താൾ:GaXXXIV2.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൬൬)

൧൨൦ വയസ്സുള്ളവനായ്തീൎന്നു ഇനിമെൽ സഞ്ചരിപ്പാൻ
കഴികയില്ല ൟ നദിയെ നീ കടക്കയില്ല എന്നു യഹൊ
വ കല്പിച്ചിട്ടും ഉണ്ടു എന്നു പറഞ്ഞു യൊശുവിന്നും ജന
ങ്ങൾക്കും ധൈൎയ്യം വരുത്തി ൫ ഗ്രന്ഥങ്ങൾ ചെൎത്തെഴുതി
യ പുസ്തകത്തെയും ലെവ്യൎക്കും ഇസ്രയെൽ മൂപ്പന്മാൎക്കും
എല്പിച്ചു സാക്ഷിപ്പെട്ടകത്തിന്റെ ഭാഗത്തു വെച്ചു സൂക്ഷി
ക്കെണം എന്നും എഴാം വൎഷാവസാനം വരുന്തൊറും ആ
ബാലവൃദ്ധം ഇസ്രയെൽ സ്ത്രീപുരുഷന്മാർ എല്ലാ യഹൊ
വയുടെ സന്നിധിസ്ഥലത്തുകൂടിവരുമ്പൊൾ ൟ ന്യായപ്ര
മാണത്തെ എല്ലാവരെയും വായിച്ചു കെൾപ്പിക്കണം എ
ന്നുംഅതുനിങ്ങൾക്കസാക്ഷിയായിനിൽക്കുംനിങ്ങളുടെശാ
ഠ്യത്തെ ഞാൻ അറിയുന്നു ഞാൻ ഇരിക്കുമ്പൊൾ തന്നെ
നിങ്ങൾ യഹൊവയൊടു മത്സരിച്ചുവല്ലൊ എന്റെ ശെ
ഷം എത്ര അധികം വരും എന്നും കല്പിച്ചാറെ. യഹൊവ
മൊശെയൊട നിണക്കു മരണ സമയം വന്നു യൊശുവൊ
ടു കൂട അടുത്തുവാ എന്നു വിളിച്ച ശെഷം ഇരുവരും സാ
ക്ഷികുടാത്തിങ്കൽ പ്രവെശിച്ചു. അനന്തരം യഹൊവ ക
ല്പിച്ചു. ൟ ജനത്തിന്നു സ്വാസ്ഥ്യം വരുമ്പൊൾ അവർ
എന്നെ ദുഷിച്ചും കറാരെ ലെംഘിച്ചും അന്യദെവങ്ങളെ
സെവിച്ചിട്ടു അനന്ത ദുഃഖങ്ങളിൽ അകപ്പെടും ഇന്നും അ
വൎക്കുള്ള നിനവിനെ ഞാൻ അറിയുന്നു. ഞാൻ ഇപ്പൊൾ
കല്പിക്കുന്ന ഗാനം എഴുതുവിൻ അതു ഇവരും സന്തതിക
ളും മറക്കയില്ല എനിക്കും അവൎക്കും അതു സാക്ഷിയായി
നിൽക്കും. എന്നു കെട്ടാറെ മൊശെ സഭക്കാർ എല്ലാവരും
കെൾക്കെ ൟ ഗാന വാക്യങ്ങളെ മുഴുവൻ പറഞ്ഞു.

ആകാശങ്ങളെ ചെവിക്കൊൾവിൻ ഞാൻ പറയും ഭൂ
മിയും കെൾക്ക. മഴ പൊലെ എന്റെ ഉപദെശം ചൊരി
യും മഞ്ഞു പുല്ലിന്മെൽ എന്ന പൊലെ വചനവും പാറും.
ഞാൻ യഹൊവാനാമത്തെ ഘൊഷിക്കും നമ്മുടെ ദൈ
വത്തിന്നു മഹത്വത്തെ കൊടുപ്പിൻ. അവൻ പാറ. അ
വന്റെ ക്രിയ തികഞ്ഞതു വഴികൾ എല്ലാം ന്യായം വക്ര
ത ഇല്ലാത്ത സത്യദൈവം നീതിയും നെരും ഉള്ളവൻ. അ
വന്റെ മക്കൾ അല്ല അവരിൽ കറയായി ഉരുട്ടും മറിവും
ഉള്ള വക അവന്റെ നെരെ വഷളത്വം വരുത്തി. ജ്ഞാ
നമില്ലാത്ത മൂഢ ജനമെ നിങ്ങൾ ഇപ്രകാരം യഹൊവെ
ക്കു പകരം ചെയ്യുന്നുവൊ. അവൻ നിന്നെ നിൎമ്മിച്ച
പിതാവല്ലയൊ നിന്നെ ഉണ്ടാക്കി ഉറപ്പിച്ചവനും അല്ല

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/130&oldid=177687" എന്ന താളിൽനിന്ന് ശേഖരിച്ചത്