താൾ:GaXXXIV2.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൭)

നും അടുത്തുനിന്ന അവർ ഭക്ഷിക്കുന്നതിനെ കണ്ടുകൊ
ണ്ടിരിക്കുമ്പൊൾ അവരിൽ വെച്ചു പ്രധാനനായൊരു
ത്തൻ പറഞ്ഞു ഒരു സംവത്സരത്തിന്റെ ശെഷം ഞാൻ
ഇങ്ങൊട്ട മടങ്ങി വരും അപ്പൊൾ നിന്റെ ഭാൎയ്യയ്ക്ക് ഒരു
പുത്രൻ ഉണ്ടാകും എന്ന വാക്കിനെ അവന്റെ പിന്നിൽ
കൂടാര വാതുക്കൽ ഇരുന്ന സാരാ കെട്ടു തൊണ്ണൂറ വയസ്സു
ള്ളവൾക്ക എങ്ങിനെ കുട്ടി ഉണ്ടാകും എന്ന വിചാരിച്ചു
ഉള്ളം കൊണ്ട ചിരിച്ചു ഞാൻ പറഞ്ഞതിനെ സാരാ കെ
ട്ടിട്ട ചിരിച്ചുവല്ലൊ യഹൊവയാൽ കഴിയാത്ത കാൎയ്യം ഉ
ണ്ടൊ എന്ന യഹൊവ പറഞ്ഞു വാക്കശിക്ഷകഴിച്ചു
ചിരിപ്പു എന്നൎത്ഥമുള്ള യിസ്‌ഹാക്ക സാരയുടെ പുത്രനായി
ജനിക്കും എന്നുള്ള വാഗ്ദത്തത്തെ ഉറപ്പിച്ചു.- അതിന്റെ
ശെഷം ആ പുരുഷന്മാർ അവിടെനിന്ന സദൊമിലെ
ക്ക പുറപ്പെടുകക്കണ്ടു അബ്രഹാം കൂടെ പൊയി അനു
വാദം വാങ്ങുമ്പൊൾ യഹൊവ അവനൊട ഇന്നു
ഞാൻ ചെയ്‌വാൻ ഇരിക്കുന്നതിനെ അബ്രഹാമിൽനി
ന്ന മറക്കരുതെന്ന തൊന്നി മഹാ ജാതിയും മറ്റെല്ലാ ജാ
തികൾക്കും അനുഗ്രഹ സ്വരൂപനുമായി തീരുന്നവൻ
അവൻ താനല്ലൊ മക്കൾ കുഡുംബക്കാരൊടും യഹൊ
വായുടെ പ്രവൃത്തികളെ അവൻ അറിയിച്ചു നീതിയും ധ
ൎമ്മവും പ്രമാണിച്ച നടത്തിക്കും. സദൊം ഗമൊറ ൟ ര
ണ്ട പട്ടണക്കാരുടെ മഹാ പാപം കഠിന നിലവിളി പൊ
ലെ ചെവിക്ക നെരെ വരുന്നതു കൊണ്ട ഞാൻ അവ
രെ നൊക്കി കണ്ടു നശിപ്പിക്കയും ചെയ്യും എന്ന യഹൊ
വ പറഞ്ഞു അല്ലയൊ സൎവഭൂന്യായാധിപതിയായു
ള്ളൊവെ നീ ദുഷ്ടന്മാരൊടു കൂടെ നീതിമാനെയും നശി
പ്പിക്കുമൊ പക്ഷെ ആ പട്ടണങ്ങളിൽ ൫൦ നീതിമാന്മാർ
ഉണ്ടായാൻ അവർ ഹെതുവായിട്ട ക്ഷമിക്കാതിരിക്കു
മൊ എന്ന അബ്രഹാം ചൊദിച്ചാറെ സദൊമിൽ ൫൦
നീതിമാന്മാരെ ഞാൻ കാണുന്നെങ്കിൽ ക്ഷമിക്കും എന്ന
യഹൊവ കല്പിച്ചു. അബ്രഹാം പിന്നെയും പൊടിയും
വെണ്ണീറുമായിട്ടും ഞാൻ ഇപ്പൊൾ കൎത്താവിനൊട സം
സാരിപ്പാൻ തുടങ്ങിയല്ലൊ ൫൦ നീതിമാന്മാരിൽ ൫ പെർ
കുറഞ്ഞുപൊയെങ്കിലൊ അഞ്ച പെരുടെ കുറവ നിമി
ത്തം പട്ടണത്തെ നീ നശിപ്പിക്കുമൊ എന്ന ചൊദിച്ചാ
റെ നാല്പത്തഞ്ചപെരെ കണ്ടാൽ സശിപ്പിക്കയില്ല എന്ന

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/27&oldid=177584" എന്ന താളിൽനിന്ന് ശേഖരിച്ചത്