താൾ:GaXXXIV2.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൪)

൭. ഇസ്‌ഹാക്ക വിവാഹം കഴിച്ചത
അബ്രഹാം വൃദ്ധനായ കാലത്തിങ്കൽ തന്റെ പുത്ര
ന്നു വിവാഹം കഴിപ്പിക്കെണം എന്നു വെച്ചു ശുശ്രൂഷ
ക്കാരിൽ വിശ്വാസമുള്ളവനായ എലിയെസരെ വരുത്തി
ൟ കനാന്യ സ്ത്രീകളിൽ ഇസ്‌ഹാക്കിന്നു ഒരു ഭാൎയ്യയെ എ
ടുക്കരുത പദാനറാമിലുള്ള എന്റെ ബന്ധുക്കളെ ചെ
ന്നു കണ്ടു ഒരു സ്ത്രീയെ എടുക്കണം എന്ന ഞാൻ ആകാ
ശഭൂമികളുടെ ദൈവമായ യഹോവയെ ആണയിട്ടിരി
ക്കുന്നു എന്ന പറഞ്ഞു. പിന്നെ ആ വൃദ്ധൻ യജമാന
ന്റെ നല്ല വസ്തുക്കളിൽ ചിലതു വാങ്ങി ഒട്ടകങ്ങളുടെ മു
കളിൽ കയെറ്റി പദാനറാം ദെശത്തുള്ള നാഹൊർ എ
ന്നവന്റെ പട്ടണത്തിന്നായി കൊണ്ടുപൊയി അവിടെ
വൈകുന്നെരം ഒരു കിണറ്റിന്റെരികെ എത്തി ഒട്ടകങ്ങ
ളെ ഇരുത്തി പ്രാൎത്ഥിപ്പാൻ തുടങ്ങി അല്ലയൊ അബ്ര
ഹാമുടെ ദൈവമെ ഞാൻ കിണറ്റിന്നരികെ എത്തി നി
ൽകുന്നു ൟ പട്ടണക്കാരുടെ പുത്രിമാർ വെള്ളം കൊരു
വാൻ വരുവാറുണ്ടു അതിൽ യാതൊരുത്തിയൊടു കുടി
പ്പാൻ തരെണ്ടതിന്നു പാത്രം ഇറക്കുക എന്നു ഞാൻ അ
പെക്ഷിക്കുമ്പൊൾ നിണക്കും ഒട്ടകങ്ങൾക്കും കുടിപ്പാൻ
ഞാൻ തരാം എന്നു പറയുന്ന ആ സ്ത്രീ തന്നെ നീ നി
ന്റെ ഭൃത്യനായ ഇസ്‌ഹാക്കിന്ന നിയമിച്ചവളായിരിപ്പാൻ
സംഗതി വരുത്തെണമെ എന്നാൽ എന്റെ യജമാന
നൊട നീ കൃപ ചെയ്തവൻ എന്ന ഞാൻ അറിയും എ
ന്നീപ്രകാരം പറഞ്ഞ തീരും മുമ്പെ അബ്രഹാമുടെ ഉട
പിറന്നവന്റെ മകനായ ബെതുവെലിന്നു പുത്രിയായ
രിബക്കാ പാത്രം ചുമലിൽ വെച്ചുകൊണ്ടു പുറപ്പെട്ടു വ
ന്നു. അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ചുകൊണ്ടു
കരെറി വന്നപ്പൊൾ ഭൃത്യൻ അവളെ എതിരെല്പാൻ ഒടി
കൊറെ വെള്ളം തന്നു എന്നെ ആശ്വസിപ്പിക്ക എന്നു
പറഞ്ഞതിന്നു കുടുക്ക കൎത്താവെ എന്നവൾ ചൊല്ലി പാ
ത്രം ഇറക്കി കുടിപ്പാൻ കൊടുത്തു കഴിഞ്ഞാറെ ഒട്ടകങ്ങൾ
കുടിച്ചു തീരുവൊളം ഞാൻ കൊരി ഒഴിക്കാം എന്നവൾ പ
റഞ്ഞു ബദ്ധപ്പെട്ടു വെള്ളം പാത്തിയിൽ മതിയാവൊളം
ഒഴിച്ചു ആയതു കണ്ടവൻ അതിശയിച്ചു ഉരിയാടാതിരു
ന്ന ശെഷം അവൾക്ക അര രൂപ്പിക തൂക്കം പൊൻകൊ
ണ്ടുള്ളൊരു മൂക്കുത്തിയും പത്തുരൂപ്പിക തൂക്കം പൊന്നു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/34&oldid=177591" എന്ന താളിൽനിന്ന് ശേഖരിച്ചത്