താൾ:GaXXXIV2.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൩)

ന്റെ ദൈവമായ യഹൊവായിക്ക സ്തുതിയുണ്ടാകട്ടെ ക
നാൻ അവന്റെ ദാസനാകും, യഫെത്തിനെ ദൈവം
വൎദ്ധിപ്പിക്കും അവൻ ശെമിന്റെ വാസസ്ഥലങ്ങളിൽ
പാൎക്കും കനാൻ അവന്റെ ദാസനായി പൊകും. എന്നി
ങ്ങിനെ ഉള്ള ദെവ വാക്കിന്റെ അൎത്ഥമിതാകുന്നു ഇപ്പൊ
ഴുണ്ടാകുന്ന മൂന്ന മനുഷ്യജാതികളിൽ ഹാമ്യർ താണുപൊ
യി മറ്റവയ്ക്ക വംശമായി തീരും അതിലുണ്ടായ കനാൻ
എന്ന ഗൊത്രം എല്ലാറ്റിലും ഹീനമായി പൊകും. ദൈ
വത്തിന്നിഷ്ടമുള്ള ജാതി ശെമിന്റെ കുഡുംബമാം ആയ
തിൽ ലൊകരക്ഷിതാവായ യെശുവിന്ന അവതാരജനന
മുണ്ടാകും യാഫെത്തിയൎക്ക ഭൂമി എല്ലാടവും കടന്ന പൊകു
വാനും ലൌകീകത്തിങ്കൽ ഉത്സാഹികളായി സാമ്രാജ്യം പ്രാ
പിപ്പാനും അനുഗ്രഹം കൊടുത്തു. അതുംവണ്ണം നടക്ക
യും ചെയ്തു.

൫. നൊഹ്യരുടെ അവസ്ഥ (൧ മൊ. ൧൦, ൧൧.)
നൊഹ ജലപ്രലയത്തിന്റെ ശെഷം മുന്നൂറ്റമ്പതസം
വതരമിരുന്നു തൊള്ളായിരത്തമ്പതാം വയസ്സിൽ മരിച്ചു,
അവന്റെ ഇഷ്ടപുത്രനായ ശെം തന്റെ വംശത്തിൽ പ
ത്ത തലമുറവരെക്കും കണ്ടു അഞ്ഞൂറാം വയസ്സിങ്കൽ മരി
ച്ചു. അവന്റെ പുത്രനായ അൎപ്പക്സാദ ൩൩൮ വയസ്സിൽ ക
ഴിഞ്ഞപൊയി. അവന്റെ പൌത്രനായ എബർ (൪൬൪) വ
യസ്സൊളം ജീവിച്ചു. ആ തലമുറ ഇരിക്കുന്ന കാലത്തിങ്കൽ മ
നുഷ്യർ പാപാധിക്യത്താൽ ശക്തിഹീനരായി തീരുകകൊ
ണ്ട ൨൩൦ വയസ്സിൽ അധികം ഒരുത്തരും ഇരുന്നില്ല അ
പ്പൊൾ ഹാം സന്തതിയിൽ ഉണ്ടായ ശക്തിമാന്മാരായ വീ
രന്മാർ നീർ നിറഞ്ഞ കാട്ടപ്രദെശങ്ങളിൽ എറെ വൎദ്ധിച്ച
സൎപ്പങ്ങളെയും ദുഷ്ടമൃഗങ്ങളെയും നായാട്ടിൽ വധിച്ചും അ
ന്യ പുരുഷന്മാരെ ഭരിച്ചും പ്രഭുക്കളായി വന്നുതുടങ്ങി അവ
രിൽ ഹാമിന്റെ പൌത്രനായ നിമ്രൊൎദ ജലപ്രലയത്തി
ന്റെ ശെഷം നൂറ്റെണ്പതാം സംവത്സരത്തിൽ നായാട്ടി
ന്ന നായകനായി ചമഞ്ഞ ഫ്രാത്തുതീഗ്രി നദികൾക്ക നടു
വെയുള്ള പ്രദെശത്തിൽ കൃഷിക്കാരെ ഭരിച്ചു രക്ഷിക്കയും
ചെയ്തു.

ആ കാലത്തൊളം എല്ലാവൎക്കും ഒരു ഭാഷ ഇരുന്നപ്പൊൾ
ശീനാർ എന്ന പെരുള്ള ആ താണ പ്രദെശത്തിൽ കുടി
യിരുന്നവർ ഇനി നാം ഭൂമിമെൽ ചിതറപ്പെടാതെ ഇ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/15&oldid=177572" എന്ന താളിൽനിന്ന് ശേഖരിച്ചത്