താൾ:GaXXXIV2.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫)

പുറപ്പെടുവിക്കെണ്ടതിന്നു ഞാൻ നിന്നെ രാജ സന്നി
ധിയിങ്കൽ അയക്കാം എന്നരുളിചെയ്തു. മൊശെ ഞാൻ
രാജാവിനെ ചെന്നു കണ്ടു ഇസ്രയെലെരെ കൂട്ടി കൊണ്ടു
വരുവാൻ ഞാൻ മതിയൊ എന്ന പറഞ്ഞാറെ, ഞാൻ
നിന്നൊട കൂട ഇരിക്കുകയാൽ സാദ്ധ്യം തന്നെ നീ അവ
രെ കൂട്ടി കൊണ്ടുവരുമ്പൊൾ ൟ മലമെൽ നിങ്ങൾ ദൈ
വത്തെ സെവിക്കും എന്നുള്ളത അടയാളം ആകും. എ
ന്നതു കെട്ടു മൊശെ പറഞ്ഞു ഞാൻ ഇസ്രയെലരെ ചെ
ന്നു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ അയ
ച്ചിരിക്കുന്നു എന്നു ചൊല്ലുമ്പൊൾ അവന്റെ നാമം ചൊ
ദിച്ചാൽ ഞാൻ എന്തു പറയെണ്ടു. അതിന്നു ദൈവം ക
ല്പിച്ചു ഇരിക്കുന്നവനായിരിക്കുന്നെൻ (എഹ്യെഎന്ന)
ഇരിക്കുന്നെൻ എന്നവൻ എന്നെ നിങ്ങളുടെ അരികിൽ
അയച്ചിരിക്കുന്നു എന്നും, നിങ്ങളുടെ പിതാക്കന്മാർ അ
ബ്രഹാം യിസ്‌ഹാക്ക യാക്കൊബ്ബ എന്നവരുടെ ദൈവ
മാകിയ യഹൊവ എന്നെ അയച്ചിരിക്കുന്നു എന്നും, ഇ
തു എപ്പൊഴും എന്റെ പെരും എല്ലാ തലമുറക്കുമുള്ള പ്ര
സ്താപവും ആകുന്നു എന്നും പറയെണം. നീ ചെന്നു
ഇപ്രകാരം ഒക്കയും ഇസ്രയെലിലെ മൂപ്പന്മാരൊടും അ
റിയിക്ക അവർ അനുസരിക്കും പിന്നെ നീ അവരുമാ
യി രാജാവെ ചെന്നു കണ്ടു എബ്രയരുടെ ദൈവമായ
യഹൊവ ഞങ്ങളെ എതിരെറ്റു എന്നു ബൊധിപ്പിച്ചു
അവന്നു ബലി കഴിപ്പാൻ മരു ഭൂമിയിൽ ൩ ദിവസം
വഴി ദൂരം പൊകെണ്ടതിന്നു കല്പന അപെക്ഷിക്കെണം
എന്നാലും രാജാവ സമ്മതിക്കയില്ല എന്ന ഞാൻ അറി
യുന്നു ഞാൻ കൈ നീട്ടി സകല അതിശയങ്ങളെ വിട്ടയ
ക്കും. അപ്പൊൾ നിങ്ങൾ പഴുതെ പൊകാതെ ഇരി
പ്പാൻ മിസ്രക്കാരൊട വസ്ത്രാഭരണങ്ങളെ ചൊദിച്ചാൻ
നിങ്ങൾക്ക തരുവാനുള്ള കൃപയെ ഞാൻ ഉണ്ടാക്കും.

അനന്തരം മൊശെ പറഞ്ഞു അവർ എന്നെ വിശ്വ
സിക്കാതെ യഹൊവ പ്രത്യക്ഷനായിട്ടില്ല എന്നു പറ
യും. അപ്പൊൾ യഹൊവയുടെ കല്പന ഉണ്ടായി കൈ
യിലുള്ള ദണ്ഡിനെ നിലത്തിട്ടു സൎപ്പമായ്തീരുന്നതു ക
ണ്ടു പെടിച്ചു. പിന്നെ അരുളിചെയ്തപ്രകാരം അതിൻ
വാൽ പിടിച്ചാറെ ദണ്ഡായ്തീരും എന്നുള്ള വരം വാങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/69&oldid=177626" എന്ന താളിൽനിന്ന് ശേഖരിച്ചത്