താൾ:GaXXXIV2.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൪)

ദിച്ചറിഞ്ഞപ്പൊൾ നിങ്ങൾ ഒറ്റുകാരാകുന്നു എന്നു കഠി
നമായി പറഞ്ഞു അതു കെട്ടാറെ കൎത്താവെ അടിയങ്ങൾ
ധാന്യം വാങ്ങുവാൻ വന്നവർ കനാനിൽ പാൎക്കുന്ന ഒ
രുത്തന്റെ പുത്രന്മാർ പന്ത്രണ്ടാളുകളിൽ ഞങ്ങൾ ൰ ആൾ
ആകുന്നു ഇളയവൻ അച്ചന്റെ കൂട തന്നെ ഇരിക്കുന്നു
അവന്റെ ജ്യെഷ്ഠനില്ല ഞങ്ങൾ ഒറ്റുകാരല്ല നെരുള്ളവർ
തന്നെ എന്നിങ്ങിനെ പെടിച്ചു പറഞ്ഞതു കെട്ടു നിങ്ങൾ
ക്കു നെരുണ്ടെങ്കിൽ ഒരുത്തൻ പൊയി അനുജനെ കൊ
ണ്ടുവന്നു കാണിച്ചാൽ നിങ്ങളെ വിടാം അല്ലാതെ രാജാ
വാണ വിടുക ഇല്ല എന്നു അധികാരി കല്പിച്ചു മൂന്നു ദി
വസം തടവിൽ പാൎപ്പിക്കയും ചെയ്തു നാലാം ദിവസം
അവരൊട ഞാൻ ദൈവത്തെ ശങ്കിക്കുന്നു അതൊകൊണ്ടു
ഒരു വഴിപറയാം ഒരുത്തനെ ഇവിടെ ഇരുത്തി നിങ്ങൾ
ധാന്യം കൊണ്ടുപൊയി കൊടുത്തു ഇളയ അനുജനെ ഇ
ങ്ങൊട്ട കൊണ്ടുവരുവിൻ എന്നാൽ നിങ്ങളുടെ വാക്ക പ്ര
മാണിക്കാം മരിക്കാതെയും ഇരിക്കും എന്നു കല്പിച്ചതുകെ
ട്ടാറെ അവർ തമ്മിൽ തമ്മിൽ പറഞ്ഞിത ഇതൊക്ക നാം
നമ്മുടെ സഹൊദരനൊട ചെയ്ത കുറ്റമാകുന്നു സത്യം
അവനപെക്ഷിച്ചപ്പൊൾ അവന്റെ ദുഃഖം കണ്ടാറെ
യും അനുസരിക്കാതെ ഇരുന്നുവല്ലൊ അതുകൊണ്ട ൟ
ദുഃഖം നമുക്ക വന്നിരിക്കുന്നു എന്നവരും പൈതലിന്നു
വിരൊധം ചെയ്യരുതെന്നു ഞാൻ പറഞ്ഞതു നിങ്ങൾ
കെട്ടില്ല അവന്റെ രക്തം ഇപ്പൊൾ ചൊദിക്കുന്നു എന്ന
രൂബനും പറഞ്ഞ മുമ്പെ ദ്വിവാചി മുഖാന്തരം സംസാ
കിച്ചതിനാൽ ഇതിനെ ഒക്കയും അധികാരി കെട്ടറിഞ്ഞ
എന്നവർ വിചാരിച്ചില്ല യൊസെഫ അവരെ വിട്ടു
പൊയി കരഞ്ഞ പിന്നെയും വന്നു അവരിൽ ശൂരനാ
യ ശിമ്യൊനെ വദലാക്കി എടുത്തു പിടിച്ചുകെട്ടിച്ചു മറ്റെ
യവരുടെ ചാക്കുകളിൽ ധാന്യം നിറെപ്പാനും അവരുടെ
ദ്രവ്യം അതിൽ തെന്നെ ഇടുവാനും വഴിച്ചിലവിന്നും കൊടു
പ്പാനും കല്പിച്ചു അവരും ധാന്യം കൊണ്ടുപൊയി വഴി
അമ്പലത്തിൽ വെച്ചു കഴുതയ്ക്ക തീൻ കൊടുപ്പാൻ ഒരു
ത്തൻ ചാാക്കഴിച്ച അതിൽ തെന്റെ ദ്രവ്യം കണ്ടപ്പൊൾ
എന്റെ ദ്രവ്യം എനിക്ക തന്നു അതു ചാക്കിലുണ്ടു എന്ന പ
റഞ്ഞാറെ അവർ വളരെ ക്ഷീണിച്ചു ദൈവം നമുക്കിപ്രകാ
രം ചെയ്തതെന്തു എന്നു തമ്മിൽ പറഞ്ഞ അച്ചനെ ചെന്നു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/54&oldid=177611" എന്ന താളിൽനിന്ന് ശേഖരിച്ചത്