താൾ:GaXXXIV2.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൧)

ട്ടു ഒരു ദിവസം ദൂരത്തിൽ പട്ടണവും അരികെ കിണറും ആ
ട്ടിങ്കൂട്ടങ്ങളും കണ്ടപ്പൊൾ മെയ്ക്കുന്നവരൊട നിങ്ങൾ
എവിടെയുള്ളവർ എന്നു ചൊദിച്ചതിന്നു ഹരാൻ ഊർക്കാ
രെന്നു പറഞ്ഞാറെ നാഹൊരിന്റെ മകനായ ലാബാ
നെ അറിയാമൊ എന്നു ചൊദിച്ചപ്പൊൾ അറിയും അ
വൻ സുഖമായിരിക്കുന്നു അതാ അവന്റെ മകൾ അടു
കളൊട കൂട വരുന്നു എന്നു പറഞ്ഞതുകെട്ടു അവൾ വെ
ള്ളത്തിന്നായിട്ടു വരുന്നതു കണ്ട ഉടനെ യാക്കൊബ കി
ണറ്റിൽ മൂട്ടുകല്ല ഉരുട്ടി അമ്മാമ്മന്റെ ആടുകളെ വെ
ള്ളം കുടിപ്പിച്ചു രാഹെൽ എന്ന പെരായിട്ട ആ മകളെ
ചുംബിച്ചു കരഞ്ഞു നിന്റെ അച്ചന്റെ പെങ്ങളായ രി
ബക്ക എന്റെ അമ്മ എന്ന അറിയിക്കയും ചെയ്തു അ
വളൊടിച്ചെന്നു അവസ്ഥ ഗ്രഹിപ്പിച്ചതു ലാബാൻ കെ
ട്ടു വന്നെതിരെറ്റു മരുമകനെ ചുംബിച്ചു വീട്ടിൽ കൂട്ടി
കൊണ്ടുപൊയി വൎത്തമാനം ഒക്കെയും അറിഞ്ഞു നീ എ
ന്റെ മാംസവും അസ്ഥിയുമാകുന്നു സത്യം എന്നു പറ
ഞ്ഞ തന്നൊടു പാൎപ്പിക്കയും ചെയ്തു. ഒരു മാസം കഴിഞ്ഞ
ശെഷം മരുമകനാകകൊണ്ടു നീ വൃഥാ എന്നെ സെവി
ക്കെണമൊ നിണക്ക എന്ത കൂലി വെണം എന്നു ലാ
ബാൻ ചൊദിച്ചതിന്ന നിന്റെ ഇളയ മകളായ രാഹ
ലിന്നായിട്ടു ഞാൻ ഏഴുവൎഷം നിന്നെ സെവിക്കാം എ
ന്നു പറഞ്ഞു നിശ്ചയിച്ചപ്രകാരം പാൎത്തു. ആ സുന്ദരി
യെ വളരെ സ്നേഹിക്ക കൊണ്ടു ഉത്സാഹത്തൊട സെവി
ച്ചു എഴുവൎഷം അല്പകാലം പൊലെ കഴിക്കയും ചെയ്തു.
അനന്തരം ലാബാൻ അടിയന്തരം നിശ്ചയിച്ചു രാത്രി
യിൽ കൌശലം കൊണ്ടു മൂത്തമകളെ വിവാഹം കഴിപ്പി
ച്ചതിൽ പിറ്റെ ദിവസം നീ എന്നെ ചതിച്ചത എന്തെ
ന്നു യാക്കൊബ ചൊദിച്ചാറെ ഇളയവളെ മുമ്പെ കല്യാ
ണം കഴിച്ചു കൊടുക്കുന്നതു നടപ്പല്ല എന്നും ഇനിയും എ
ഴു ദിവസം കഴിഞ്ഞാൽ ഇളയവളെ കൂടെ തരാം എന്നും
അതിന്നു മുമ്പെത്തപ്രകാരം ഇനിയും ഏഴുവൎഷം എന്റെ
അടുക്കൽ തെന്നെ പാൎക്കെണ്ടിവരും എന്നും പറഞ്ഞ താമ
സിപ്പിച്ചു അവ്വണ്ണം തന്നെ രണ്ടു കല്യാണം കഴിച്ചു പാ
ൎത്തതിന്റെ ശെഷം ലെയാ എന്ന ജ്യെഷ്ഠത്തിയെ സ്നെ
ഹിക്കാതെ രാഹലിങ്കൽ അധിക മമത ഭാവിച്ചതു കൊ
ണ്ടു ദെവകടക്ഷത്താൽ ജ്യെഷ്ഠത്തി രൂബെൻ ശിമ്യൊൻ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/41&oldid=177598" എന്ന താളിൽനിന്ന് ശേഖരിച്ചത്