താൾ:GaXXXIV2.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൯)

ച്ചിരിക്കുമ്പൊൾ അവൻ സഹൊദരന്മാരൊട ഞാൻ ക
ണ്ട ഒരു സ്വപ്നം കെൾക്കെണം എന്നും നാം കറ്റ കെട്ടി
കൊണ്ടിരിക്കുമ്പൊൾ നടുവിൽ നിവിൎന്നു നിന്ന എന്റെ
കറ്റയെ നിങ്ങളുടെ കറ്റകൾ ചിറ്റും നിന്നു വണങ്ങി
യതിനെ കണ്ടു എന്നും പറഞ്ഞാറെ നിന്നെ ഞങ്ങൾ വ
ണങ്ങുമാറാകുമൊ എന്നവർ കൊപിച്ചു പറഞ്ഞ എറ്റ
വും ദ്വെഷിക്കയും ചെയ്തു പ്പിന്നെ ആദിത്യചന്ദ്രന്മാ
രും പതിനൊന്ന നക്ഷത്രങ്ങളും എന്നെ കുമ്പിട്ടത സ്വ
പ്നത്തിൽ കണ്ടു എന്നും പറഞ്ഞപ്പൊൾ മാതാ പിതാക്ക
ന്മാർ കൂടെ നിന്നെ വണങ്ങെണ്ടിവരുമൊ എന്നച്ചൻ
ശാസിച്ചു വിചാരിച്ചിരിക്കുമ്പൊൾ ഒരു ദിവസം അച്ച
ന്റെ നിയൊഗത്താൽ വൎത്തമാനം അറിയെണ്ടതിന്നു
തങ്ങളുടെ അടുക്കൽ ശിഖെമിൽ വരുന്ന യൊസെഫിനെ
സഹൊദരന്മാർ കണ്ടാറെ സ്വപ്നക്കാരൻ വരുന്നുണ്ടു അ
വനെ കൊല്ലെണം പിന്നെ സ്വപ്നത്തിന്റെ സാരം അ
റിയാമല്ലൊ എന്നു പറഞ്ഞപ്പൊൾ കൈകൊണ്ടു കൊല്ല
രുതെന്നു രൂബൻ വിരൊധിച്ചതിനെ അനുസരിച്ചു അ
വന്റെ അങ്കിയെ അഴിച്ചെടുത്തു അവനെ വെള്ളമില്ലാ
ത്ത പൊട്ടക്കുഴിയിൽ എടുത്തിട്ടും ആട്ടിൽകൂട്ടങ്ങളുടെ അടു
ക്കലെക്കു പൊകയും ചെയ്തു അനന്തരം ഇഷ്മയെല്യരും
മിദ്യാന്യരും ഒട്ടകങ്ങളിൽ ചരക്കുകളെ കരയെറ്റിയ കച്ചവ
ടത്തിന്നായി ഗില്യാദിൽനിന്നു തെക്കൊട്ട പൊകുന്നത
കണ്ടപ്പൊൾ യഹൂദ മുതലായ സഹൊദരന്മാർ എല്ലാവ
രും കൂടി രുബനെ അറിയിക്കാതെ ബാലനെ ആ കുഴി
യിൽനിന്നു കരെറ്റി കൊണ്ടുപൊയി ഇരുപത രൂപ്പിക
ക്ക കച്ചവടക്കാൎക്ക വിൽകയും ചെയ്തു പിന്നെ രൂബൻ
വന്നു കുഴിയിൽ നൊക്കിയാറെ യൊസെഫിനെ കാണാ
യ്കയാൽ വളരെ വിഷാദിച്ചു സഹൊദരന്മാരെ അറിയി
ച്ചു വിചാരിച്ചപ്പൊൾ അവർ ആ അങ്കിയെ ആട്ടിൻ
ചൊരയിൽ മുക്കി കൊടുത്തയച്ചു അച്ചനെ കാണിച്ചു കാ
ട്ടിൽ വെച്ച ൟ അങ്കി കിട്ടി ഇതു പുത്രന്റെ അങ്കിയൊ
അല്ലയൊ എന്ന നൊക്കി അറിയെണം എന്നും പറയി
ച്ചു യാക്കൊബായതു നൊക്കി ഇത എന്റെ മകന്റെ അ
ങ്കി തന്നെ എന്നും അവനെ ഒരു ദുഷ്ടമൃഗം കൊന്നു ഭ
ക്ഷിച്ചുകളഞ്ഞു നിശ്ചയം എന്നും പറഞ്ഞ വസ്ത്രം കീറി
ചാക്കുശീലയും കെട്ടി ഏറിയ ദിവസം മകനെ വിചാരി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/49&oldid=177606" എന്ന താളിൽനിന്ന് ശേഖരിച്ചത്