താൾ:GaXXXIV2.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൨)

ന്റെ അരികെ നിത്യഫലം തരുന്ന ഒരു വള്ളി ആകുന്നു
മൂടിയാലും ചുവരിന്റെ മീതെ പടൎന്നു കയറും വില്ലന്മാർ
ദ്വെഷിച്ചെയ്തു എങ്കിലും അവന്റെ വില്ലും കൈകളും ഉ
റപ്പായി നിന്നു ശക്തിയുള്ള ദൈവത്തിന്റെ കൈകൊ
ണ്ടു അതിന്നു ശക്തി വൎദ്ധിച്ചു അതിൽനിന്നു യിസ്രയെ
ലിനെ മെയ്ക്കുന്നവനും അതിന്നു കല്ലുമായവൻ നിൻ പി
താവിൻ ദൈവം മെൽകീഴുള്ള അനുഗ്രഹങ്ങളെക്കാൾ
പെരുക്കി നിന്റെ നെറുകയിൽ വെക്കെണമെ സഹൊ
ദരന്മാരിൽ ഉൽകൃഷ്ടനായവനെ. ബിന്യമീൻ രാവിലെ
ഇര ഭക്ഷിച്ച വൈകുന്നെരത്തു കവൎച്ചയെ ഒഹരിയാ
ക്കുന്ന ചെന്നായാകുന്നു.

ഇങ്ങിനെ അവസ്ഥപൊലെ അവരെ അനുഗ്രഹിച്ചു
യഹൊവയെ നിങ്കൽനിന്നു രക്ഷയ്ക്കായി ഞാൻ കാത്തി
രിക്കുന്നെന്നു പ്രാൎത്ഥിച്ച ശെഷം അബ്രഹാം വിലെക്കു
വാങ്ങിയ നിലത്തു മാതാപിതാക്കന്മാരെ വെച്ച ഗുഹ
യിൽ എന്നെ ലെയയുടെ അരികിൽ അടക്കുവിൻ എന്ന
കല്പിച്ചു കട്ടിലിന്മെൽ കിടന്നു പ്രാണനെ വിട്ടു തന്റെ ജ
നത്തൊടും ചെരുകയും ചെയ്തു യൊസെഫ അച്ചന്റെ
മുഖത്ത കരഞ്ഞ വീണു മിസ്രക്കാരുടെ മൎയ്യാദപ്രകാരം
വെടിയുപ്പും കൎപ്പൂരം തമ്രാണി മുതലായവയും ചെൎത്തു
വെള്ളവസ്ത്രങ്ങളെ ചുറ്റിച്ചു ആ ശവത്തെ കാത്തുകൊ
ണ്ടിരുന്നു ദുഃഖ ദിവസങ്ങൾ കഴിഞ്ഞാറെ യൊസെഫ
അച്ചനുമായി ചെയ്ത സത്യപ്രകാരം രാജാവെ ഉണൎത്തി
പ്പിച്ചു കല്പന ആയതിന്റെ ശെഷം ശവം എടുപ്പിച്ചു കു
തിര മുതലായ വാഹനങ്ങളെറി പുറപ്പെട്ടു കുഡുംബങ്ങ
ളൊടും പ്രമാണികളൊടും കൂട കനാൻ ദെശത്തെ എത്തി
അച്ചനെ നിശ്ചയിച്ച ഗുഹയിൽ വെക്കുകയും ചെയ്തു.

അനന്തരം അവർ എല്ലാവരും മിസ്രയിലെക്ക എത്തി
പാൎത്തപ്പൊൾ സഹൊദരന്മാർ ഭയപ്പെട്ട യൊസെഫി
നെ നമസ്കരിച്ച അല്ലയൊ ഞങ്ങളുടെ ദ്രൊഹങ്ങളെ അ
ച്ചനെ വിചാരിച്ചു ക്ഷമിക്കെണമെ ഞങ്ങൾ ദാസന്മാരാ
കുന്നു എന്നപെക്ഷിച്ചപ്പൊൾ അവനും കരഞ്ഞ നി
ങ്ങൾ ഭയപ്പെടെണ്ട എന്ന പറഞ്ഞു ഞാൻ ദൈവമൊ
നിങ്ങൾ എനിക്ക ദൊഷം വിചാരിച്ചു വളരെ ജ
നങ്ങളെ ജീവനൊടെ രക്ഷിക്കുമാറാക്കുകയും ചെയ്തു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/62&oldid=177619" എന്ന താളിൽനിന്ന് ശേഖരിച്ചത്