(൧൧)
ല്പനപ്രകാരം സകലവും പണിയിച്ച തീൎക്കയും ചെയ്തു.
ഭൂലൊകമുണ്ടായ (൧൬൫൬) ആണ്ടിൽ, നൊഹയുടെ
(൬൦൦) വയസ്സിങ്കൽ രണ്ടാം തിങ്ങളായ തുലാമാസം പ
ത്താം തിയ്യതി ദെവകല്പനയുണ്ടാകകൊണ്ട നൊഹതുടങ്ങി
യുള്ളവർ പെട്ടകത്തിനകത്ത പ്രവെശിച്ചു അതിന്റെ ശെ
ഷം (൧൭) തിയ്യതി മഹാ ആഴത്തിലെ ഉറവകൾ ഒക്കെയും
പിളൎന്നു ആകാശത്തിലുള്ള ജലദ്വാരങ്ങളും തുറന്നു അ
പ്പൊൾ (൪൦) പകലം രാവും ഭൂമിയിന്മെൽ മഴയുണ്ടായാ
റെ വെള്ളങ്ങൾ വൎദ്ധിച്ച പെട്ടകത്തെ മെല്പെട്ട പൊക്കി
പിന്നെയും വളരെ അധികപ്പെട്ടവന്നു ആകാശത്തിൻ
കീഴിലുള്ള മലകളെ ഒക്കെയും മൂടി അവറ്റിൽ അത്യുന്നത
ശിഖരത്തിന്മെൽനിന്നു (൧൫) മുഴം ഉയരം മൊല്പെട്ട വെ
ള്ളങ്ങൾ വൎദ്ധിച്ചു. അപ്പൊൾ സകല മൃഗങ്ങളും പക്ഷി
കളും ഇഴവ ജന്തുക്കളും ഒട്ടൊഴിയാതെ കണ്ടുള്ള മനുഷ്യരും
ചത്തുപൊയി പെട്ടകം മാത്രം വെള്ളങ്ങളുടെ മീതെ ഒഴുകി.
അങ്ങിനെ വെള്ളങ്ങൾ ഭൂമിയുടെ മെൽ (൧൫൦) ദിവസ
ത്തൊളം നിന്നാറെ വെള്ളം കുറഞ്ഞ പൊകെണം എന്ന
ദൈവം കല്പിച്ചതകൊണ്ട ഏഴാം മാസം (൧൭) തിയതി പെ
ട്ടകം അൎമ്മിണ്യ ദെശത്തിലിരിക്കുന്ന അറരാത്തെന്ന മല
യിൽ ഇരുന്നു പത്താം മാസം വരെയും വെള്ളങ്ങൽ കൂട
ക്കൂടെ കുറഞ്ഞു ആ പത്താം മാസം ഒന്നാം തിയ്യതി മല
ശിഖരങ്ങൾ കണ്ടു പിന്നെ (൪൦) ദിവസം കഴിഞ്ഞാറെ
നൊഹ ഒരു മലങ്കാക്കയെ പുറത്ത വിട്ട ആയത ഭൂമിമെൽ
നിന്ന വെള്ളം വറ്റിപൊകുന്നത വരെയും പൊകുന്നതും
വരുന്നതുമായിരിക്കകൊണ്ട പ്രാവിനെയും വിട്ടു അത സു
ഖമുള്ള സ്ഥലം കാണാതെ നൊഹ അടുക്കൽ തിരിച്ചു വ
ന്നു എഴ ദിവസത്തിന്റെ ശെഷം ആ പ്രാവിനെ പി
ന്നെയും പുറത്ത വിട്ടാറെ അത വൈകുന്നെരത്ത അവന്ന
ഒരു ഒലിവവൃക്ഷത്തിന്റെ ഇലയെ കൊത്തിക്കൊണ്ടു വ
ന്നു അവൻ പിന്നെയും മറ്റ എഴ ദിവസം പാൎത്തിട്ട പ്രാ
വിനെ പുറത്ത വിട്ടാറെ അത മടങ്ങി വന്നിട്ടില്ല ഭൂമിമെൽ
നിന്ന വെള്ളങ്ങൾ വറ്റിപ്പൊയി എന്ന നൊഹ കണ്ട
പ്പൊൾ ഒന്നാം മാസം ഒന്നാം തിയ്യതി പെട്ടകത്തിന്റെ
മെൽതട്ടിനെ നീക്കി ഉണങ്ങിയ സ്ഥലത്തെ കണ്ടു (൧൬
൫൭) ആണ്ടിൽ രണ്ടാം മാസം (൨൭) തിയ്യതി താനും കു
ഡുംബക്കാരും ജന്തുക്കളൊടും കൂടെ പുറത്ത വന്നുകൊള്ളെ