താൾ:GaXXXIV2.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫൦)

പ്പൊൾ. അവർ കുമ്പിട്ടു പ്രാൎത്ഥിച്ചതും കൂടാതെ മൊശെ
സഹൊദരനൊട അല്ലയൊ ദെവകൊപം വിളങ്ങി മര
ണം തുടങ്ങി നീ കലശം എടുത്തു ധൂപം കാട്ടി സഭെക്കാ
യി പ്രായശ്ചിത്തം ചെയ്ക എന്നു പറഞ്ഞു. അപ്രകാരം
അഹരൊൻ ആചരിച്ചു സഭയുടെ മദ്ധ്യെ ഒടിച്ചെന്നു ബാ
ധ ഉണ്ടായതു കണ്ടു മരിച്ചവരുടെയും ജീവികളുടെയും ന
ടുവിൽനിന്നു ധൂപം കാട്ടി പരിഹാരം ചെയ്തതിനാൽ ബാ
ധ ശമിച്ചു. അന്നു മരിച്ചവർ ൧൪൭൦൦ പെരായിരുന്നു.

അനന്തരം ൧൨ ഗൊത്ര പ്രഭുക്കൾ ഒരൊ ദണ്ഡുകളിൽ
അവനവന്റെ പെർ എഴുതി അഹരൊൻ നാമം എഴുതി
യ ലെവി ദണ്ഡിനൊടു കൂട സാക്ഷിപ്പെട്ടകത്തിൻ മുമ്പാ
കെ വെക്കെണം എന്നാൽ യഹൊവെക്കു ബൊധിച്ചവ
ന്റെ ദണ്ഡു തളിൎക്കും എന്നു യഹൊവ അരുളി ചെയ്ത
പ്പൊൾ മൊശെ എല്ലാവരെയും അറിയിച്ചു ൧൨ പ്രഭുക്ക
ളൊടും ദണ്ഡുകളെ വാങ്ങി കല്പിച്ചപൊലെ വെക്കുകയും
ചെയ്തു. പിറ്റെ ദിവസം സാക്ഷികൂടാരത്തിൽ പ്രവെശി
ച്ചപ്പൊൾ ലെവിയിലെ അഹരൊന്റെ ദണ്ഡു തളിൎത്തും
പൂത്തും ബദാം കായ്ക്കളെ കാച്ചും കണ്ടു ദണ്ഡുകളെ എല്ലാം
പുറത്തു കൊണ്ടുവന്നു കൊടുത്തു. അഹരൊന്റെ ദണ്ഡ
ത്രെ കലഹക്കാരുടെ വിരൊധവാക്കും ബാധയും ഒഴിവാൻ
നിത്യം സാക്ഷിപ്പെട്ടകത്തൊടു കൂട വെച്ചിരിക്കെണം എ
ന്നു ദൈവം കൽപ്പിച്ചു മറ്റു ചില ആചാരങ്ങളെയും അഹ
രൊനൊടു തന്നെ അരുളിചെയ്തു. അന്നു തൊട്ടു മാത്സൎയ്യം
അടങ്ങി ഞങ്ങൾ ചാകുന്നു നശിക്കുന്നു അശെഷം ന
ശിക്കുന്നു ദെവ കൂടാരത്തെ അടുക്കുന്നവൻ എല്ലാം മരി
ക്കുന്നു ഞങ്ങളും മുറ്റും ചാകെണമൊ എന്നു പറഞ്ഞു സ
ഞ്ചരിക്കയും ചെയ്തു.

യെമിശ്രാന്നിൎഗ്ഗതാശ്ചാപിസൎവ്വെതെപ്രാന്തരെമൃതാഃ।
വിനാവിശ്വാസി‌നൌവീ‌രൗ യെഷൂകാലിബനാമ
[‌കൗ॥

൧൬. മരണത്തിന്നായുള്ള സഞ്ചാരവൎഷം ൩൮.

ൟ ഒളം അമൎന്നതിന്റെ ശെഷം ൩൮ വൎഷം സഞ്ചാ
രം തുടങ്ങി പുരുഷാരം ക്രമത്താലെ മരിക്കയും ചെയ്തു. അ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/114&oldid=177671" എന്ന താളിൽനിന്ന് ശേഖരിച്ചത്