താൾ:GaXXXIV2.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൪)

രിപ്പാനും നൊഹ്യരുടെ സകല ജാതികൾക്കും സ്മരണചി
ഹ്നം ഉണ്ടാകുവാനായിട്ടും ഒരു നഗരത്തെയും അതിൽ ആ
കാശത്തൊളം എത്തുന്ന മുകളുള്ള ഒരു ഗൊപുരത്തെയും പ
ണിയിക്ക വരുവിൻ വരുവിൻ എന്ന പറഞ്ഞ പണി
ചെയ്യുമ്പൊൾ യഹൊവായിക്ക ഇഷ്ടമില്ലായ്കകൊണ്ട അ
വനിറങ്ങിവന്നു അവരുടെ പണിയെ നൊക്കി എല്ലാവ
ൎക്കും ഒരു ഭാഷയും ഒരു വിചാരവും ഉണ്ടല്ലൊ ഇങ്ങി
നെ അവർ ചെയ്‌വാൻ തുടങ്ങിയ പ്രവൃത്തി സാധിക്കു
ന്നെങ്കിൽ മടിക്കുന്ന അവരുടെ നിരൂപണങ്ങളെ ആര
വിരൊധിക്കും എന്ന വിചാരിച്ച നിശ്ചയിച്ചു ഒരൊരൊത്ത
രുടെ വാക്കുകൾ തമ്മിൽ അറിയാതെയിരിപ്പാൻ തക്കവ
ണ്ണം ഭാഷകളെ വെവ്വെറാക്കി അവർ ആ സ്ഥലത്തെ വി
ട്ട പട്ടണവും ഗൊപുരവും മുഴുവനാക്കി തീൎക്കതെ ഭൂമി എ
ങ്ങും ഛിന്നഭിന്നമായി പൊവാൻ വ്യവസ്ഥ വരുത്തി. പട്ട
ണത്തിന്ന ബാബൽ എന പെരുണ്ടായി ആയതിന്ന ക
ലക്കം എന്നൎത്ഥം എന്നറിക ൟ ബാബല എന്നിട്ടുള്ള രാ
ജ്യം രാജ്യങ്ങളിൽ ഒന്നാമത ഭൂമിയെല്ലാടവും ഉണ്ടായിരു
ന്ന നാനാജാതി വെഷ ഭാഷാദിഭെദങ്ങൾക്ക ഇത കാര
ണമായി വന്നു.

ആരരത്ത മലയുടെ താഴ്വരയിങ്കൽ ഇരിക്കുന്ന ശീനാർ
എന്ന പ്രദെശം വിട്ട ഹാമിന്റെ വംശക്കാർ തെക്ക പൊ
യി കപ്പൽ വഴിയായിട്ടും പലദെശങ്ങൾക്ക പൊയി നിറ
ഞ്ഞ കുടിയെരുകയും ചെയ്തു. അവരിൽ നിന്നുണ്ടായ ജാ
തികൾ കനാനർ,കാപ്രികൾ മിസ്രായക്കാർ, ൟദ്രാവിഡ
രും മുതലായ കറുത്ത മനുഷ്യരുമാം. ൟഹാമ്യർ രാജ്യതെ
ജസ്സും ജ്യൊതിഷം തുടങ്ങീട്ടുള്ള ലൊകജ്ഞാനവും വൎദ്ധിച്ചി
രിക്കും കാലം ദെവകല്പനകളെയും പൂൎവ പ്രൊക്തങ്ങളെയും
തൃണീകരിച്ച തങ്ങളുടെ ഇഷ്ടപ്രകാരം ദെവപൂജകളെ സ
ങ്കല്പിച്ചു അനന്തരം ദൈവത്തെ അറിഞ്ഞാറെയും കൃതജ്ഞ
ന്മാരായി തീരാതെ അവന്റെ സ്തുതി ശുശ്രൂഷകളെ മറ
ന്നപ്പൊൾ തങ്ങൾ ജ്ഞാനികളാകുന്നു എന്ന മദിച്ച പറ
ഞ്ഞ വന്നകാലത്തിൽ ദൈവശാപത്താൽ ബുദ്ധികെടായു
ള്ള അവരുടെ ഹൃദയങ്ങൾ ഇരിണ്ട പൊയിട്ട ദെവനെ
കൻ മാത്രമുണ്ടെന്നറിഞ്ഞിട്ടും രാജഗുരുജ്ഞാനി ഇവരുടെ
ദുൎബാധത്താൽ നക്ഷത്രഭെദങ്ങളെയും പ്രാണിബിംബ
ങ്ങളെയും വെച്ച പൂജിച്ച തുടങ്ങുകയും ചെയ്തു അപ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/16&oldid=177573" എന്ന താളിൽനിന്ന് ശേഖരിച്ചത്