താൾ:GaXXXIV2.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൫)

കൊണ്ടുള്ള കൈവളകളെയും കൊടുത്തു. നീ ആരുടെ പുത്രി
എന്നും നിങ്ങളുടെ ഭവനത്തിൽ രാത്രി പാൎപ്പാൻ സ്ഥലമു
ണ്ടൊ എന്നും ചൊദിച്ചതിന്നുത്തരമായി അവൾ നാഹൊ
രുടെ പുത്രനായ ബെതുവെൾ എന്റെയച്ചൻ എന്നും
വൈക്കൊലും തീനും വെണ്ടുവൊളം വീട്ടിൽ ഉണ്ടു രാത്രി
പാൎപ്പാൻ സ്ഥലവും ഉണ്ടു എന്നും പറഞ്ഞതുകെട്ടു അവൻ
തല കുമ്പിട്ടു യഹൊവയെ വന്ദിച്ചു പറഞ്ഞു ഹെ ആ
ബ്രഹാമുടെ ദൈവമെ നിന്റെ കരുണയും സത്യവും യ
ജമാനങ്കൽനിന്നു നീക്കാതെ അവന്റെ വംശക്കാരുടെ
അകത്ത ഇത്രെ വെഗത്തിൽ നീ എന്നെ പ്രവെശിപ്പി
ച്ചതുകൊണ്ടു ഞാൻ സ്തുതിക്കുന്നു എന്നു വന്ദിക്കും കാല
ത്തിൽ ആ കന്യകാ അമ്മയുടെ വീട്ടിൽ ഒടിചെന്നു വസ്തു
ത ഉണൎത്തിച്ചു. അപ്പൊൾ അവളുടെ അനുജനായ ലാ
ബാൻ ആ ആഭരണങ്ങളെ കണ്ടിട്ടു കൊടുത്ത ആളെ ഒ
ടി ചെന്ന കണ്ടു അല്ലെയൊ ദെവാനുഗ്രഹത്തൊടു കൂടിയ
വനെ പുറത്ത എന്തിന്നായി നിൽകുന്നു അകത്തെക്ക വ
രിക എന്നു ചൊല്ലി അവനെ വിളിച്ചു കൊണ്ടുപൊയി
വീട്ടിൽ ആക്കി ഭക്ഷണവും വരുത്തി വെച്ചാറെ എന്റെ
വൎത്തമാനം പറയുന്നതിന്നു മുമ്പെ ഞാൻ ഭക്ഷിക്കയില്ല
എന്നവൻ പറഞ്ഞപ്പൊൾ വൎത്തമാനം പറഞ്ഞാലും എ
ന്ന ലാബാൻ കല്പിച്ചു അങ്ങിനെ തന്റെ അവസ്ഥ ഒ
ക്കയും കിണറ്റിന്റെ സമീപത്തുണ്ടായതും വിവരമായി
അറിയിച്ചത കെട്ട അവളുടെ അച്ചനും അനുജനും ഇതു
ദവ കല്പന ആകുന്നെന്നും കണ്ടാലും രിബക്കാ നിന്റെ
മുമ്പാകെ നിൽകുന്നുണ്ടല്ലൊ അവളെ കൂട്ടികൊണ്ടുപൊക
യഹൊവാ കല്പിച്ചപ്രകാരം അവൾ നിന്റെ ഇളയ യ
ജമാനന്നു ഭാൎയ്യയാകട്ടെ എന്നും ഒരുമിച്ചു പറഞ്ഞു ആ
വചനങ്ങളെ കെട്ടാറെ എലിയെസർ നിലത്തൊളം കു
മ്പിട്ടു യഹൊവയെ വന്ദിച്ചു എറിയ വസ്ത്രാഭരണങ്ങളെ
എടുത്തു രിബക്കയുടെ കൈയിലും സംബന്ധക്കാരുടെ
കൈയിലും കൊടുക്കയും ചെയ്തു. പിന്നെ എല്ലാവരും ഭ
ക്ഷിച്ചു രാത്രി പാൎത്തു എഴുനീറ്റാറെ യജമാനന്റെ നാ
ട്ടിലെക്ക എന്നെ പറഞ്ഞയക്കെണം എന്നു ഭൃത്യൻ ചൊ
ദിച്ചപ്പൊൾ ൟ പുരുഷനൊട നീ കുട പൊകുമൊ എന്ന
അവർ രിബക്കെ വിളിച്ചു ചൊദിച്ചു പൊകാം എന്നു അ
വൾ പരഞ്ഞതിന്നു നീ കൊടി ജനങ്ങൾക്ക മാതാവായി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/35&oldid=177592" എന്ന താളിൽനിന്ന് ശേഖരിച്ചത്