താൾ:GaXXXIV2.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൪)

നിവൎക്കിന്നു എന്ത ചെയ്യെണ്ടു വരിക നമ്മൾ തമ്മിൽ ഒ
രു കറാർ ചെയ്ക എന്നു പറഞ്ഞ പ്രകാരം ഇരിവരും ഒരു
തുണ നിൎത്തി കല്ലെടുത്തു കുന്നുകൂട്ടി അതിന്മെൽ വെച്ചു ഭ
ക്ഷിച്ചു ഇതു നമുക്ക എന്നെക്കും സാക്ഷിയും അതിരും മ
മതയ്ക്ക ഹെതുവുമാകുന്നു എന്നു ആണയിട്ടു ബലി ക
ഴിച്ചതിന്റെ ശെഷം ലാബാൻ പിറ്റാം ദിവസം എഴു
ന്നീറ്റു പുത്രന്മാരെയും പുത്രിമാരെയും ചുംബിച്ചു അനുഗ്ര
ഹിച്ചു യാത്ര പറഞ്ഞ സ്വദെശത്തെക്ക പൊകയും ചെയ്തു.

യാക്കൊബും മലയിലിറങ്ങി യാത്രയായി ദൈവദൂ
തന്മാർ രണ്ടു സൈന്യമായി തന്നെ എതിരെൽക്കുന്നതു
കണ്ടു സന്തൊഷിച്ച ശെഷം ജ്യെഷ്ഠന്റെ ഭാവം അ
റിവാനും സന്തൊഷിപ്പിപ്പാനും വഴിക്കൽനിന്നു ദൂത
ന്മാരെ അയച്ചു തന്റെ വൎത്തമാരം അറിയിച്ചപ്പൊൾ
ഞാൻ അവനെ എതിരെല്പാരായി നാനൂറു പെരൊടു
കൂട വരുന്നെന്നു ചൊല്ലു അയച്ചതു കെട്ടു ഭാൎയ്യാപുത്ര
ന്മാരെ കൊല്ലും എന്നു വിചാരിച്ചു ഏറ്റവും പെടിച്ചു
ദുഃഖിച്ചു എന്റെ പിതാക്കന്മാരുടെ ദൈവമെ ദെശത്തെ
ക്ക തന്നെ പൊക എന്നും നന്മ ചെയ്യും എന്നും കല്പിച്ച
കൎത്താവെ നീ ചെയ്തുവന്ന എല്ലാ കരുണകൾക്കും ക
ല്പിച്ച വാഗ്ദത്തങ്ങൾക്കും ഞാൻ എത്രയും അപാത്രം ഒരു
വടിയൊട ഞാനെകനായി ൟ യൎദെനെ കടന്നു ഇ
പ്പൊൾ രണ്ടു കൂട്ടവുമായി മടങ്ങി വന്നു എന്റെ സ
ഹൊദരന്റെ കൈയിൽനിന്നു അടിയനെ രക്ഷിക്കെ
ണമെ എന്നപെക്ഷിച്ചു പിന്നെ എസാവിനെ പ്രസാ
ദിപ്പിപ്പാൻ കൂട്ടങ്ങളിൽനിന്നു വിശിഷ്ഠങ്ങളായ ഒട്ടകങ്ങ
ളെയും മറ്റും സമ്മാനമായി എടുത്തു മുമ്പെ അയച്ചു രാ
ത്രിയിൽ ഭാൎയ്യാപുത്രാദികളെ യബൊക്ക എന്ന പുഴ കട
ത്തി താന്തന്നെ ഇക്കരെ ഉണ്ടായിരുന്നുള്ളു അപ്പൊളൊ
രു പുരുഷനു ദയമാകുവൊളം അവനൊട പൊരുതു ജയി
ക്കാത്ത അവസ്ഥ കണ്ടാറെ യാക്കൊബിന്റെ തുടത്തടം
തൊട്ടു ഉളുക്കിയതിന്റെ ശെഷവും ജയിക്കായ്ക കൊണ്ടു
ഉഷസ്സുവന്നു എന്നെ വിട്ടയക്ക എന്ന പറഞ്ഞാറെ അനു
ഗ്രഹിച്ചല്ലാതെ അയക്കയില്ല എന്നു പറഞ്ഞപ്പൊൾ അ
വന്റെ പെർ ചൊദിച്ചറിഞ്ഞ (ചതിയനെന്നൎത്ഥമായ)
യാക്കൊബ എന്നല്ല നിന്റെ പെരെന്നും ദൈവത്തൊ
ടും മനുഷ്യരൊടും പൊരുതു ജയിച്ചതിനാൽ (ദൈവ പ്രഭു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/44&oldid=177601" എന്ന താളിൽനിന്ന് ശേഖരിച്ചത്