താൾ:GaXXXIV2.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൨)

ണം എന്നുണ്ടായ ദൈവകല്പന പ്രകാരം ആ പെട്ടകം വി
ട്ട പുറത്ത വരികയും ചെയ്തു.

അനന്തരം നൊഹ യഹൊവായിക്ക ഹൊമബലിക
ളെ കഴിച്ചപ്പൊൾ ഉണ്ടായി വന്ന ദൈവ പരുളപ്പാട മ
നുഷ്യ നിമിത്തമായി ഞാൻ ഭൂമിയെ പിന്നെയും ജലപെ
രുക്കം കൊണ്ട ശപിക്കയില്ല ഇപ്പൊൾ ചെയ്തപ്രകാരം സ
കല ജീവാത്മാവിനെയും ശിക്ഷിക്കയും ഇല്ല ഭൂമിയുള്ള
നാൾ ഒക്കെയും വിതയും കൊയിത്തും ശീതവും ഉഷ്ണവും
വെനൽ കാലവും വൎഷകാലവും പകലും രാവും ഇവറ്റി
ന്ന നീക്കം വരികയില്ല എന്നതിന്റെ ശെഷം നൊഹ
യെ അനുഗ്രഹിച്ചു മഴ പെയ്യുന്നതിനാലെ പെടിയുണ്ടാക
രുത എന്നതിന്ന അടയാളമായിട്ട മെഘത്തിങ്കൽ ശൊഭയു
ള്ള മഴവില്ലിനെ ഉണ്ടാക്കി വെച്ച ഇത എനിക്കും ഭൂമിക്കുമു
ള്ള നിൎണ്ണയത്തിന്ന മുദ്രയായിരിക്കും എന്ന കല്പിച്ചു മനു
ഷ്യർ മൃഗജാതികളെ ജീവനൊട രക്ഷിച്ചതുകൊണ്ട ഇനി
മെലാൽ ചീരമുതലായത പൊല എല്ലാ മാംസങ്ങളെ
യും തിന്നുകൊള്ളാം അവകൊന്ന തിന്നുന്നത ഒരു ദൊ
ഷമില്ല എന്നും മനുഷ്യനെ മനുഷ്യൻ കൊല്ലുമ്പൊൾ അ
വന്ന മരണ ശിക്ഷ വെണ്ടു എന്നും അരുളിചെയ്തു മറ്റും
ചില ആചാരങ്ങളെ കൊടുത്തു മനുഷ്യരുടെ വലിപ്പത്തെ
യും സ്വെശ്ചയെയും അടക്കി ശരീര ശക്തിക്കും ആകാശ
സൌഖ്യത്തിന്നും ദീൎഘായുസ്സിന്നും വളരെ മാറ്റവും താഴ്ച
യും വരുത്തി ഇപ്പൊഴത്തെ യുഗത്തിലും ഭൂമിയെ പരിപാ
ലിച്ചു രക്ഷിച്ചു വരികയും ചെയ്യുന്നു.

പിന്നെ നൊഹ ഭൂമിയിൽ കൃഷിചെയ്വാൻ തുടങ്ങി ഒരു
മുന്തിരിങ്ങാത്തൊട്ടം ഉണ്ടാക്കി ആയതിലുണ്ടായ രസത്തെ
അവൻ കുടിച്ചു വെറിയായിരുന്നു കൂടാരത്തിനകത്ത വ
സ്ത്രം നീങ്ങികിടന്നപ്പൊൾ അവന്റെ പുത്രനായ ഹാം പി
താവിന്റെ നഗ്നതയെ കണ്ടു നിന്ദിച്ച രണ്ട സഹൊദര
ന്മാരൊടും അറിയിച്ചു. എന്നാറെ ശെമും യാഫെത്തും
ഒരു വസ്ത്രം എടുത്ത തങ്ങളുടെ ഇരുപെരുടെ തൊളുകളിലും
ഇട്ട പിന്നൊട്ട വന്ന തങ്ങളുടെ പിതാവിന്റെ നഗ്നത
യെ മറച്ചു. പിന്നെ നൊഹ മദ്യലഹരിയിൽനിന്ന സു
ബൊധമായി ഇളയ പുത്രൻ തന്നൊട ചെയ്തതിനെ അ
റിഞ്ഞിട്ട ദുഃഖിച്ചു പറഞ്ഞിതു ഹാമ്യർ ശപിക്കപ്പെട്ടവരാ
യി ജ്യെഷ്ഠാനുജന്മാൎക്ക ദാസന്മാരായി തീരും, ശെമി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/14&oldid=177571" എന്ന താളിൽനിന്ന് ശേഖരിച്ചത്