താൾ:GaXXXIV2.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൫)

വായ) ഇസ്രായെൽ എന്നും പെർ വിളിച്ചതിൽ പിന്നെ
നിന്റെ പെരെന്തെന്നു ചൊദിച്ചാറെ എന്റെ പെരറി
യുന്നത എന്തിന്നെന്നു പറഞ്ഞ അവനെ അനുഗ്രഹിക്ക
യും ചെയ്തു ആ സ്ഥലത്തിന്നവൻ ദെവമുഖം കണ്ടു
സൌഖ്യമായതിനാൽ പനിയെൽ എന്നു പെർ വിളിച്ചു
ഉദയ കാലത്തിങ്കൽ മുടന്തി നടന്നു ഭാൎയ്യാപുത്രന്മാരുടെ
അരികെ എത്തുകയും ചെയ്തു.

അനന്തരം എസാവ നാനൂറളുകളുകായി വരുന്നതു ക
ണ്ടാറെ യാക്കൊബ മക്കളെ അമ്മമാരുടെ സമീതത്തി
ങ്കൽ വിഭാഗിച്ചാക്കി താൻ മുമ്പായി പൊയി ചെരുന്ന
തുവരെ എഴു വട്ടം കുമ്പിട്ടപ്പൊൾ എസാവ ഒടിവന്നവ
നെ ആലിംഗനം ചെയ്തു കഴുത്തിൽ കെട്ടിപിടി
ച്ചു ചുംബിച്ചു അവർ കരകയും ചെയ്തു അപ്പൊൾ സ്ത്രീ
കളെയും മക്കളെയും കണ്ടു ഇവരാർ എന്ന ചൊദിച്ചതി
ന്നു ദൈവം അടിയന്നു തന്ന മക്കൾ എന്നു പറയുമ്പൊൾ
ലെയയും രാഹലും മക്കളും വന്ന കുമ്പിടുകയും ചെയ്തു
മുമ്പെ അയച്ചാപാളയം ഒക്ക എന്തിനെന്നു ചൊദിച്ചാ
റെ തങ്ങളുടെ കൃപ ഉണ്ടാകെണ്ടതിന്നാകുന്നെന്ന പറ
ഞ്ഞപ്പൊൾ സഹൊദര എനിക്കും വളരെ ഉണ്ടെന്ന എ
സാവ വിരൊധിച്ചിട്ടും നിന്റെ മുഖം ദെവമുഖം പൊ
ലെ കണ്ട എങ്കൽ കരുണയും ശാന്തിയുമുണ്ടാകകൊണ്ടു
എന്റെ സമ്മാനം വാങ്ങണം എന്നപെക്ഷിച്ച നിൎബ
ന്ധിച്ചപ്പൊൾ എസാവ സമ്മതിക്കയും ചെയ്തു പിന്നെ
എസാവ നാം പുറപ്പെടുക എന്നു പറഞ്ഞപ്പൊൾ ഇവർ
പൈതങ്ങളാകുന്നു എന്നും പാൽ കൊടുക്കുന്ന ആടുകളും
പശുക്കളും കൂട ഉണ്ടെന്നും അറിയുന്നല്ലൊ അവറ്റെഅതി
വെഗം ഒടിച്ചാൽ ചത്തുപൊകും താങ്ങൾ മുമ്പെ പൊകെ
ണമെന്ന ഞാനപെക്ഷിക്കുന്നു ഞാൻ വഴിയെ വരാം എ
ന്ന വാക്കനുസരിച്ചു എസാവ സ്വദെശമായ ശെയിരി
നെ കുറിച്ച പൊയി യാക്കൊബ യാത്രപുറപ്പെട്ടു യൎദൻ
താഴ്വരയിൽ സുഖൊത്തെന്ന പുരകളെ കെട്ടി പാൎത്തു ആ
യാസം തീർത്ത ശെഷം യൎദെൻ പുഴകടന്ന കനാൻ ദെശ
ത്ത എത്തി ശിഖെം പട്ടണത്തിന്നു മുമ്പിൽ പാളയമിട്ടു ആ
ദെശത്തിന്നു പ്രഭുവായ ഹമൊരൊട ഒരു നിലം വാങ്ങി ഇ
സ്രയെലിന്റെ ശക്തനായ ദൈവത്തിന്നു ബലിപീഠം
ഉണ്ടാക്കി പാൎക്കുമ്പൊൾ ഉണ്ടായ വിഘ്നമെന്തെന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/45&oldid=177602" എന്ന താളിൽനിന്ന് ശേഖരിച്ചത്