താൾ:GaXXXIV2.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൭)

൮. ഇസ്‌ഹാക്കിന്റെ പുത്രസമ്പത്തു

ഇസ്‌ഹാക്കിന്നറുപത വയസ്സാവൊളം രിബക്കാ മച്ചി
യായിരുന്നതുകൊണ്ടു അവൻ അവൾക്കായികൊണ്ടു
യഹൊവയൊടപെക്ഷിച്ചാറെ ദവാനുഗ്രഹത്താൽ അ
വൾ ഗൎഭം ധരിച്ചു അങ്ങിനെ ഇരിക്കും കാലം ദൈവ
ത്തൊടവൾ ഒന്ന ചൊദിച്ചപ്പൊൾ നിന്റെ ഗൎഭത്തിൽ
പ്രധാനജാതികളായി വരുന്ന രണ്ടു ബാലന്മാരുണ്ടു അ
വരിൽ വലിയവൻ ചെറിയവനെ സെവിക്കും എന്നു
കല്പിച്ച പ്രകാരം തന്നെ അവൾ രണ്ടു പുത്രന്മാരെ പ്ര
സവിക്കയും ചെയ്തു. മൂത്തവന്നു എസാവെന്നും ഇളയ
വന്നു യാകൊബെന്നും പെർ വിളിച്ചു എസാവ നായാ
ട്ടുക്കാരനായി കാട്ടിൽ സഞ്ചരിച്ചു കൊണ്ടു പലവിധ മാം
സങ്ങളെ കൊണ്ടു വന്നു വൃദ്ധനായ അച്ചന്ന പ്രസാദം
വരുത്തി യാക്കൊബ പിതാക്കളുടെ മുറപ്രകാരം കൂടാരങ്ങ
ളിൽ പാൎത്തു ആടുംമാഠും മെച്ചുകൊണ്ടു ദവഭക്തനും മാ
താവിന്നു വളരെ പ്രിയനുമായി തീൎന്നു. ഒർ ദിവസം എ
സാവ നായാട്ടിന്നു പൊയി ആലസ്യത്തൊട്ടു വരുമ്പൊൾ
അനുജനെ അടുക്കളയിൽ കണ്ടിട്ടു ആ ചുവന്നു കാണു
ന്നത എനിക്ക തിന്മാൻ തരെണം എന്നു ചൊദിച്ചാറെ
നീ ജനന ഗുരുത്വത്തെ ഇപ്പൊൾ എനിക്ക കൊടുത്താൽ
ൟ പുഴുങ്ങിവെച്ച പയറ ഞാൻ തരാം എന്നു യാക്കൊ
ബ പറഞ്ഞിട്ടു എസാവ ഞാനും മരിക്കെണ്ടതല്ലൊ ൟ ജ
നന ഗുരുത്വം കൊണ്ടു എനിക്ക എന്തു എന്നും ആ ഗുരു
ത്വം നിണക്ക തന്നുപൊയി എടുത്തുകൊണ്ടാലും എന്നും
സത്യം ചെയ്തു കൊടുത്തു അതിനെ യാക്കൊബ പരിഗ്ര
ഹിച്ചു പയറും അപ്പവും വിളമ്പി കൊടുത്തപ്പൊൾ ആ
യവൻ ഭക്ഷിച്ച കുടിച്ചു എഴുനീറ്റു പൊകയും ചെയ്തു.
ഇപ്രകാരം എസാവ തന്റെ ജനന ഗുരുത്വത്തെ നിര
സിച്ചതും അല്ലാതെ കണ്ടു അച്ചന്റെ സമ്മതം കൂടാതെ
ചങ്ങാതികളായ കനാന്യരിൽ രണ്ടു സ്ത്രീകളെ കെട്ടിക്കൊ
ണ്ടതിനാൽ മാതാപിതാക്കന്മാൎക്ക വളരെ മനസ്താപമുണ്ടാ
ക്കുകയും ചെയ്തു. ഇങ്ങിനെയുണ്ടായ നിത്യ കലഹത്തി
നാലും ചുറ്റുമുള്ള ജനങ്ങളുടെ അസൂയയാലും നൂറു വയ
സ്സായിരിക്കുന്ന ഇസ്‌ഹാക്കിന്നു മനഃപീഡ എറെ സം
ഭവിച്ചിട്ടും തന്റെ ശാന്തികൊണ്ടും ദവാനുഗ്രഹം കൊ
D

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/37&oldid=177594" എന്ന താളിൽനിന്ന് ശേഖരിച്ചത്