താൾ:GaXXXIV2.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൩)

റ്റി താൻ സമ്പാദിച്ച മൃഗക്കൂട്ടങ്ങളെയും മറ്റും എടുത്തു ക
നാൻ ദെശത്തിൽ പിതാവിന്റെ അടുക്കൽ പൊകെണ്ട
തിന്ന യാത്രയായപ്പൊൾ രാഹൽ ആരും ഗ്രഹിക്കാതെ
പിതാവിന്റെ വിഗ്രഹങ്ങളെ കട്ടു പുറപ്പെട്ടു എല്ലാവരും
പുഴകടന്നു ഗില്യാൎദ്ദ പൎവതത്തെ നൊക്കി സഞ്ചരിക്കയും
ചെയ്തു അയ്യവസ്ഥ മൂന്നാം ദിവസം ലാബാനറിഞ്ഞാ
റെ സഹൊദനന്മാരൊട കൂടി എഴ ദിവസത്തെ വഴി അ
വന്റെ പിന്നാലെ ഒടിചെന്നു ആ പൎവതത്തിൽ അവ
നെ കണ്ടെത്തീട്ടു നീ എന്നെ അറിയിക്കാതെ ചതിച്ചു എ
ന്റെ പുത്രിമാരെ ഒളിച്ചു കൊണ്ടുപൊന്നതെന്ത ഞാൻ
സന്തൊഷിച്ചു അവരെ ചിംബിച്ചു നിന്നെ വാദ്യഘൊ
ഷങ്ങളൊടു കൂടി അയപ്പാൻ ഭാവിച്ചിരുന്നു ൟ ബുദ്ധി
കെടിന്നു നിവൃത്തി വരുത്തുവാൻ എനിക്ക ശക്തിയുണ്ടാ
യിരുന്നു എങ്കിലും യാക്കൊബിനൊട ഒന്നും വിചാരിക്ക
രുതെന്ന കഴിഞ്ഞ രാത്രിയിൽ ദൈവം എന്നെ അറിയി
ച്ചിരിക്കുന്നു എന്നും പൊകുന്നെങ്കിലും വിഗ്രഹങ്ങളെ
മൊഷ്ടിച്ചത എന്തിന്ന എന്നും പറഞ്ഞാറെ ഞാർ ഭയം
കൊണ്ടു അറിയിക്കാതെ പൊന്നു പക്ഷെ നിന്റെ പുത്രി
മാരെ ബലാൽക രെണ എടുക്കുകയല്ലൊ ഒള്ളു എന്നും ഞ
ങ്ങളിൽ ആരുടെ പക്കൽ എങ്കിലും നിണക്കുള്ള വല്ല സാ
ധനം ഉണ്ടെങ്കിൽ എടുത്തുകൊള്ളാം കള്ളൻ ജീവനൊട രി
ക്കരുതെന്നും യാക്കൊബ പറഞ്ഞപ്പൊൾ ലാബാൻ എ
ല്ലാകൂടാരങ്ങളിൽ ശോധന ചെയ്തിട്ടു രാഹലിന്റെ അ
ടുക്കൽ വന്ന് ഉടനെ ഞാൻ തീണ്ടാതിരുന്നതുകൊണ്ടു എ
ഴുന്നീല്പാൻ കഴിവില്ലാതെ വന്നിരിക്കുന്നു എന്നു കൌശ
ലം പറഞ്ഞ സമ്മതിപ്പിച്ചതിനാൽ പ്രതിമകളെ കണ്ടു
കിട്ടിയതുമില്ല അപ്പൊൾ യാക്കൊബ കൊപിച്ചു നീ ഇത്ര
ദെഷ്യത്തൊടെ എന്റെ വഴിയെ ഒടി വരെണ്ടതിന്നു എ
ന്ത ദൊഷം ചെയ്തു ഇരുപതു വൎഷം നിന്റെ കൂട പാൎക്കു
ന്ന സമയത്തിൽ രാപകൽ മഞ്ഞും മഴയും വെയിലും ഉ
റക്കും ഞാൻ സഹിച്ചു നീ പത്തുവട്ടം ശമ്പളം മാറ്റീട്ടും വ
ളരെ അദ്ധ്വാനിച്ചു നിന്നെ സെവിച്ചു പിതൃപിതാമഹ
ന്മാരുടെ ദൈവം എനിക്കില്ലാതെ ഇരുന്നെങ്കിൽ ഇപ്പൊൾ
എന്നെ പഴുതെ അയക്കുമായിരുന്നുവൊ സൎവ സാക്ഷി
യായ ദൈവം അതുകൊണ്ടു തന്നെ ശാസിച്ചു എന്ന
യാക്കൊബ പറകയും ചെയ്തു. അപ്പൊൾ ലാബാൻ ഞാ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/43&oldid=177600" എന്ന താളിൽനിന്ന് ശേഖരിച്ചത്