താൾ:GaXXXIV2.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൯)

ൎക്കും അന്ധത പിടിപ്പിക്കയും ചെയ്തു. അങ്ങിനെ അവർ
വാതിൽ അന്വെഷിച്ച നടക്കുമ്പൊൾ മഹാ പാപികളു
ടെ ൟ പട്ടണം നശിപ്പിപ്പാൻ ദൈവം ഞങ്ങളെ അയ
ച്ചു ഇവിടെ നിണക്ക മറ്റ വല്ലവരും ഉണ്ടൊ മരുമക
നൊ പുത്രിമാരൊ വല്ലവർ ഉണ്ടെങ്കിൽ അവരും നീയും
ക്ഷണത്തിങ്കൽ പട്ടണം വിട്ടു പുറത്ത പൊകെണം എ
ന്ന ദൂതന്മാർ പറഞ്ഞതിനെ കെട്ടിട്ട, പുത്രിമാരെ കെട്ടുവാൻ
നിയമിച്ചിരുന്ന പുരുഷന്മാരൊട ലൊത്തൻ ആ കാൎയ്യം
അറികിച്ചു. ദൈവം ൟ പട്ടണം നശിപ്പിക്കും എന്ന
പറഞ്ഞതു മറ്റും അവൎക്ക കളിവാക്കായി തൊന്നി. പി
ന്നെ നെരം പുലരുമ്പൊൾ ദൂതന്മാർ ലൊത്തനെ ബദ്ധ
പ്പെടുത്തി ൟ പട്ടണക്കാരുടെ പാപത്താൽ നീയും നശി
ച്ച പൊകെണമൊ പൊകെണ്ടയെങ്കിൽ ഭാൎയ്യാ പുത്രിമാ
രെ മാത്രം കൂട്ടികൊണ്ടു വെഗം പൊയിക്കൊള്ളണം എ
ന്ന പറഞ്ഞ ശെഷവും താമസിച്ചാറെ ദെവാനുഗ്രഹ
ത്താൻ അവർ അവന്റെ കൈയും ഭാൎയ്യയുടെ കൈയും
പിടിച്ചു പുത്രിമാരൊട കുടി പുറത്ത കൊണ്ടു പൊയി അ
യക്കുകയും ചെയ്തു. പ്രാണരക്ഷയ്ക്കായിട്ട പാഞ്ഞ പൊ
ക മറിഞ്ഞ നൊക്കരുത എന്നും സമഭൂമിയിൽ എങ്ങും
നില്കയും അരുത എന്നും വിളിച്ചരുളിചെയ്തു. ലൊത്ത
ന്റെ ഭാൎയ്യ വഴിയിൽ നിന്നു മറിഞ്ഞ നൊക്കിയപ്പൊൾ
അവൾ ചത്ത ഉപ്പുതുണായി തീരുകയും ചെയ്തു. മറ്റെ
യവർ സൊവാർ എന്ന ഊരിലെത്തും കാലത്തു സൂൎയ്യൻ
ഉദിച്ചപ്പൊൾ യഹൊവ സദൊം മുതലായ പട്ടണങ്ങൾ
മെൽ സ്വൎഗ്ഗത്തിലുള്ള യഹൊവയിൽയിന്ന ഗന്ധക
ത്തെയും അഗ്നിയെയും വൎഷിപ്പിച്ചു അവറ്റെ ചരാചര
ങ്ങളൊടും കൂട സമഭൂമിയും ഒക്കവെ മറിച്ചു കളഞ്ഞു.
ആ സ്ഥലം കടലായി തീൎന്നു ശവക്കടൽ എന്നും ഉപ്പു
പൊയ്ക എന്നും പെരും ഉണ്ടായി. ഇങ്ങിനെ അതിക്രമ
ക്കാരെ ദൈവം ശിക്ഷിച്ചു നീതിമാന്മാരെ ഉദ്ധരിക്കും എ
ന്നുള്ളതിന്നു ആ പാഴായ ദെശം സ്ഥിര അടയാളമായി
ഉന്നും കാണ്മാനുണ്ടു. ലൊത്തന്റെ മക്കൾ അവനൊട
കൂട ഒരു ഗുഹയിങ്കൽ പാൎക്കും കാലത്തു പുത്രസമ്പത്ത
ആഗ്രഹിച്ചു അധൎമ്മവശാൽ ഗൎഭം ഉണ്ടായതിൽ രണ്ട
ജാതികൾക്ക പിതാക്കന്മാരാകുന്ന മൊവാബ അമ്മൊൻ
എന്ന പുത്രന്മാർ ജനിച്ച ആ ദിക്കുൽ വളരുകയുംചെയ്തു.
C

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/29&oldid=177586" എന്ന താളിൽനിന്ന് ശേഖരിച്ചത്