താൾ:GaXXXIV2.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൯)

നിണക്ക തരുമാറാക്കട്ടെ ജനങ്ങൾ നിന്നെ സെവിക്ക
യും ജാതികൾ നിന്നെ വണങ്ങുകയും ചെയ്യട്ടെ നീ സ
ഹൊദരന്മാൎക്കും യജമാനനായി വൎദ്ധിക്കെണമെ നി
ന്നെ ശപിക്കുന്നവന്നു ശാപവും അനുഗ്രഹിക്കുന്നവ
ന്നു അനുഗ്രഹവും വരെണമെ എന്നിപ്രകാരമുള്ള ആ
ശീൎവ ദത്തൊട കൂട യാക്കൊബ പുറപ്പെട്ടപ്പൊൾ ജ്യെഷ്ഠ
നും നായാട്ടുകഴിച്ചു വന്നു പിതാവ കല്പിച്ചതുണ്ടാക്കി
കൊണ്ടു ചെന്നു അച്ചന്റെ അരികിൽ വെച്ചു പിതാവെ
എന്നെ അനുഗ്രഹിക്കെണ്ടുന്നതിന്നു എഴുന്നീറ്റു ഭക്ഷി
ക്കെണം എന്നു പറഞ്ഞത കെട്ടു ഇസ്‌ഹാക്ക ഏറ്റവും വി
റെച്ചു മാനിറച്ചി മുമ്പെ കൊണ്ടുവന്നവൻ എവിടെ അ
വനെ ഞാൻ അനുഗ്രഹിച്ചിട്ടുള്ളു ആ അനുഗ്രഹവും അ
വന്നുണ്ടായിരിക്കും നിശ്ചയം എന്നു പറഞ്ഞപ്പൊൾ എ
സാവ വ്യസനപ്പെട്ടു നിലവിളിച്ചു അച്ച എന്നെയും കൂ
ടെ അനുഗ്രഹിക്കെണം എന്നപെക്ഷിച്ചതിന്നു അനു
ജൻ വന്നു കൌശലം കൊണ്ടു നിന്റെ അനുഗ്രഹം അ
പഹരിച്ചു എന്നച്ചൻ പറഞ്ഞാറെ ൟ രണ്ടു പ്രാവശ്യം
ആ ചതിയൻ എന്നെ സ്ഥാനഭ്രഷ്ടനാക്കി നീ എനിക്കും
ഒരനുഗ്രഹം വെച്ചിട്ടില്ലയൊ എന്നു ചൊദിച്ചു അതിന്നു
യിസ്‌ഹാക്ക പ്രഭുത്വവും രസധാന്യങ്ങളും അവന്നു ഞാൻ
കൊടുത്തിരിക്കകൊണ്ടു നിണക്ക ഞാൻ എന്ത ചെയ്യെണ്ടു
എന്ന പറഞ്ഞാറെ ഒരനുഗ്രഹമത്രെ നിണക്കള്ളു അച്ച
എന്നെയും കുടെ അനുഗ്രഹിക്കെണം എന്നു എസാവു
ചൊല്ലിക്കരഞ്ഞുകൊണ്ടിരിക്കുമ്പൊൾ പിതാവ നീ കുടി
യിരിക്കും ഭൂമിയിൽ പുഷ്ടിയും ആകാശത്തിൽ മഞ്ഞും വാൾ
കൊണ്ടുപജീവനവും നിണക്കുണ്ടാകും അനുജനെ നീ
സെവിച്ചിട്ടും അവന്റെ നുകത്തെ പറിച്ചു കളവാനുള്ള
കാലം വരും എന്നിങ്ങിനെ എസാവിനെ അനുഗ്രഹിച്ചു
ൟ നടന്നതിനെ എസാവ മറക്കാതെ അനുജനെ ദ്വെ
ഷിച്ചു അച്ചന്റെ പുലദിവസം കഴിഞ്ഞാൽ യാക്കൊ
ബിനെ ഞാൻ കൊല്ലും എന്നു പറഞ്ഞതിനെ അമ്മ കെ
ട്ടിട്ടു അനുജനെ വിളിച്ചു എന്റെ പുത്ര നീ ബദ്ധപ്പെട്ടു
ഒടിപൊയി ഹരാനിലുള്ള എന്റെ ആങ്ങളയൊട കൂടെ
പാൎക്കെണമെ ജ്യെഷ്ഠന്റെ കൊപത്തിന്നു ശാന്തിവരു
മ്പൊൾ ഞാൻ ആളെ അയച്ചു നിന്നെ വരുത്താം ഒരു
ദിവസത്തിൽ നിങ്ങളിരിവരും എനിക്കില്ലാതെ പൊകുന്ന
D 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/39&oldid=177596" എന്ന താളിൽനിന്ന് ശേഖരിച്ചത്