താൾ:GaXXXIV2.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൫)

അവരുടെ രാജ്യങ്ങളൊക്ക വാടിപൊയി, ദെവസാന്നി
ദ്ധ്യമില്ലാതെ പൊയി, ആ ദെശങ്ങളിലെങ്ങും ദുൎഭൂതങ്ങ
ളുടെ പ്രഭുവായ ശൈത്താൻ തന്റെ അന്ധകാര രാജ്യ
ത്തെ സ്ഥാപിച്ചിട്ടുണ്ട. ഇങ്ങിനെ ഹാമ്യരുടെ അവസ്ഥ.

യാഫെത്യർ ആരരത്ത മല വിട്ട വടക്ക പടിഞ്ഞാറു ദി
ക്കിലും പൊയി വസിച്ചു. അവരുടെ ദെശങ്ങൾ ശൈത്യ
ഭൂമിയാകകൊണ്ട അവർ വെള്ളക്കാരായി തീൎന്നു. അവ
രും മിക്കവാറും ദൈവജ്ഞാനത്തെ മറന്ന തൻ ഇഷ്ട പ്ര
കാരം ഒരൊ ജാതികൾക്ക പ്രിയ ആരാധനകളെ സങ്കൽപ്പി
ച്ചു. പിന്നെ ശെം ഗൊത്രത്തിലുണ്ടായ യൂദന്മാരിൽ ലൊ
കരക്ഷിതാവായ യെശു അവതരിച്ചപ്പൊൾ അവർ വച
നത്തെ സന്തൊഷത്തൊടും കൂടെ ധരിച്ചു ക്രിസ്തിയരായി
തീൎന്നു ആ യവനക്കാർ, റൊമർ, തുയിച്ചർ, ഇങ്ക്രിശ, പ്രാഞ്ചി,
പൊൎത്തുഗീശ, രൂശ്യർ തുടങ്ങീട്ടുള്ളവർ യാഫെത്യരാകുന്നത.

ശെമിന്റെ വംശക്കാർ ആദ്യത്തിങ്കൽ കുറെ വൎദ്ധി
ച്ചു പിതാമഹന്മാരുടെ ദെശത്തിങ്കൽ പാൎത്തു മിക്കവാറും
കന്നകാലിക്കൂട്ടങ്ങളെ സമ്പാദിച്ച മെച്ചുകൊണ്ട ജീവനം
കഴിച്ചു. അവരിൽ ചിലൎക്ക ദൈവം തന്റെ ചിത്ത രഹ
സ്യത്തെ കാണിച്ചു. ശെമിൽ നിന്നുണ്ടായവർ യഹൂദ
ന്മാർ ആരബർ പാർസികൾ നസ്രാണി മുതലായവർ.

ൟ പറഞ്ഞ പൂൎവ്വചരിതം ദെവവചനത്താൽ അറി
ഞ്ഞ വരികകൊണ്ട അതിനൊട ഭെദമായിരിക്കുന്ന ശാ
സ്ത്രൊക്തങ്ങൾ മെലെ വിശ്വാസം വെക്കരുത. ആദ്യം യ
ഹൊവായുണ്ടാക്കിയ മനുഷ്യൻ പരിശുദ്ധവും ഭാഗ്യവും
ജ്ഞാനവും ഉള്ളവനായി തന്റെ സ്രഷ്ടാവൊട ഐക്യമാ
യിരിക്കും കാലം അവൻ പിശാചിന്റെ ചതിവാക്കിനെ
അനുസരിച്ചുകൊണ്ട പാപത്തിന്നടിമയായി തീരുകയും
തനിക്കുണ്ടായ ദിവ്യജീവാനുഭവം വിടുകയും ചെയ്തു യ
ഹൊവാ പാപികളുടെ മരണത്തെ അല്ല അവർ മനസ്സ
തിരിച്ച ജീവിക്കുന്നതിനെ ആഗ്രഹിക്ക കൊണ്ട തനിക്ക
ആവശ്യമുള്ള കാലത്തങ്കിൽ പാപമരണങ്ങളെയും പിശാ
ചിനെയും ജയിച്ചു ആദാം മൂലമായി മരിച്ച സകലരെ
യും ജീവിപ്പിപ്പാനായ്കൊണ്ട സൎവ സ്നെഹശക്തിയുള്ളൊ
രു രക്ഷിതാവ മനുഷ്യജന്മമായി വരും എന്ന വാഗ്ദത്തം
ചെയ്തു. ആ സന്തൊഷവാക്ക അന്ധകാരസ്ഥരായ പൂ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/17&oldid=177574" എന്ന താളിൽനിന്ന് ശേഖരിച്ചത്