താൾ:GaXXXIV2.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൮)

പ്രകാരം ഒടുണ്ടാക്കെണം വൈക്കൊൽ അവർ തന്നെ
കൊണ്ടു വരട്ടെ എന്നു കല്പിക്കയും ചെയ്തു. ൟ കല്പന
വിചാരിപ്പുകാർ അറിയിച്ച ശെഷം ജനങ്ങൾ വയലു
കളിൽ പൊയി തണ്ടുപുല്ലില്ലായ്കകൊണ്ടു താളടിയെ പൊ
രിച്ചു കൂട്ടുവാൻ ശ്രമിക്കുമ്പൊൾ വിചാരിപ്പുകാർ അവ
രെ മുമ്പെത്ത പ്രകാരം ഒടുകൾ ദിവസെന തീൎക്കണ്ടതി
ന്നു നിൎബന്ധിച്ചു തീൎക്കാഞ്ഞതിനാൽ ഇസ്രയെലിൽ മെ
നൊന്മാരെ അടിക്കുകയും ചെയ്തു. ആയവർ രാജാവൊ
ട സങ്കടം അറിയിക്കുമ്പൊൾ നിങ്ങൾ മടിയന്മാർ മടി
യന്മാർ ആകയാൽ യഹൊവെക്ക ബലി കഴിക്കെണം
എന്നു പറയുന്നു ഇപ്പൊൾ പൊയി വെല ചെയ്‌വിൻ
വൈക്കൊൽ തരികയില്ല ഒട്ടിൻ കണക്കു എല്പിക്കെണം
താനും എന്നു ഖണ്ഡിച്ചു പറഞ്ഞു. അവർ പുറപ്പെട്ടു വ
ഴിയിൽ വെച്ച മൊശയെയും അഹറൊനെയും കണ്ടു പ
റഞ്ഞ യഹൊവ നിങ്ങളെ നൊക്കി വിധിക്കട്ടെ നിങ്ങൾ
രാജാവിന്നും മന്ത്രികൾക്കും ഞങ്ങളെ നാറ്റിച്ചു കളഞ്ഞു
കൊല്ലെണ്ടതിന്നും വാളിനെ കൊടുത്തു.

അപ്പൊൾ മൊശെ മടങ്ങി ഹെ കൎത്താവെ ൟ ജന
ത്തിന്ന എന്തിന്നു ദൊഷം വരുത്തി ൟഎന്നെ അയച്ച
ത എന്തിന്ന ഞാൻ നിന്റെ നാമത്തിൽ വന്നു രാജാ
വൊട സംസാരിച്ചന്നുമുതൽ അവൻ ൟ ജനത്തൊട
അധിക ദൊഷം ചെയ്തു നീ ജനത്തെ വിടുവിച്ചതും ഇ
ല്ല എന്നു പറഞ്ഞു. അനന്തരം ദൈവം കല്പിച്ചു ഞാൻ
രാജാവെ ചെയ്യുന്നതു നീ കാണും എന്റെ കൈയൂക്ക
അറിഞ്ഞാൽ അവൻ അവരെ വിട്ടാട്ടികളയും ചെയ്യും
എന്നും, ഞാൻ യഹൊവ, സൎവ്വശക്തനായ ദൈവമാ
യി അബ്രഹാം യിസ്‌ഹാക്ക യാക്കൊബ എന്നവൎക്ക ഞാൻ
പ്രത്യക്ഷനായി യഹൊവ എന്ന നാമമായി ഞാൻ അ
വരാൽ അറിയപ്പെട്ടില്ല. അവർ പാൎത്തിരുന്ന കനാൻ
ദെശത്തെ കൊടുപ്പാനായി ഞാൻ അവരൊട കറാർ ചെ
യ്തു ഇപ്പൊഴും മിസ്രക്കാർ അടിമപ്പെടുത്തിയ ഇസ്രയെ
ലരുടെ ഞരക്കം ഞാൻ കെട്ടു കറാരെയും ഒൎത്തിരിക്കുന്നു
അതു നിമിത്തം നീ ഇസ്രയെലരൊട ഞാൻ യഹൊവ
ആകുന്നു നീട്ടിയ കൈകൊണ്ടും മഹാ ശിക്ഷകളെ കൊ
ണ്ടും ഞാൻ നിങ്ങളെ വീണ്ടും അടിമയിൽനിന്നുദ്ധഹരി
ച്ചു എൻ ജനമാക്കി എടുത്തു നിങ്ങൾക്ക ദൈവമായിരി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/72&oldid=177629" എന്ന താളിൽനിന്ന് ശേഖരിച്ചത്