താൾ:GaXXXIV2.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്താൽ എന്നെ ജന മുഖാന്തരം ബഹുമാനിയാതെ ഇരി
ക്കകൊണ്ടു നിങ്ങൾ ൟ സംഘത്തെ വാഗ്ദത്തദെശത്തിൽ
പ്രവെശിപ്പിക്ക ഇല്ല എന്നു കല്പിച്ചു.

ആ വിവാദം ഉണ്ടായ കദെശിൽനിന്നു എദൊമിലെ
രാജാവിനെ കാണ്മാൻ ദൂതന്മാരെ അയച്ചു ഇസ്രയെലരു
ടെ വൎത്തമാനം ഒക്കയും അറിയിച്ചു ഞങ്ങൾ നിന്റെ ദെ
ശത്തിൽ രാജമാൎഗ്ഗത്തൂടെ പൊവാൻ വംശസ്നെഹത്തി
നാലെ സമ്മതിക്കെണം എന്നു യാചിച്ചപ്പൊൾ. എദൊം
ശങ്കിച്ചു നീ ഇതിലെ പൊകരുതു പൊയാൽ പട ഉണ്ടാ
കും എന്നു വിരൊധിച്ചാറെ ഞങ്ങൾ വയലിലും പറമ്പു
കളിലും ആക്രമിക്ക ഇല്ല കിണറ്റിലെ വെള്ളം പൊലും എ
ടുക്ക ഇല്ല വാങ്ങി എങ്കിൽ വില തരാം ഞങ്ങൾ കാൽനട
യായി നിരത്തു വഴിയൂടെ പൊകട്ടെ എന്നുള്ള അപെക്ഷ
യെയും അനുസരിയാതെ കടക്കരുത എന്നു ഖണ്ഡിച്ചു
പറഞ്ഞു സന്നാഹത്തൊടു കൂട പുറപ്പെടുകയും ചെയ്തു.
യഹൊവ എശാവിന്നു ശെയിർ മലയെ ജന്മമായ്ക്കൊടു
ക്കകൊണ്ടു ഇവരൊടു യുദ്ധം വെണ്ട എന്നുള്ള കല്പന നി
മിത്തം ഇസ്രയെലർ തെങ്കിഴക്ക ചെന്നു എദൊം രാജ്യം
ചുറ്റി പൊകെണ്ടി വന്നു. പൊകുമ്മുന്നെ കനാന്യ അതി
രിലെ രാജാവിനെ ജയിച്ചു മുന്നമുള്ള അപജയത്തിന്നു
പക വിളുകയും ചെയ്തു.

ആ വഴിയിൽ വെച്ചു ൧൨൩ വയസ്സുള്ള അഹരൊൻ
തന്റെ പൂൎവ്വന്മാരൊടു ചെരെണ്ടുന്ന സമയം വന്നു (൪൦
ആം വൎഷം ൫ മാസം ൧ തിയ്യതി) ദെവനിയൊഗപ്രകാ
രം മൊശെ അഹരൊനെയും അവന്റെ പുത്രനെയും കൂ
ട്ടികൊണ്ടു സംഘം എല്ലാം കാൺങ്കെ ഹൊർ മല എറി അ
ഹരൊന്റെ സ്ഥാനവസ്ത്രങ്ങളെ അഴിപ്പിച്ചു അവറ്റെ
എലാജരിനെ ഉടുപ്പിച്ചു. ഉടനെ അഹരൊൻ മുകൾ പര
പ്പിൽ വെച്ചു മരിച്ചു മൊശയും എലാജരും മലയിൽനിന്നി
റങ്ങി വന്നു ഇസ്രയെൽ വംശം എല്ലാം ൩൦ ദിവസം അ
വനെ കുറിച്ചു കരഞ്ഞിരുന്നു.

൧൮. യൎദ്ദെൻ പുഴയൊളം ഉള്ള യാത്ര.

ഹൊർ മലയെ വിട്ടു എദൊം രാജ്യം ചുറ്റിപൊവാൻ
തെക്കൊട്ടു നടക്കുമ്പൊൾ മാൎഗ്ഗഖെദം നിമിത്തം ജനങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/117&oldid=177674" എന്ന താളിൽനിന്ന് ശേഖരിച്ചത്