താൾ:GaXXXIV2.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൦)

ണ്ഡുകൊണ്ട വെള്ളങ്ങളിന്മെൽ അടിച്ചപ്പൊൾ വെള്ളം
രക്തമായി മത്സ്യങ്ങൾ ചത്തു നാറിയും കണ്ടാറെ, മിസ്ര
യിലെ മന്ത്രവാദികളും അപ്രകാരം ചെയ്കയാൽ രാജാ
വ അതിനെ ബഹുമാനിയാതെ മടങ്ങി സ്വഗൃഹത്തെ
പ്രവെശിച്ചു. മിസ്രക്കാർ എല്ലാവരും വെള്ളം കുടിപ്പാ
നായി പുഴയുടെ ചുറ്റും കുഴിച്ചു വെള്ളം ഉണ്ടാക്കുകയും
ചെയ്തു.

൨. പിന്നെയും രാജാവ ദെവജനത്തെ വിട്ടയപ്പാൻ
വിരൊധിച്ചപ്പൊൾ ദെവനിയൊഗത്താൻ അഹരൊൻ
നദി മെൽ കൈയും ദണ്ഡും നീട്ടിയ ശെഷം വെള്ള
ത്തിൽനിന്ന തവളകൾ കരെറി മിസ്ര രാജ്യത്തിൽ നി
റഞ്ഞു എല്ലാ ഭവനങ്ങളിലും വ്യാപിക്കയും ചെയ്തു. അപ്രകാരം
മന്ത്രവാദികളും ക്ഷുദ്രശക്തി കൊണ്ട തവളകളെ കരെ
റ്റി ഇരിക്കുന്നു എങ്കിലും രാജാവ ൟ ബാധ നീ
ക്കെണ്ടതിന്നായി യഹൊവയൊട അപെക്ഷിക്കണം എ
ന്ന മൊശെയെ മുട്ടിച്ചു. ആയവൻ യഹൊവയെ പ്രാൎത്ഥി
ച്ചിട്ട വീടു പറമ്പുകളിൽ ഉള്ള തവളകൾ ഒക്കയും മരിച്ചു
ആശ്വാസം ഉണ്ടായതു രാജാവ കണ്ടാറെ പിന്നെയും ഹൃ
ദയം കഠിനമാക്കി ചെവികൊള്ളാതെ ഇരുന്നു.

൩. അനന്തരം ദെവകല്പനയാലെ അഹറൊൻ മൺ
പൊടി അടിച്ചു മനുഷ്യരെയും ജന്തുക്കളെയും ബാധിക്കെ
ണ്ടതിന്ന പെൻ ആക്കി തീൎത്തു. അപ്രകാരം ഉണ്ടാക്കു
വാൻ മന്ത്രവാദികളും ശ്രമിച്ചിട്ടും കഴിയാതിരുന്നപ്പൊൾ
ഇതു ദൈവത്തിന്റെ വിരൽ എന്ന പറഞ്ഞു എങ്കിലും
രാജാവ അനുസരിച്ചില്ല.

൪. അതിന്റെ ശെഷവും യഹൊവ പൊന്തകളെ നി
ൎമ്മിച്ചയച്ചു. അവയഹൊവയുടെ ജനം പാൎക്കുന്ന ഗൊ
ശൻ ദെശത്തെ മാത്രം വ്യാപിക്കാതെ രാജാവിനെയും പ്ര
ജകളെയും വളരെ ബാധിച്ചപ്പൊൾ, രാജാവ നിങ്ങളു
ടെ ദൈവത്തിന്ന ഇവിടെ തന്നെ ബലി കഴിപ്പിൻ എ
ന്ന മൊശയെ വിളിച്ചു കല്പിച്ചു. മിസ്രക്കാരിൽ നിഷെ
ധിച്ചതിനെ വധിച്ചു ഞങ്ങളുടെ ദൈവത്തിന്ന ബലി
കഴിച്ചാൽ മിസ്രക്കാർ ഞങ്ങളെ എറിഞ്ഞു കൊല്ലുകഇല്ല
യൊ ആയതു വെണ്ടാ കല്പിച്ച പ്രകാരം ൩ ദിവസത്തെ
വഴി ദൂരം വനത്തിൽ പൊയി യഹൊവെക്ക ബലി ക

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/74&oldid=177631" എന്ന താളിൽനിന്ന് ശേഖരിച്ചത്