താൾ:GaXXXIV2.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൬൫)

മൊ എന്ന തന്നെ പരീക്ഷിക്കുന്നു. യഹൊവയെ വി
ടെണം എന്നു സഹൊദരൻ എങ്കിലും മകൻ എങ്കിലും
ഗൂഢമായി പറഞ്ഞാലും ദയ വിചാരിയാതെ അവനെ
കുല ചെയ്യെണം. കനാനിലെ ജനങ്ങൾ ലക്ഷണക്കാ
രെയും മന്ത്രവാദികളെയും അനുസരിച്ചു വരുന്നതു പൊ
ലെ യഹൊവ നിണക്കു കല്പിക്കാതെ നിന്റെ സഹൊദ
രന്മാരിൽനിന്നു എന്നൊടു സമനായ പ്രവാചകനെ ഉദി
പ്പിക്കും അവനെ ചെവിക്കൊള്ളെണം അവൻ എന്റെ
നാമത്തിൽ പറയുന്ന എന്റെ വചനങ്ങളെ യാതൊരു
ത്തൻഎങ്കിലുംകെൾക്കാതെഇരുന്നാൽ അവനൊടു ഞാൻ
ചൊദിക്കും എന്നു യഹൊവയുടെ അരുളപ്പാടു. മറഞ്ഞത
എല്ലാം നമ്മുടെ ദൈവമായ യഹൊവക്കുള്ളതു, വെളി
പ്പെട്ടതെല്ലാം നമുക്കും സന്തതിക്കും ഉള്ളതു നാം ൟ ന്യായ
പ്രമാണം സമസ്തം ചെയ്യെണ്ടുന്നതു തന്നെ. ഇന്നു നി
ന്നൊടു കല്പിക്കുന്ന ൟ നിയൊഗം മറപ്പൊരുളുംദൂരസ്ഥമാ
യതും അല്ലല്ലൊ. സ്വൎഗ്ഗത്തൊളം കരെറി അതിനെ വരു
ത്തെണ്ടതും അല്ല കടൽകടന്നിട്ടു ഇങ്ങൊട്ടു കൊണ്ടുവരെ
ണ്ടുന്ന സാധനവും അല്ലനീ ചെയ്യെണ്ടവചനം നിന്റെ
വായ്ക്കും ഹൃദയത്തിന്നും എറ്റവും സമീപമായിട്ടുണ്ടു.

ഇതാ ഞാൻ ഇന്നു നിന്റെ മുമ്പാകെ അനുഗ്രഹ ശാ
പങ്ങളെയും ഗുണദൊഷങ്ങളെയും ജീവമരണങ്ങളെയും
വെച്ചിരിക്കുന്നു. യഹൊവയെ സ്നെഹിച്ചു അവന്റെ
വാക്കു കെട്ടു അവനെ ചെൎന്നു നടക്കുന്നതു നിണക്കു ജീ
വനും അനുഗ്രഹവും തന്നെ. ഹൃദയം മാറി ചെവിക്കൊ
ള്ളാതിരുന്നാൽ നീ വാഗ്ദത്ത ദെശത്തിൽനിന്നു ഉടനെ ന
ശിച്ച സ്വാസ്ഥ്യം കൂടാതെ ഭൂമിയവസാനത്തൊളം ചിത
റിപൊയി എല്ലാ ജാതികളിലും നികൃഷ്ടനായും പരിഹാ
സ്യനായും തീരും. മെൽ പ്രകാരം ഒരൊ അനുഗ്രഹ ശാ
പങ്ങളെയും അനുഭവിച്ച ശെഷം എവിടെനിന്ന എങ്കി
ലും ബൊധം ഉണ്ടായി നീ യഹൊവയുടെ നെരെ തിരി
ഞ്ഞാൽഅവൻ കരുണ പൂണ്ടു ചിന്നിപൊയ ദിക്കുകളിൽ
നിന്നു നിന്നെ ഉദ്ധരിച്ച ൟ രാജ്യത്തിൽ തന്നെ വരുത്തി
ഹൃദയ ചെല കഴിച്ചു സൎവ്വാത്മനാ സ്നെഹിക്കുമാറാക്കും.
ൟ കറാരിന്നു ഭൂമി ആകാശങ്ങൾ തന്നെ സാക്ഷികൾ.

൨൨ യഹൊവ മൊശെയെ കൊണ്ടെഴുതിച്ച ഗാനം.

അനന്തരം മൊശെ ഇസ്രയെലരൊടെ ഞാൻ ഇന്നു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/129&oldid=177686" എന്ന താളിൽനിന്ന് ശേഖരിച്ചത്