നിങ്ങളെ വിട്ടയക്കും സത്യം എന്ന പറഞ്ഞു. അ
നന്തരം മൊശെ പറഞ്ഞു നീയും മന്ത്രികളും യഹൊവ
യായ ദൈവത്തെ ഇനിയും ഭയപ്പെടുക ഇല്ല എന്നറി
യുന്നു എങ്കിലും ഭൂമി യഹൊവെക്കുള്ളത എന്ന തെളിവാ
കെണ്ടതിന്ന ഞാൻ കൈ മലൎത്തി പ്രാൎത്ഥിച്ച മഴയെ ഒ
ഴിപ്പിക്കാം എന്ന പറഞ്ഞു. അപ്രകാരം ഇടിയും മഴയും
ഒഴിഞ്ഞതു രാജാവ കണ്ടപ്പൊൾ പിന്നെയും പാപം അ
ധികമായി ഹൃദയകാഠിന്യം വന്നതിനാൽ ഇസ്രയെല
രെ വിട്ടയച്ചതുമില്ല

൮. പിന്നെയും അവർ ഇരുവരും രാജാവിനെ ചെ
ന്നു കണ്ടു എബ്രയരുടെ ദൈവമായ യഹൊവ കല്പിക്കു
ന്നതു, എന്റെ മുമ്പാകെ നീ നിന്നെ എത്രൊടം താഴ്ത്താതെ
ഇരിക്കും. എന്റെ ശുശ്രൂഷെക്ക എൻ ജനത്തെ വിട്ട
യക്ക, ആയതിന്ന വിരൊധിക്കുന്നു എങ്കിൽ നിന്റെ ഭൂ
മിയിൽ ആലിപ്പഴം ശെഷിപ്പിച്ച പച്ചയായതിനെ ഒ
ക്കയും തിന്നുകളയുന്ന തുള്ളങ്കൂട്ടത്തെ ഞാൻ വരുത്തും
എന്നും മറ്റും ദെവകല്പന പറഞ്ഞുപൊയി. അപ്പൊൾ
മന്ത്രികൾ മിസ്ര നശിക്കും എന്ന വിചാരിച്ചു വളരെ
അപെക്ഷിക്കകൊണ്ട രാജാവ മൊശെയെ വരുത്തി,
നിങ്ങൾ പൊയി യഹൊവയെ സെവിക്കാം പൊകെ
ണ്ടുന്നവർ ആർ എന്ന ചൊദിച്ചപ്പൊൾ, യഹൊവയു
ടെ പെരുന്നാളിന്ന ഞങ്ങൾ സകല സംസാരത്തൊടുംകൂട
പൊകും എന്ന കെട്ടാറെ അങ്ങിനെ അല്ല പുരുഷന്മാർ
മാത്രമെ പൊകെണ്ടു എന്ന അപമാനിച്ചു പറഞ്ഞു പുറ
ത്താക്കി. അപ്പൊൾ മൊശെ ദണ്ഡിനെ നീട്ടിയപ്പൊൾ
യഹൊവ രാപ്പകൽ മുഷുവൻ കിഴക്കൻ കാറ്റ അടിപ്പി
ച്ചു പുലരുമ്പൊൾ തുള്ളൻ കൂട്ടത്തെ വരുത്തി. അവ മിസ്ര
യിൽ എല്ലാടവും ക്യാപിച്ച ഇരുന്നു നിലം കാണാതെ
ആക്കി പച്ചയായ്തിനെ ഒക്കയും തിന്നുകളഞ്ഞു. അ
പ്പൊൾ രാജാവ ബദ്ധപ്പെട്ട പാപം ഏറ്റു പറഞ്ഞു
ൟ മരണത്തെ നീക്കെണ്ടതിന്ന അപെക്ഷിച്ചപ്പൊ
ൾ മൊശെ പ്രാൎത്ഥിച്ചതിന്റെ ശെഷം യഹൊവ പടി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/76&oldid=177633" എന്ന താളിൽനിന്ന് ശേഖരിച്ചത്