താൾ:GaXXXIV2.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫൪)

വളരെ വലഞ്ഞു ൟ വനത്തിൽ മരിപ്പാൻ ഞങ്ങളെ എ
ന്തിന്നു കൂട്ടികൊണ്ടു വന്നു അപ്പവും വെള്ളവും ഇല്ല ൟ
നിസ്സാരമായ തീനിൽ ഉഴപ്പു വരുന്നു എന്നും മറ്റും യ
ഹൊവയുടെ നെരെ മത്സരിച്ചു പറഞ്ഞു. അപ്പൊൾ യ
ഹൊവ ജനമദ്ധ്യത്തിങ്കൽ നാഗങ്ങളെ അയച്ചു അവ ക
ടിച്ചു വളരെ ജനം മരിച്ചാറെ അവർ വന്നു മൊശയൊടു
ഞങ്ങൾ മത്സരിച്ചു പറഞ്ഞതു ദൊഷം തന്നെ എങ്കിലും
സൎപ്പങ്ങളെ നീക്കെണ്ടതിന്നു യഹൊവയൊടു പ്രാൎത്ഥിക്കെ
ണമെ എന്ന അപെക്ഷിച്ചപ്പൊൾ മൊശെ അവൎക്കുവെ
ണ്ടി പ്രാൎത്ഥിച്ചു. അനന്തരം യഹൊവ നീ സൎപ്പത്തെ
വാൎത്തുണ്ടാക്കി കൊടിമരത്തിന്മെൽ തൂക്കുക കടി എറ്റവൻ
അതിനെ നൊക്കുമ്പൊൾ ജീവിക്കും എന്ന കല്പന പ്രകാ
രം ചെമ്പുകൊണ്ടു സൎപ്പത്തെ ഉണ്ടാക്കി കൊടിമെൽ വെ
ച്ച ഉടനെ നൊക്കിയവർ എല്ലാം ജീവിച്ചു. ശാപ സ്വരൂ
പമായി മരത്തിന്മെൽ തൂക്കിയ ക്രിസ്തനെ വിശ്വാസ
ത്തൊടു നൊക്കിയാൽ ലഭിക്കുന്ന പുതിയ ജീവനത്തിന്നു
ഇതുതന്നെ മുങ്കുറി ആകുന്നു.

തഥാതാമ്രകൃതംസൎപ്പംഔഷധായെസ്രയെലിനാം।
പ്രാന്തരെസൎപ്പദൃഷ്ടാനാം മൊസിഃസ്തംഭൊൎദ്ധമാൎപ്പ
[യൽ॥
അൎപ്പണീയംതഥൊൎദ്ധംചാചിരാദ്വിദ്ധിനരാത്മജം।
ക്ഷിതാനാംപാപഗരളൈ ശ്ചികിത്സാ‌സൗനൃണാമ
[പി॥
യസ്മിൻസംസ്ഥാപ്യവിശ്വാസം സൎപ്പദൃക്സംഘവ
[ത്തതഃ।
നമ്രിയെതനരഃകിന്തുപ്രാപ്നുയാന്നൂത്നജീവനം॥

ഇസ്രയെലർ തെക്കു എലാത്തുറയൊളം പൊയതിന്റെ
ശെഷം വടക്കൊട്ടു തിരിഞ്ഞപ്പൊൾ യഹൊവ കല്പിച്ചു
ഞാൻ എദൊമിന്നു ഹൊൎയ്യരുടെ നാടുകൊടുത്ത പ്രകാരം
മുമ്പെ നിടിയ ശരീരികൾ പാൎത്ത നാടുകളെ ലൊത്തപുത്ര
ന്മാൎക്കു കൊടുത്തിരിക്കുന്നു ആകയാൽ ആർ മുതലായ പ
ട്ടണങ്ങളും മൊവാബിനും റബ്ബത്ത മുതലായവയും അ
മ്മൊന്നും ജന്മം തന്നെ ഇവരെ ആക്രമിക്കരുത എന്നരുളി
ചെയ്ത പ്രകാരം അവർ അതിൎക്കരികിൽ അൎന്നൊൻ പുഴ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/118&oldid=177675" എന്ന താളിൽനിന്ന് ശേഖരിച്ചത്