താൾ:GaXXXIV2.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൩)

കണ്ടു ചെന്നു പിടിച്ചു മകന്നു പകരം അതിനെ ഹൊമ
ബലി കഴിച്ചു. പിന്നെ യഹൊവയുടെ ദൂതൻ ആകാശ
ത്തുനിന്നു അബ്രഹാമിനൊട വിളിച്ചു പറഞ്ഞ അതിപ്രി
യമുള്ള എകപുത്രനെ വിരൊധിക്കാതെ അൎപ്പിച്ചതുകൊ
ണ്ടു ഞാൻ നിന്നെ അനുഗ്രഹിക്കും എന്നു നിന്റെ സ
ന്തതിയെ ആകാശത്തുള്ള നക്ഷത്രങ്ങളെ പൊലെയും ക
ടൽകരയിലെ മണൽ പൊലെയും വൎദ്ധിപ്പിച്ചു നിന്റെ
സന്തതികൊണ്ടു ഭൂമിയിലുള്ള എല്ലാ ജാതികളെയും അനു
ഗ്രഹിക്കും എനു ഞാൻ എന്നെ തന്നെ ആണയിട്ടു എ
ന്നിപ്രകാരം യഹൊവ കല്പിച്ചു. അബ്രഹാം തൻ പുത്ര
നൊട കൂട പൊയി ദാസന്മാരൊടും ചേൎന്നു ബെർശബ
യ്ക്കു പൊന്നു അവിടെ പാൎക്കയും ചെയ്തു.
൬. സാരാ മരിച്ചതു

അബ്രഹാം (൬൦) വയസ്സ വരെക്കും കനാൻ ദെശ
ത്തിൽ പാർക്കും കാലം അതിൽ ഒരടിനിലം പൊലും ഇല്ലാ
തെ ആടുകാളകളെയും മറ്റും അങ്ങിടിങ്ങിട കൊണ്ടുപൊ
യി മെച്ചു കനാന്യരുടെ ഇടയിൽ അന്യ പരദെശിയുമാ
യിരുന്നു അങ്ങിനെ ഇരിക്കുമ്പൊൾ സാരാ ഹെബ്രൊ
നിൽനിന്നു മരിച്ചാറെ ശവം അടക്കുന്നതിന്നു തനിക്ക
ഒർ സ്ഥലമില്ലായ്കകൊണ്ടു ഹെത്തഗൊത്രക്കാരൊട നിങ്ങ
ളുടെ ഇടയിൽ ശവം അടക്കുന്നതിന്നു എനിക്ക ഒർ തൊ
ട്ടം അനുഭവമായിട്ടു തന്നാൽ ഭാൎയ്യയെ ഞാൻ കുഴിച്ചിട്ടു
കൊള്ളാം എന്നു പറഞ്ഞപ്പൊൾ ഞങ്ങളുടെ ഗുഹകളിൽ
വെച്ചു നിണക്കിഷ്ടമായതിൽ മരിച്ചവളെ കുഴിച്ചിടുക അ
തിന്നു ഞങ്ങൾ വിരൊധം പറയുന്നില്ല എന്നവർ കല്പി
ച്ചാറെ വില കൊടുക്കാതെ ഒരു നിലം എടുപ്പാൻ ഇഷ്ട
മില്ലായ്കകൊണ്ടു തന്റെ ഇഷ്ടപ്രകാരം ഹെബ്രൊനിലു
ള്ള ഒരിരട്ടിഗുഹയെയും തൊട്ടത്തെയും അബ്രഹാമിന്നു
കൊടുത്തു നാന്നൂറ രൂപ്പിക തൂക്കം വെള്ളി ആവർ വാ
ങ്ങുകയും ചെയ്തു അബ്രഹാം ഭാൎയ്യയായ സാരായെ ആ
നിലത്തെ ഗുഹയിങ്കൽ കുഴിച്ചിട്ടു അതിനെ തനിക്കും കു
ഡുംബത്തിന്നും ശ്മശാനം എന്നു കല്പിക്കകൊണ്ടു മുഹമ്മത
മാൎഗ്ഗക്കാർ ആ പട്ടണം മഹാ പരിശുദ്ധം എന്നു വിചാ
രിച്ചു അതിന്നു അബ്രഹാമുടെ നാമങ്ങളിൽ ഒന്നു എടു
ത്തു (ദെവസ്നെഹിതൻ എന്നൎത്ഥമുള്ള) ഹലീൽ എന്നു
പെർ വിളിച്ചുവരുന്നുണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/33&oldid=177590" എന്ന താളിൽനിന്ന് ശേഖരിച്ചത്